ക്നാനായ സമുദായത്തിന്റെ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് ഇന്ന് മാഞ്ചസ്റ്ററിൽ എത്തിച്ചേരും. മാഞ്ചസ്റ്ററിലെ സെന്റ്. ജോർജ് ക്നാനായ പള്ളി സ്വന്തമായി വാങ്ങിയ ദേവാല കൂദാശയ്ക്കായിട്ടാണ് തിരുമേനി എത്തിച്ചേരുന്നത്. മാഞ്ചസ്റ്റർ എയർപോർട്ടിൽ രാത്രി 7 നു എത്തുന്ന മെത്രാപ്പോലീത്തക്ക് ഊഷ്മളമായ വരവേൽപ്പാണ് ഒരുക്കിയിരിക്കുന്നത്. അമേരിക്ക - യൂറോപ്പ് - കാനഡ മേഖലയുടെ ചുമതലയുള്ള ഡോ. അയൂബ് മാർ സിൽവാനോസ് മെത്രാപ്പോലീത്ത മെയ് 1 നു കൂദാശയിൽ പങ്കു ചേരുന്നതിനായി എത്തിച്ചേരും.
സാൽഫോർഡിലെ ലിറ്റിൽഹാൾട്ടനിലുള്ള Wharton United Reform Church - ൽ നിന്നാണ് ഈ ദേവാലയം മാഞ്ചസ്റ്ററിലെ ക്നാനായക്കാർ വാങ്ങിയത്. പിന്നീട് കേരളീയ ദേവാലയ ശൈലിയിൽ ഉൾവശം പൂർണമായും നവീകരിച്ചു. പള്ളിയുടെ കാർ പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനും സ്വീകരണ പ്രവർത്തനങ്ങൾക്കും ഒക്കെയായി ആറ് മാസത്തോളം കാലത്താമസം നേരിട്ടു.
ഈ മേഖലയുടെ ചുമതലയുള്ള സിൽവാനോസ് മെത്രാപ്പോലീത്ത മേഖലയിലെ എല്ലാ വൈദികരും സംബന്ധിക്കുന്ന വിശുദ്ധ കർമ്മങ്ങൾക്ക് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രോപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കുന്നതായിരിക്കും. ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള ഈ ദേവാലയത്തിന്റെ രണ്ടു ദിവസമായി നീണ്ടു നിൽക്കുന്ന പെരുന്നാളും കൂദാശയിലും സംബന്ധിക്കുന്നതിനായിട്ടുള്ള തയ്യാറെടുപ്പിലാണ് ഇവിടുത്തെ ക്നാനായ സമൂഹം.