CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 28 Minutes 2 Seconds Ago
Breaking Now

റബർ ബോർഡ്‌ റബർ സ്റ്റാമ്പ് ; കർഷകർക്ക് വേണ്ടി ശബ്ദിക്കുവാൻ ആളില്ലാത്ത അവസ്ഥ : ഇൻഫാം...

കോട്ടയം : റബർ ബോർഡ്‌ ചില നിക്ഷിപ്ത  താല്പര്യക്കാരുടെയും കേന്ദ്രങ്ങളുടെയും റബർ സ്റ്റാമ്പായി  മാറിയിരിക്കുന്നതായി സംശയിക്കപ്പെടുന്നുവെന്നും  റബർ മേഖലയിൽ വാൻ പ്രതിസന്ധി നേരിടുമ്പോഴും മുഴുവൻ സമയ ചെയർമാനോ  ഡയറക്ടർ  ബോർഡ്‌  അംഗങ്ങളോ  ഇല്ലാത്ത നാഥനില്ലാക്കളരിയായി  അധപതിച്ചിരിക്കുന്നുവെന്നും  ഇൻഫാം  ദേശീയ സമിതി ആരോപിച്ചു.


29 അംഗ  ഡയറക്ടർ ബോർഡിന്റെ  കാലാവധി 2014 ഫെബ്രുവരി 28 ന് അവസാനിച്ചു. ഇതുവരെയും പുന സംഘടി പ്പിക്കപ്പെട്ടിട്ടില്ല. വൻകിട റബർ കർഷകരുടെയും മൂന്നു പ്രതിനിധികൾ വീതവും തൊഴിലാളികളുൾപ്പെടെ  വിവിധ തലങ്ങളിൽ നിന്ന് 8 പ്രതിനിധികളും ഉൾപ്പെടുന്ന 29 അംഗ ഡയറക്ടർ ബോർഡിൽ യഥാർത്ഥ കർഷകരുടെ പ്രതിനിധികൾ ഇല്ലായിരുന്നു. കാലാവധി കഴിഞ്ഞ ബോർഡിലുണ്ടായിരുന്നവർ റബർ കർഷക പ്രശ്നങ്ങളിൽ  വ്യക്തമായ നിലപാടുകൾ ചൂണ്ടിക്കാട്ടി  നടപടികൾ സ്വീകരിക്കുവാൻ ശ്രമിക്കുകയും അവസരോചിതമായി  ഇടപെടുകയും ചെയ്തിരുന്നെങ്കിൽകർഷകർ ഇന്ന് അഭിമുഖീകരിക്കുന്ന   റബർ പ്രതിസന്ധികളിൽ നിന്ന്  കർഷക സമൂഹം രക്ഷപെടുമായിരുന്നുവെന്ന് ഇൻഫാം ചൂണ്ടിക്കാട്ടി.

ഇറക്കുമതി തീരുവ 30 ശതമാനമായി ഉയർത്തുവാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായുള്ള വാർത്തകൾ വിശ്വാസ യോഗ്യമല്ലാത്തതും തെറ്റിദ്ധാരണകൾ പരത്തുന്നതുമാണ് . 1995 ന്  മുൻപ്   റബറിന്റെ ഇറക്കുമതി തീരുവ 85% ആയിരുന്നു. മാത്രമല്ല ഇറക്കുമതി കേന്ദ്രസർക്കാർ  ഏജൻസികളിലൂടെ  മാത്രവുമായിരുന്നു. 1995 ലെ ഡബ്ലിയു . ടി . ഒ കരാറിൽ നരസിംഹ  റാവു  ഒപ്പ്  വച്ചതിൻ പ്രകാരം  ഇറക്കുമതി തീരുവ സ്വാഭാവിക റബറിന്  പരമാവധി 25 ശതമാനം ബൗണ്ട്  റേറ്റക്കി. ഇതിനെത്തുട ർ ന്ന് ഗുണ നിലവാര പരിശോധന പോലുമില്ലാതെ തന്നെ ആർക്കും ഏതു തുറമുഖത്തിലൂടെയും  റബർ ഇറക്കുമതി ചെയ്യാമെന്ന് ഉറപ്പായി . ഇപ്പോഴുള്ള  20 ശതമാനമെന്നത് 25 ശതമാനമാക്കി കേന്ദ്ര സർക്കാരിന് ഉയർത്താം. 30 ശതമാനമാക്കുവാൻ 1995 ലെ കരാറിലേർപ്പെട്ട  160-ൽ പരം അംഗ രാജ്യങ്ങളുടെ അംഗീകാരം വേണമെന്നിരിക്കെ രാഷ്ട്രീയ നേതൃത്വങ്ങൾ  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്  ദുഃഖകാരമാണ് . 2009 ലെ ആസിയാൻ കരാറിന്റെയും   1995 ലെ ഡബ്ലിയു . ടി ഒ കരാറിന്റെയും  അനന്തര ഫലങ്ങളാണ്  വർഷങ്ങൾക്ക്    ശേഷം  2015 ൽ കർഷക സമൂഹം നേരിടുന്ന വൻ പ്രത്യാഘാതങ്ങളെന്ന്  ഇൻഫാം  ദേശീയ സമിതി സൂചിപ്പിച്ചു.

ദേശീയ ചെയർമാൻ ഫാ ജോസഫ്  ഒറ്റപ്ലാക്കൽ   അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫാ ആന്റണി  കൊഴുവനാൽ , ഷെവലിയർ അഡ്വ, വി സി സെബാസ്റ്റ്യൻ , ദേശീയ ട്രസ്റ്റി ഡോ. എം സി ജോർജ്ജ് , അഡ്വ പി സി മൈക്കിൽ , കെ മൊയ്തീൻ ഹാജി , ജോയി തെങ്ങും കുടിയിൽ , ഫാ ജോസ് മോനിപ്പള്ളി , ഫാ ജോർജ്ജ് പോട്ടയ്ക്കൾ , ഫാ ജോസ്  തറപ്പേൽ, ബേബി പെരുമാലിൽ , ജോസ്  എടപ്പാട്  , ടോമി ഇളംതോട്ടം , കെ എസ് മാത്യു മമ്പറ മ്പിൽ എന്നിവർ സംസാരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.