ലോക വോളിബോൾ ചരിത്രത്തിൽ കേരളത്തിന്റെ എക്കാലത്തെയും മികച്ച സംഭാവന യശ്ശശരീരനായ ജിമ്മി ജോർജ്ജിന്റെ ഓർമ്മകൾക്ക് മുൻപിൽ അശ്രു പുഷ്പങ്ങൾ അർപ്പിച്ചു കൊണ്ട് യുക്മയുടെ ആദരവ് . മെയ് 20നു ലിവർപൂളിൽ വെച്ച് യുക്മ വോളിബോൾ ടുർണമെന്റ് സംഘടിപ്പിക്കുന്നതു പ്രശസ്ത തരാം ജിമ്മി ജോർജ്ജിന്റെ സ്മരണാർത്ഥം. യുക്മ നാഷണൽ കമ്മറ്റിയുടെയും നോർത്ത് വെസ്റ്റ് റീജിയന്റെയും, ലിമ, ലിംക തുടങ്ങിയ അസ്സോസ്സിയേഷനുകളുടെയും ആഭിമുഖ്യത്തിൽ ആണ് ടൂർണമെന്റ്. യുകെയിലെ മുഴുവൻ വോളിബോൾ പ്രേമികളുടെയും ആശയവും ആവേശവും ഉൾക്കൊണ്ടാണ് യുക്മ നാഷണൽ കമ്മറ്റി വോളിബോൾ ടൂർണമെന്റ് എന്ന ആശയം രുപീകരിച്ചത്. ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിയും അഞ്ഞൂറ്റൊന്ന് പൗണ്ട് ക്യാഷ് അവാര്‍ഡും സമ്മാനിക്കുന്നതാണ്. രണ്ടാം സ്ഥാനക്കാര്‍ക്ക് ഇരുനൂറ്റി അന്‍പത്തൊന്നു പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് നൂറ്റൊന്ന് പൗണ്ടും ട്രോഫിയും നല്‍കുന്നതാണ്.
കേരളത്തിൽ നിന്നുള്ള പ്രശസ്ത വോളീബോൾ താരമായിരുന്നു ജിമ്മി ജോർജ്ജ്. കണ്ണൂർ ജില്ലയിലെ പേരാവൂർ എന്ന ഗ്രാമത്തിലാണ് ജിമ്മി ജോർജ്ജ് ജനിച്ചത് . 1955 മാർച്ച് 8-നു ജോർജ്ജ് ജോസഫിന്റെയും മേരി ജോർജ്ജിന്റെയും രണ്ടാമത്തെ മകനായി ജിമ്മി ജോർജ്ജ് ജനിച്ചു ജിമ്മി ജോർജ്ജിനും സഹോദരന്മാർക്കും വോളീബോളിന്റെ ആദ്യപാഠങ്ങൾ പഠിപ്പിച്ചു കൊടുത്തത് പിതാവായിരുന്നു. ആദ്യകാലത്ത് നീന്തലിലായിരുന്നു ജിമ്മിയുടെ ശ്രദ്ധ. പിന്നീടാണ് അദ്ദേഹം വോളീബോളിലേയ്ക്ക് തിരിഞ്ഞത്.
ജിമ്മി ജോർജ്ജാണ് ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ പ്രൊഫഷണൽ വോളീബോൾ താരം. വോളീബോളിൽ ലോകത്തിലെ 80-കളിലെ പത്ത് മികച്ച അറ്റാക്കർമാരിൽ ഒരാളായി ജിമ്മി ജോർജ്ജ് തിരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിൽ ക്ലബ് വോളിബോൾ കളിച്ച ജിമ്മി ജോർജ്ജ് തന്റെ ജീവിതകാലത്തു തന്നെ ഒരു ഇതിഹാസമായി മാറി. ഇന്ത്യയുടെ ദേശീയ വോളിബോൾ ടീമിൽ അംഗമായിരുന്ന ജിമ്മി വിവിധ ഏഷ്യൻ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1986 ലെ ഏഷ്യാഡിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിൽ അദ്ദേഹം അംഗമായിരുന്നു. ഇന്ത്യയിലെ ഒരു സ്പോർട്സ് താരത്തിനു ലഭിക്കുന്ന എല്ലാ പ്രധാന ബഹുമതികളും ജിമ്മി ജോർജ്ജിനു ലഭിച്ചു. അർജുന അവാർഡും ഇതിൽ ഉൾപ്പെടും. 21-ആം വയസ്സിൽ അർജുന അവാർഡ് നേടുമ്പോൾ ഈ അവാർഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വോളീബോൾ താരമായിരുന്നു ജിമ്മി ജോർജ്ജ്.
ജി.വി. രാജ അവാർഡ് (1975)
കേരളത്തിലെ ഏറ്റവും മികച്ച സ്പോർട്ട്സ് താരത്തിനുള്ള മനോരമ അവാർഡ് (1976)
1979-82 കാലഘട്ടത്തിൽ അബുദാബി സ്പോർട്സ് ക്ലബ്ബിനു വേണ്ടി കളിക്കുമ്പോൾ ഗൾഫിലെ ഏറ്റവും മികച്ച കളിക്കാരനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1982 മുതൽ 84 വരെയും 85 മുതൽ 87 വരെയും ഇറ്റലിയിലെ പ്രൊഫഷണൽ ക്ലബ്ബുകൾക്കുവേണ്ടി ജിമ്മി ജോർജ്ജ് കളിച്ചു. ലോകത്തിലെ ഏറ്റവും മികച്ച അറ്റാക്കർമാരിൽ ഒരാളായി ജിമ്മി ജോർജ്ജ് കരുതപ്പെട്ടു.ഒരു കാറപകടത്തിൽ ഇറ്റലിയിൽ വെച്ച് ജിമ്മി ജോർജ്ജ് 1987 നവംബർ 30-നു അന്തരിച്ചു. മരിയ്ക്കുമ്പോൾ 32 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ഷിജോ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ ലിംക പ്രസിഡന്റ് ബിജുമോന് മാത്യു, ലിമ പ്രസിഡന്റ് ഹരികുമാര്‍ ഗോപാലന്, സെബാസ്റ്റ്യന്‍ ജോസഫ്, മാത്യു അലക്സാണ്ടര്‍, മനോജ് വടക്കേടത്ത്, തോമസ് ജോണ്‍ വാരിക്കാട്ട്, ബിജു പീറ്റര്‍, കൂടാതെ എല്‍.വി.സി. അംഗങ്ങളായ ടീം മാനേജര്‍ സണ്ണി ജോസഫ്, ബിനോയി ജോര്‍ജ്, റിജിയണ്‍ സ്പോര്‍ട്ട്സ് കോര്‍ഡിനേറ്റര്‍ ഷാജു കാവുങ്ങ എന്നിവര്‍ പങ്കെടുത്തു.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ട്യുൺബമെന്റിന്റെ ഭാഗമാകാൻ താല്പര്യം ഉള്ളവരും കൂടാതെ പങ്കെടുക്കുവാന്‍ താത്പര്യമുള്ള ടീമുകളും കുഞ്ഞുമോന് ജോബ് (07828976113), സാജു കാവുങ്ങ (07850006328), സണ്ണി ജോസഫ് (07450990305) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
വാർത്ത: അനീഷ് ജോണ്‍, യുക്മ പി.ആര്.ഒ.