ചൂടന്‍ മസാലദോശയും കപ്പബിരിയാണിയും ഉള്‍പ്പെടെയുള്ള നാടന്‍ വിഭവങ്ങളുമായി തിരുനാള്പറമ്പില് പ്രവര്‍ത്തിക്കുന്ന തട്ടുകടകളിലൂടെ സ്വാദേറും വിഭവങ്ങള്‍ അപ്പപ്പോള്‍ ഉണ്ടാക്കി നല്‍കും. മാഞ്ചസ്റ്റര്‍ ദുക്റാനാ തിരുനാളിന്റെ പ്രധാന തിരുനാള്‍ദിനമായ ജൂലൈ നാലിന് തിരുനാള്‍ മൈതാനമായ സെന്റ് ആന്റണീസ് സ്കൂള്‍ ഗ്രൗണ്ടിലാണ് നാടന്‍ വിഭവങ്ങളുമായി സിന്ദൂറിന്റെ തട്ടുകടകള്‍ പ്രവര്‍ത്തിക്കുക. മാഞ്ചസ്റ്റര്‍ ബര്‍ണേജ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിന്ദൂര്‍ ഒരുക്കുന്ന തട്ടുകടകളില്‍നിന്നും ചെറുകടികള്‍ മുതല്‍ മസാലദോശയും കപ്പബിരിയാണിയും ചിക്കന്‍ ബിരിയാണിയുമെല്ലാം മിതമായ വിലയ്ക്ക് ലഭ്യമാകും.
തിരുന്നാൾ കമ്മിറ്റി ഇടപെട്ട് വിലവിവരങ്ങളും അളവും എല്ലാം തിട്ടപ്പെടുത്തിയാവും നല്‍കുക. ആദ്യ കൗണ്ടറില്‍നിന്നും പണം നല്കി ആവശ്യമുള്ള കൂപ്പണുകള്‍ ശേഖരിച്ച ശേഷം ഇവയുമായി ഫുഡ് കൗണ്ടറുകളില്‍ എത്തി വേണം ഭക്ഷണം സ്വീകരിക്കാന്‍. കപ്പബിരിയാണിയും ചിക്കന്‍ ബിരിയാണിയും മൂന്നു പൗണ്ടിന് നല്കുമ്പോള് രണ്ടു ബീഫ് കട്ലറ്റും ഒരു ചായയും അടങ്ങുന്ന സെറ്റിന് രണ്ടു പൗണ്ടും, രണ്ടു ചിക്കന്‍ കട്സുവും ചായയും അടങ്ങുന്ന സെറ്റിനും രണ്ടു പൗണ്ടാണ്.
ഇവ കൂടാതെ പഴംപൊരി, വട, ചായ എന്നിവയ്ക്ക് 50 പെന്‍സു വീതം നല്‍കണം. ചിക്കന്‍ ബിരിയാണിയും കപ്പബിരിയാണിയും സ്നാക്സും ഉള്‍പ്പെടെയുള്ള ഫാമിലി പായ്ക്കിന് പത്തു പൗണ്ടും കിഡ്സ് മീല്‍ ബോക്സിന് 5 പൗണ്ടുമാണ് ഈടാക്കുക. ചൂടേറും വിഭവങ്ങള്‍ തനതായ നാടന്‍ രുചിക്കൂട്ടുകള്‍ ചേര്‍ത്ത് ഒരുക്കിയാണ് സിന്ദൂര്‍ ഇക്കുറി മാഞ്ചസ്റ്റര്‍ തിരുനാളിന് എത്തുന്നത്. ഭക്ഷണം വാങ്ങുന്നതിലെ തിരക്ക് ഒഴിവാക്കാന്‍ മൂന്നോളം കൗണ്ടറുകളാണ് സിന്ദൂര്‍ ഒരുക്കുന്നത്.
തട്ടുകടകള്‍ കൂടാതെ ഐസ്ക്രീം സ്റ്റാളുകള്‍, വെച്ചു വാണിഭക്കടകള്‍, ഫെയിസ് പെയിന്റിംഗ്, ബൗണ്സികസിലുകള്, യൂത്തിന്റെയും മാതൃസംഘത്തിന്റെയും സ്റ്റാളുകള്‍, നേര്‍ച്ച കൗണ്ടറുകള്‍, പലചരക്ക് കടകള്‍ എന്നിവയെല്ലാം തിരുനാള്‍ മൈതാനത്ത് പ്രവര്‍ത്തിക്കും. പ്രശസ്ത ഗായകന് കെ.ജി. മാര്‍ക്കോസ് നയിക്കുന്ന ഗാനമേള തിരുനാള്‍ മൈതാനത്ത് പ്രത്യേകം തയാറാക്കുന്ന ഓപ്പണ്‍ സ്റ്റേജിലാണ് നടക്കുന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറിയത്. ഇന്നലെ നടന്ന ദിവ്യബലിയിലും ലദീഞ്ഞ്, മധ്യസ്ഥ പ്രാര്‍ഥന എന്നിവയ്ക്ക് ഫാ. ഫിലിപ്പ് കുഴിപറമ്പില്‍, ഫാ. ലോനപ്പന് അരങ്ങാശേരി എന്നിവര്‍ കാര്‍മ്മികരായി.
ഇന്ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന ദിവ്യബലിയില്‍ ഫാ. റോബിന്‍സണ്‍ മെല്‍ക്കിസ്, ഫാ. തോമസ് തോപ്പപ്പറമ്പില് തുടങ്ങിയവര്‍ കാർമ്മികരാകും. ജൂലൈ നാലാം തീയതിയാണ് പ്രധാന തിരുനാള്‍. തിരുനാള്‍. തിരുനാള്‍ ആഘോഷങ്ങളില്‍ കുടുംബസമേതം പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഇടവക വികാരിയും രഷൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലൈനുമായ റവ. ഡോ. ലോനപ്പന് അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.
വിലാസം:St. ANTONY'S CHURCH
PORTWAY
WYTHENSHOWE
MANCHESTER
M220WR