CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 28 Minutes 4 Seconds Ago
Breaking Now

2015 ജനുവരി 15 കർഷക ദിനം.കെസിബിസി ഇൻഫാം പുറപ്പെടുവിക്കുന്ന സർക്കുലർ.

എല്ലാ വർഷവും  ജനുവരി 15 കർഷക ദിനമായി ആചരിക്കുകയാണല്ലോ. ഈ   ദിനത്തോട് അനുബന്ധിച്ച് കർഷകമേഖലയുമായി ബന്ധപ്പെട്ട ചിലകാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കുവാനാണ് ഈ സർക്കുലർ. കേരളത്തിലെ കാർഷിക മേഖല ഇന്ന് നേരിടുന്ന സങ്കീർണമായ പ്രശ്നങ്ങളിലേക്ക് നിങ്ങളുടെ സത്വരമായ ശ്രദ്ധ ക്ഷണിക്കാനാണ് ഈ സർക്കുലർ എഴുതുന്നത്. കഴിഞ്ഞ ദശകത്തിൻ്റ ആരംഭത്തിൽ സമാനമായ പ്രതിസന്ധികളുടെ പാശ്ചാതലത്തിലാണ് ഇൻഫാം  എന്ന കാർഷിക പ്രസ്ഥാനത്തിന് നാം തുടക്കം കുറിച്ചത്. അസംഘടിതരും അവകാശങ്ങളെ കുറിച്ച് അവബോധം ഇല്ലാത്തവരുമായിരുന്ന കർഷകരെ  സംഘടിപ്പികാനും അതുവഴി അവകാശങ്ങൾക്കു  വേണ്ടി ജാതി മത കക്ഷി  രാഷ്ട്രീയത്തിന് അതിതമായി ശബ്ദം ഉയർത്താൻ ഇൻഫോയുടെ നേതൃത്വത്തിൽ നമുക്ക് കഴിഞ്ഞു. സർക്കാർ നടപ്പിലാക്കിയ കാർഷിക പെൻഷൻ  എന്ന ആശയം ആദ്യമായി നടപ്പിലാക്കിയതും അതിനായി കർഷകർ സമരരംഗത്തിറങ്ങിയതും ഇൻഫാമിന്റെ നേതൃത്വത്തിലാണ് .ഇൻഫാമിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട  ആയിരകണക്കിന് സ്വാശ്രയ സംഘങ്ങൾ കേരളത്തിൽ ഉടനീളം ശക്തമയ കർഷകകൂട്ടായ്മകളായി മാറിയതും ഓർമയിലുണ്ട്. മലയോര ഗ്രാമങ്ങളിലെ കർഷകർ വർഷങ്ങളായി നേരിട്ട് വരുന്ന  വന്യ മൃഗശാലക്ക് എതിരായി മുന്നേറ്റത്തിന്റെ നേതൃത്വത്തിലും ഇൻഫാം ഉണ്ടായിരിന്നു.  അനിയന്ത്രിത പാമോയിൽ ഇറക്കുമതിയിലൂടെ പീഡിപ്പിക്കപെട്ടപ്പോൾ ഐതിഹാസികമായി തുറമുഖാ ഉപരോധതോടെ ഇൻഫാം രംഗത്തെത്തി. കഴിഞ്ഞ വർഷത്തിന്റെ ആരംഭത്തിൽ റബർ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ റബർ കയറ്റുമതി ചെയാൻ ഇൻഫാം മുന്നോട്ടിറങ്ങിയത് റബർ വിപണിയിൽ കാര്യമായ ഗുണ ഫലങ്ങൾ ഉളവാക്കിയ നീക്കങ്ങൾ ആയിരുന്നു. കർഷകർ സംഘടിതമായി മുന്നോട്ടു ഇറങ്ങിയാൽ ക്രീയാത്മകമായ പല മാറ്റങ്ങളും സാധ്യമാകും എന്ന് വ്യക്തമാക്കാനാണ് എത്രയും കാര്യങ്ങൾ സൂചിപ്പിച്ചത്. എന്നാൽ കാർഷിക മേഖല മുൻപെങ്ങും ഉണ്ടായിട്ടിലാത്ത വിധം തകർച്ചയെ അഭിമുഖീകരിക്കുകയാണ് ഇപ്പോൾ. കേന്ദ്ര സർക്കാറുകളുടെ കർഷക ദ്രോഹപരമായ റബർ ഇറക്കുമതി നയം മൂലം റബറിന്റെ വില മുൻ വർഷത്തെക്കാൾ ചുരുങ്ങി എന്നത് കർഷകരുടെ മുഴുവൻ പ്രതീക്ഷയും കൃഷിയുടെ ഭാവിയും തകിടം മറിച്ചിരിക്കുകയാണ്. വ്യവസായ ലോബികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുവാനായി പ്രതിവർഷം ആവശ്യമായ ഇറക്കുമതിയുടെ ഏഴ് ഇരട്ടി   വരെ റബർ ഇറക്കുമതി ചെയ്യാൻ സർക്കാർ അനുവദിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലായ റബറിന്റെ ഇറക്കുമതിയിലെ വികലമായ നയങ്ങൾ ഉടനടി തിരിത്തപെടുന്നിലെങ്കിൽ സംസ്ഥാനത്തെ ആയിരക്കണകിനു കർഷക കുടുംബങ്ങൾ പട്ടിണിയാകും. റബറിനെ വ്യവസായ ഉത്പന്നത്തിൽ നിന്നു ഒഴിവാക്കി , കാർഷിക ഉത്പന്നമായി കണ്ടു റബർ തടി മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുവാൻ അനുവദിച്ചാൽ റബർ കർഷകർക്ക് അല്പമെങ്കിലും ആദായം ആകും. ഉല്പന്നങ്ങളുടെ വിലയിടിവിന് പുറമേ സ്വന്തം കൃഷി ഭൂമിയുടെ സ്വതന്ത്ര വിനിയോഗത്തിന് വേണ്ടി ഗഡ്ഗിൽ, കസ്തൂരിരംഗൻ കമ്മിഷ്ണനുകളുടെയും  ഉദ്യോഗസ്ഥ ലോബികളുടെയും ദയാദക്ഷിണ്യത്തിനു കാത്തു നില്കേണ്ട ഗതികേടും പശ്ചിമഘട്ടത്തിലെ സാധാരണ കർഷകകുടുംബങ്ങൾ നേരിടുന്നുവെന്നു സർക്കുലറിൽ പറയുന്നു. തീരദേശ നിയന്ത്രണ വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കുമെന്ന സർക്കാർ ഉറപ്പു ഇതുവരെയും പാലിക്കപ്പെട്ടിടിലെന്നും , ഈ വിജ്ഞാപനം  മൂലം  തീരദേശ വാസികൾക്ക് വീടുകൾ പുതുക്കി പണിയുന്നതിനോ പുതിയ വീട് നിർമ്മിക്കുന്നതിനോ സാദ്യമല്ലാത്ത സാഹചര്യമാണ് നിന്നും കെസിബിസി സർകുലറിൽ ചൂണ്ടികാണിക്കുന്നു. തീരദേശത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയും മത്സ്യ സമ്പത്തും സംരക്ഷിക്കപെടനം. എന്നാൽ കടലിന്റെയും കായലുകളുടെയും തീരങ്ങളിൽ വർഷങ്ങളായി താമസിക്കുന്ന ജനങ്ങളെ വിസ്മരിക്കരുത്.  കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും തീരത്തെ ജനസാന്ദ്രതയും പരിഗണിച്ചു വിജ്ഞാപനത്തിലെ വനനിർമ്മാണതിനായുള്ള ദൂരപരിധി നിയന്ത്രണം പൂർണ്ണമായി ഒഴിവാക്കണം. പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ ജീവിതത്തിനു വെല്ലുവിളി ഉയർത്തുന്ന നിർദ്ദേശങ്ങൾ  ചെറുകിട മത്സ്യ മേഖലെയെ തകർക്കുന്നതും കടൽസംഘർഷങ്ങൾ സൃഷ്ട്ടിക്കുന്നത് ആണ്. ഈ സാഹചര്യത്തിൽ രക്ഷ്യക്കുള്ള ഏക പരിഹാരം മലയോരങ്ങളിലും തീരദേശങ്ങളിലും ഇടനട്ടിലും ജീവിക്കുന്ന ജനസമൂഹം ഒരു മനസോടെ സംഘടിത ശക്തി ആകുക എന്നത് മാത്രമാണ്. ഇൻഫാം എന്നാ പ്രസ്ഥാനത്തെ പഞ്ചായത്ത് തലം മുതൽ കൂടുതൽ കാര്യക്ഷമമായി സജീവമാക്കാനുള്ള കർമ്മ  പദ്ധതികൾ നടപ്പിലാക്കി വരികയാണ്‌. പഞ്ചായത്തുകളിലെ വാർഡുകൾ അടിസ്ഥാനമാക്കി ജാതി മത കക്ഷി രാഷ്ടീയത്തിന് അതീതമായി കർഷക കടലോര മേഖലകളിലെ മുഴുവൻ അധ്വാന ജനവിഭാഗങ്ങളേയും അണിനിരത്തികൊണ്ട് സംഘടിത ശക്തിയായി ഇൻഫാമിനെ മാറ്റുവാനും വളർത്തിയെടുക്കുവാനും നാം ഒത്തൊരുമയോടെ രംഗത്തെത്തേണ്ടതുണ്ട് .  അതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും രൂപതകളിലും പ്രത്യേകം ഡയറക്ടർമാരെ  നിയമിച്ച് അഭിവന്ദ്യ പിതാക്കാൻമാരെ  സഹകരിപ്പിക്കുന്നതാണ്. ഇരുപത്/പത്ത്‌ അംഗങ്ങൾ  അടങ്ങുന്ന അടിസ്ഥാന യുണിറ്റുകൾ വാർഡുൾ തോറും സ്ഥാപിച്ച് ഇൻഫാമിന്റെ പ്രവർത്തനങ്ങൾ സജീവമക്കുമല്ലോ. ഫെബ്രുവരി അവസാനത്തോടെ ജില്ലാതല സംഗമങ്ങൾ സംഘടിപ്പിച്ച് പ്രവർത്തങ്ങൾ എകൊപിപ്പികുനതാണ് 2015 ജനുവരി 15-ന് കർഷക ദിനമായി ആചരിക്കുന്നതും സംസ്ഥാന തല നേതൃത്വ സംഗമം ചേരുന്നതുമാണ്. നമ്മെ സംരക്ഷിക്കൻ നാം തന്നെ ഇറങ്ങി വരണം എന്ന അടിസ്ഥാന തത്വം നമുക്ക് മറക്കാതിരിക്കാം. ജന നന്മയ്ക്ക് വേണ്ടി നമ്മുടെ എല്ലാ ഉദ്യമങ്ങളേയും ശുശ്രൂഷകളെയും ധാരളമായി ദൈവം അനുഗ്രഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.