CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 39 Seconds Ago
Breaking Now

ഷുഹൈബ് കൊല്ലപ്പെട്ട ദിവസം കിര്‍മാണി മനോജ് പരോളില്‍ ; കൊടി സുനി തിരിച്ചെത്തിയത് വൈകീട്ടും !

.കൊടി സുനിയ്ക്കും സംഘത്തിനും പോലീസ് കാവലില്ലാതെ സ്വാഭാവിക പരോള്‍ ലഭിക്കുന്നത് ഇതാദ്യം.

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട ദിവസത്തിന് തലേന്നും പിറ്റേന്നുമായി പരോളില്‍ ജയിലിന് പുറത്തുണ്ടായിരുന്നത് ടി പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ ശിക്ഷക്കപ്പെട്ട മൂന്നു കുറ്റവാളികള്‍. കൊലപാതകം നടന്ന 12ന് ടി പി കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് പരോളിലായിരുന്നു. മൂന്നാം പ്രതി കൊടി സുനി പരോള്‍ വാസത്തിന് ശേഷം ജയില്‍ തിരിച്ചെത്തുന്നത് 12 ന് വൈകീട്ടാണ്. ഒന്നാം പ്രതി അനൂപ് പിറ്റേന്ന് രാവിലെ പരോളില്‍ പുറത്തിറങ്ങുകയും ചെയ്തു. ടി പി കേസിലെ കുറ്റവാളികള്‍ക്ക് ഒരേ സമയം പരോള്‍ അനുവദിക്കുന്നതിന് നിയന്ത്രണമുണ്ടെങ്കിലും സുനിയ്ക്കും കിര്‍മാണിയ്ക്കും ഒരേ സമയം പരോള്‍ അനുവദിച്ചു.

12ന് രാത്രി 11.30 നാണ് ഷുഹൈബ് കണ്ണൂരില്‍ ആക്രമിക്കപ്പെടുന്നത്. ഇതേ ദിവസം വൈകീട്ട് നാലു മണി വരെ കൊടി സുനി പരോളിലായിരുന്നു. ജനുവരി 24 ന് പരോളിലിറങ്ങിയ കിര്‍മാണി മനോജും ഈ മാസം 13ന് പരോളിലിറങ്ങിയ അനൂപും പുറത്തു തന്നെ. കടുത്ത ഉപാധികളോടെയാണ് കൊടി സുനിയ്ക്ക് പരോള്‍ അനുവദിച്ചത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനുള്ള നിയന്ത്രണമായിരുന്നു പ്രധാനം. എന്നാല്‍ പരോള്‍ കാലത്ത് സുനി കണ്ണൂര്‍ ജില്ലയില്‍ എത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട് .കൊടി സുനിയ്ക്കും സംഘത്തിനും പോലീസ് കാവലില്ലാതെ സ്വാഭാവിക പരോള്‍ ലഭിക്കുന്നത് ഇതാദ്യം.




കൂടുതല്‍വാര്‍ത്തകള്‍.