CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 34 Minutes 50 Seconds Ago
Breaking Now

ശുഹൈബ് വധത്തില്‍ പിടിയിലായ ആകാശിനേയും റിജിലിനേയും സാക്ഷികള്‍ തിരിച്ചറിഞ്ഞു

കൊല നടത്തിയത് നാലുപേര്‍ ചേര്‍ന്നാണെന്നാണ് പൊലീസ് പറയുന്നത്. മറ്റു രണ്ടു പേര്‍ക്കു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

മട്ടന്നൂര്‍ ശുഹൈബ് വധത്തില്‍ പൊലീസ് പിടിയിലായ ആകാശ് തില്ലങ്കേരി, റിജില്‍ രാജിനേയും സാക്ഷികള്‍ തിരിച്ചറിഞ്ഞു. കണ്ണൂരിലെ തിരിച്ചറിയല്‍ പരേഡലാണ് ഇവരെ സാക്ഷികള്‍ തിരിച്ചറിഞ്ഞത്. കൊല നടത്തിയത് നാലുപേര്‍ ചേര്‍ന്നാണെന്നാണ് പൊലീസ് പറയുന്നത്. മറ്റു രണ്ടു പേര്‍ക്കു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

കൊലപാതകത്തിന് കാരണമായത് എടയന്നൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥി സംഘര്‍ഷമാണെന്നും ഇതിനെ തുടര്‍ന്നാണ് സംഘര്‍ഷത്തിനും പിന്നീട് കൊലപാതകത്തിനും വഴിയൊരുക്കിയതെന്നാണ് പൊലീസ് ഭാഷ്യം. തെരൂരില്‍ തട്ടുകടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചായ കുടിക്കുമ്പോഴാണ് വാഗണര്‍ കാറിലെത്തിയ അക്രമി സംഘം ശുഹൈബിനെ വെട്ടിവീഴ്ത്തിയത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും വെട്ടേറ്റിരുന്നു. ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. നെഞ്ചിനും കാലുകള്‍ക്കും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴി രക്തം വാര്‍ന്നാണ് മരിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.