CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 6 Minutes 24 Seconds Ago
Breaking Now

മലയാറ്റൂര്‍ പള്ളി വികാരി ഫാ സേവ്യര്‍ തേലക്കാട്ടിനെ കപ്യാര്‍ കുത്തിക്കൊന്നു

വൈദീകനോടുള്ള വൈര്യാഗ്യമാണ് കപ്യാര്‍ കൊല നടത്താന്‍ കാരണം.

മലയാറ്റൂര്‍ കുരിശുമുടിയില്‍ വൈദീകന്‍ കപ്യാരുടെ കുത്തേറ്റ് മരിച്ചു. മലയാറ്റൂര്‍ കുരിശുമുടി റെക്ടറായ ഫാ സേവ്യര്‍ തേലക്കാട്ടാണ് കൊല്ലപ്പെട്ടത്. 52 വയസ്സായിരുന്നു. വൈദീകനെ കുത്തിയ ശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട കപ്യാര്‍ ജോണിയ്ക്കായി അന്വേഷണം തുടരുകയാണ്. കുരിശുമുടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് കപ്യാര്‍ക്കെതിരെ ഫാ സേവ്യര്‍ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

വൈദീകനോടുള്ള വൈര്യാഗ്യമാണ് കപ്യാര്‍ കൊല നടത്താന്‍ കാരണം. കുരിശുമുടിയിലെ ആറാം സ്ഥലത്ത് വച്ച് ഉണ്ടായ വാക്കു തര്‍ക്കത്തിന് പിന്നാലെ കത്തിയെടുത്ത് കുത്തുകയായിരുന്നു. പരിക്കേറ്റ ഫാ സേവ്യറിനെ ഉടന്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. കാലില്‍ കുത്തേറ്റ വൈദീകന്‍ രക്തം വാര്‍ന്നാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഏഴു വര്‍ഷമായി കുരിശുമുടിയിലെ റെക്ടറായി സേവനം അനുഷ്ഠിക്കുകയാണ് ഇദ്ദേഹം. ചേരാനല്ലൂര്‍ തേലക്കാട്ട് പൗലോസ് ത്രേസ്യാമ്മ ദമ്പതികളുടെ പുത്രനാണ്.




കൂടുതല്‍വാര്‍ത്തകള്‍.