ഉയരങ്ങൾ കീഴടക്കി മാനവത തങ്ങളുടെ ഇരുപത്തിയാറാം വർഷത്തിലേക്ക്ആ കുതിക്കുമ്പോൾ മാനവതയുടെ ദർശനങ്ങളും ലക്ഷ്യങ്ങളും എന്താണെന്ന് പ്രദിപാദിച്ചാൽ മാത്രമേ മാനവതയുടെ നന്മ ജനങ്ങളിലേക്കെത്തു.
ആന്ധ്രപ്രദേശിലെ തന്റെ ജന്മദേശമായ ലോല എന്ന ചെറുഗ്രാമത്തിൽ 1991 ലാണ് ശ്രീനി അല്ലൂരി തന്റെ കർമ്മ പദ്ധതികൾ ആരംഭിക്കുന്നത്. വിഷമങ്ങളും യാതനകളും പട്ടിണിയും രോഗങ്ങളും മൂലം വലയുന്ന യുവജനതയെ മോചിപ്പിക്കാൻ അവരെ ലക്ഷ്യബോധമുള്ളവരാക്കുവാൻ, അവരുടെ പ്രശനങ്ങൾ മാനവതയിൽ കൂടി ലോകത്തെ അറിയിക്കുക എന്നതായിരുന്നു മാനവതയിൽ കൂടി ശ്രീനി ശ്രമിച്ചത്.
ഇന്ന് ഈ ലക്ഷ്യം പൂർത്തീകരിക്കുവാൻ വേണ്ടി 8000 ത്തോളം വോളന്റിയർമാരാണ് ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്നത്. ചാരിറ്റി പ്രവർത്തനങ്ങളിൽ കൂടിയും പരിശീലനങ്ങൾ വഴിയും ഒരുപാട് പേരുടെ ജീവിതങ്ങൾക്ക് ശ്രീനിയും അദ്ദേഹത്തിന്റെ മാനവതയും വഴികാട്ടിയായി.
ആരോഗ്യപരമായ ജീവിതം നയിക്കുവാൻ, സമഗ്ര വ്യക്തിത്വ വികസനം, യോഗ എന്നിവയെ കുറിച്ച് വിദ്യാർത്ഥികൾക്കായി നിരവധി വർക് ഷോപ്പുകൾ ശ്രീനി നടത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ മാത്രം ഒതുങ്ങുന്നതല്ല മാനവതയുടെ പ്രവർത്തനങ്ങൾ. മാനുഷിക പദ്ധതികളായ ഓർഫനേജുകൾ, പാവങ്ങൾക്ക് ചികിത്സാസഹായം എത്തിക്കുക തുടങ്ങിയ കാരുണ്യ പ്രവർത്തനങ്ങൾക്കും മാനവത ചുക്കാൻ പിടിക്കുന്നു.
മാനവതയുടെ ഓർഫനേജുകളിൽ 150 ഓളം കുട്ടികളെയാണ്സംരക്ഷിക്കുന്നത്. ഇത് കൂടാതെ 25 ഓളം ഗ്രാമങ്ങളിലായി പ്രവർത്തിക്കുന്ന മാനവത റൂറൽ ഹെൽത്ത് സെന്ററുകൾ വഴി 30000 ത്തോളം പാവപെട്ട നിരാലംബരായ രോഗികൾക്ക് ആതുര ശുശ്രൂഷകൾ ലഭിക്കുന്നു.
പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക എന്നതിൽ ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ 2011 ൽ, ലണ്ടനിൽ നിന്നും ഡൽഹി വരെ ഏതാണ്ട് 11,350 കിലോമീറ്ററോളം ശ്രീനി നടത്തിയ സൈക്കിൾ സവാരി, സ്കൂളിൽ നിന്നും നൽകിയ ഭക്ഷണത്തിൽ നിന്നും ഉണ്ടായ വിഷബാധ മൂലം ബിഹാറിൽ മരിച്ച 22 ഓളം കുട്ടികളുടെ മരണത്തിൽ നടത്തിയ പ്രതിഷേധം എന്നിവ എടുത്തു പറയേണ്ടതാണ്. കുട്ടികളിലെ കഴിവുകൾ കണ്ടെത്തി അത് പരിപോഷിപ്പിക്കുവാൻ സഹായിക്കുന്ന മാനവത അക്കാദമി ഓഫ് ഹ്യൂമൻ എക്സലൻസ് ആണ് മാനവതയുടെ ദളങ്ങളിൽ പറ്റിച്ചേർന്ന മറ്റൊരു മഞ്ഞുകണം. യുകെയിൽ അഞ്ചും ഇന്ത്യയിൽ മൂന്നും മഹേ സെന്ററുകൾ ഇപ്പോൾ പ്രവർത്തിച്ചു വരുന്നു.
UFH അഥവാ യൂണിവേഴ്സിറ്റി ഓഫ് ഹ്യൂമാനിറ്റി നിരാലംബരും പാവപ്പെട്ടവരുടെയും ഉന്നമനം ലക്ഷ്യം വച്ച് കൊണ്ടുള്ള പുതിയൊരു സംരംഭമാണ്. നവീന രീതിയിലുള്ള കൃഷി രീതികളും വ്യക്തിത്വ വികസനവും യോഗയും മറ്റനേകം കോഴ്സുകളും സമന്വയിപ്പിച്ചു കൊണ്ടുള്ളപഠന രീതിയാണ് ഇവിടെ ആവിഷ്കരിക്കുന്നത്. 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ 500 ഓളം ഗ്രാമങ്ങളെ സ്വയം പര്യാപ്തമാക്കുക എന്നതാണ് ഇതിൽ കൂടി ശ്രീനിയുടെ ലക്ഷ്യം.
മാനവതയുടെ ബ്രിസ്റ്റോൾ ചാപ്റ്റർ തങ്ങളുടെ ഏഴാം വാർഷികം ഒക്ടോബർ 9 നു ജൂബിലി സെന്ററിൽ വച്ച് സമുചിതമായി ആഘോഷിച്ചു. ബ്രാഡ്ലി സ്റ്റോക്ക് മേയർ എലൈൻ ഹാർഡ്വിക്ക് മുഖ്യാതിഥിയായ ചടങ്ങ്, വിവിധ കലാ പരിപാടികളോടെ വര്ണാഭമായിട്ടാണ് ആഘോഷിച്ചത്. ഇന്ത്യൻ സംഗീതം, ഗിറ്റാർ പോലെയുള്ള വാദ്യോപകരണ പരിശീലനം, യോഗ പരിശീലനം, ഫൺ മാത്സ് എന്നിവക്ക് പുറമെ ചെസ്സ്, നാച്ചുറൽ ഫാർമിംഗ് എന്നിവയിൽ കൂടി പരിശീലനം നൽകുവാനുള്ള ശ്രമത്തിലാണ് ബ്രിസ്റ്റോൾ ചാപ്റ്റർ.