CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 57 Seconds Ago
Breaking Now

യുക്മ വിക്ടർ ജോർജ് ഫോട്ടോഗ്രഫി മത്സര വിജയിക്ക് ആദരവ്; കലാമേള വേദി വിക്ടർ സ്മരണയിൽ ധന്യമായി

യുക്മയുടെ ദേശീയ കലാമേളയോട് അനുബന്ധിച്ച് യുക്മ സോഷ്യൽ നെറ്റ് വർക്ക് സംഘടിപ്പിച്ച വിക്ടർ സ്മാരക ഫോട്ടോഗ്രഫി മത്സരത്തിന്റെ വിജയി ആയ ഗ്ലോസ്റ്ററിൽ താമസിക്കുന്ന തോംസണ്‍പി എമ്മിനു പുരസ്കാരം നല്കി ആദരിച്ചു. പ്രസ്തുത സമ്മേളനത്തിൽ യുക്മ ദേശിയ പ്രസിഡന്റ് അഡ്വ ഫ്രാൻസിസ് മാത്യു , സെക്രട്ടറി സജിഷ് ടോം യുക്മ ദേശിയ വൈസ് പ്രസിഡന്റ് മാമൻ ഫിലിപ്പ് മിഡ്ലാൻഡ്സ് പ്രസിഡന്റ് ജയകുമാർ നായർ, സൌത്ത് വെസ്റ്റ് പ്രസിഡന്റ്‌ സുജു ജോസഫ്‌ , യുക്മ ന്യുസ് ചീഫ് എഡിറ്റർ ബൈജു  തോമസ്, യുക്മ മാനേജിംഗ് എഡിറ്റർ വിജീ കെ പി , പത്ര മാധ്യമങ്ങളുടെ പ്രതിനിധി ആയി ബ്രിട്ടീഷ് പത്രം എഡിറ്റർ ജിജോ ഉണ്ണിയും സനിഹതനായിരുന്നു.

വിക്ടർ ജോർജ് സ്മാരക ഫോട്ടോഗ്രാഫി മത്സരം യുക്മ ഫേസ് ബുക്ക്‌ പേജിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു. പ്രധാന സംഘാടകൻ യുക്മ പി ആർ ഓ അനീഷ്‌ ജോണ്‍ വേദിയിൽ സന്നിഹിതനായിരുന്നു. വിക്ടറിന്റെ സഹോദരൻ വിൻസെന്റ്‌ ജോർജ് നേരത്തേ കലാമേള വേദിയിൽ സമ്മാന ദാനം നിർവഹിക്കാൻ   എത്തിയിരുന്നു.

നാലു മണിക്ക് ചേർന്ന പൊതു സമ്മേളനത്തിൽ വെച്ച് സമ്മാന തുകയായ 250 പൌണ്ട് ലോ ആൻഡ്‌ ലോയെര്സ് സോളിസിറെര്സ് പ്രതിനിധി വിൻസെന്റ്‌ ജോർജിന് കൈമാറുകയും അത് വിക്ടറിന്റെ സഹോദരന്റെ കൈയിൽ നിന്നും വിജയിയായ തോമസണ്‍ ഏറ്റു വാങ്ങുകയും ചെയ്തു.  ബ്രിസ്റ്റോളിൽ നിന്നും എൻട്രി അയച്ച തോംസണ് പി എം നാണ് സമ്മാനം. 


ഏപ്രിൽ 10 നു ആരംഭിച്ച മത്സരത്തിലേക്ക് നൂറിൽ പരം എൻട്രികളാണ് ലഭിച്ചത്. ഏപ്രിൽ പത്തിന് ആരംഭിച്ച മത്സരം ഒരു മാസത്തേക്ക് ആയിരുന്നു നിശ്ചയിച്ചിരുന്നത്. യുക്മയുടെ ഫേസ് ബുക്ക് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ മത്സരത്തിൽ യുകെയിൽ നിന്ന് മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മികച്ച ചിത്രങ്ങൾ അയച്ചു നല്കിയിട്ടുണ്ട്. വിക്ടറിന്റെ ജ്വലിക്കുന്ന സ്മരണകൾക്ക് സാക്ഷ്യം വഹിച്ച നിരവധി പത്രപ്രവർത്തകർ നേരിട്ടും ഇമെയിൽ മുഖേനയും യുക്മയുടെ പ്രവർത്തനങ്ങൾക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്. വർണ്ണ വിസ്മയം തീർക്കുന്ന നിരവധി ചിത്രങ്ങൾ യുകെ മലയാളികൾക്കിടയിലെ ഫോട്ടോഗ്രഫി പ്രാവിണ്യം ചൂണ്ടി കാണിക്കുന്നു.

അയച്ച ചിത്രങ്ങൾ വിക്ടറിന്റെ ഓർമകൾക്ക് മുൻപിലെ ഒരു ഗുരുപുജയായി മാറി. ജൂണ്‍ 21നു പ്രഖ്യാപിക്കുവാൻ തീരുമാനിച്ച മത്സരഫലം മികച്ച ചിത്രങ്ങളുടെ കുത്തൊഴുക്ക് കൊണ്ട് വിധി നിർണ്ണയം  നന്നേ പാട് പെടേണ്ടി വന്നു.

കേരളത്തിലെ പത്രപ്രവർത്തകരുടെ ഇടയിൽ വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങൾ എടുത്തു കൊണ്ട് മാധ്യമ ഫോട്ടോഗ്രാഫിയിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ഫോട്ടോഗ്രാഫർ ആയിരുന്നു വിക്ടർ . ഉരുൾ പൊട്ടൽ ചിത്രങ്ങൾ എടുക്കുവാൻ സ്വയം ജീവനെ തന്നെ   വെടിഞ്ഞു കൊണ്ട് കലയോടുള്ള അഭിനിവേശം തെളിയിച്ച അതുല്യ ഫോട്ടോഗ്രാഫർ ആയിരുന്നു വിക്ടർ. യുകെയിൽ ബിർമിങ്ങ്ഹമിൽ താമസിക്കുന്ന വിക്ടറിന്റെ സഹോദരനായ വിൻസെൻറ് ജോർജ്   കലാമേളയിൽ എത്തി സമ്മാനം വിതരണം ചെയ്യാമെന്ന് ഉറപ്പു നല്കിയിരുന്നു. ഈ സംരഭത്തിൽ എല്ലാ പിന്തുണയും യുക്മക്ക് അദ്ദേഹം വാഗ്ദാനം ചെയ്തു. അതിരാവിലെ തന്നെ കലാമേള വേദിയിൽ എത്തുകയും ചെയ്തു.

 

വനിതയിലെ ഫോട്ടോഗ്രാഫർ ആയ ഹരികൃഷ്ണനായിരുന്നു യുക്മ വിക്ടർ ജോർജ് ഫോട്ടോഗ്രഫി മത്സരത്തിന്റെ പ്രധാന വിധി കർത്താവ്. നിരവധി വാർത്ത പ്രാധാന്യമുള്ള ചിത്രങ്ങൾ ഹരിയുടെ ക്യാമറ കണ്ണുകൾ     ഒപ്പിയെടുത്തിട്ടുണ്ട്. വിക്ടറിന്റെ കാലഘട്ടത്തിൽ അദേഹത്തിന്റെ ചിത്രങ്ങളെ ആരാധിച്ചു വളർന്നു വന്ന ഹരികൃഷ്ണൻ കേരളത്തിലെ മാധ്യമ ചിത്രചായഗ്രഹകരിൽ ഉയർന്നു വരുന്ന ഫോട്ടോഗ്രാഫർ ആണ്. ഇപ്പോൾ വനിതയിൽ ജോലി നോക്കുന്ന അദ്ദേഹം കോട്ടയം സ്വദേശിയാണ്.

കോട്ടയത്ത് നിന്നുള്ള പ്രശസ്ത പത്ര പ്രവർത്തകനും സാഹിത്യകാരനുമായ തേക്കിൻകാട് ജോസഫ് സർ ആണ്. ദീപികയിലെ എഡിറ്റർ ഇൻ ചാർജ്  ആയിരുന്ന അദ്ദേഹം നിരവധി സാമൂഹിക രംഗങ്ങളിലെ ഉന്നത സ്ഥാനങ്ങളിൽ സേവനം അനുഷ്ടിക്കുന്നു. ഫിലിം കോ ഓർപ്പറേഷൻ ചെയർമാനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. വിക്റ്ററിനൊപ്പം സഞ്ചരിച്ചിരുന്ന, വിക്ടറിന്റെ അതെ കാലഘട്ടത്തിൽ മാതൃഭൂമിയിൽ ജോലി ചെയ്തിരുന്ന സുനിൽ കുമാറാണ് നമുക്ക് വേണ്ടി മാർഗ നിർദേശങ്ങൾ നല്കിയ മറ്റൊരു വ്യക്തി. മികച്ച ഒരു ഫോട്ടോഗ്രാഫർ അയ അദ്ദേഹം ഇപ്പോൾ കണ്ണൂരിൽ മാതൃഭൂമിയിൽ ജോലി ചെയ്യുന്നു.

കലാമേളയോടനുബന്ധിച്ചു തിരഞ്ഞെടുക്കപ്പെട്ട നാല്പ്പത് ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുകയുണ്ടായി. യുക്മ ദേശിയ സെക്രട്ടറി സജിഷ് ടോം ചിത്ര പ്രദർശനം ഉത്ഘാടനം നിർവഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട നാല്പ്പത് ചിത്രങ്ങൾ . കാണികളിൽ ആശ്ചര്യം ജനിപ്പിച്ചു വമ്പിച്ച തിരക്കിൽ പ്രദർശനം കാണാൻ നിരവധി ഫോട്ടോഗ്രാഫി പ്രേമികൾ എത്തി പ്രധാന വേദിക്കരികിൽ ആയിരുന്നു പ്രദർശനം സംഘടിപ്പിച്ചത് . ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നതിനു വേണ്ടി മിഡ്ലാണ്ട്സ്  ട്രഷറർ സുരേഷ് കുമാർ, രാജേഷ്‌ നടെപ്പള്ളി , ബാലാ സജീവ്‌ കുമാർ , ടിറ്റോ തോമസ്‌ , അഡ്വ സിജു ജോസഫ്‌ , ദിലീപ് മാത്യു തുടങ്ങിയവർ നേതൃത്വം നല്കി.  

 പിന്നിട് സമ്മേളനത്തിൽ വരും വർഷം വിക്ടറിന്റെ ചിത്രങ്ങൾ അടക്കം ഉള്ള പ്രദർശനം സംഘടിപ്പിക്കുന്നതിനു വേണ്ടി തന്നാൽ കഴിയാവുന്ന സഹായം നല്കാം എന്ന് വിൻസെന്റ്‌ ജോർജ് പ്രഖ്യാപിച്ചു . നിരവധി ആളുകളുടെ കരഘോഷങ്ങൾക്കിടയിൽ വിക്ടർ ജോർജ്സ്മാരക ഫോട്ടോഗ്രാഫി സമ്മാനവും ട്രോഫിയും മുന്ന എന്ന് വിളിക്കുന്ന തോംസണ്‍ ഏറ്റു വാങ്ങി.  വിക്ടറിന്റെ കുടുംബങ്ങങ്ങളുടെ പേരിൽ സഹോദരൻ   വിൻസെന്റ്‌ ജോർജ് വിക്ടർ സ്മരണയിൽ സംസാരിക്കുകയും ചെയ്തു. യുക്മ പ്രസ്ഥാനത്തിനോടുള്ള സ്നേഹവും ആശംസയും അറിയിക്കുവാനും അദ്ദേഹം മറന്നില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.