CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 33 Minutes 58 Seconds Ago
Breaking Now

ഫാ സേവ്യര്‍ തേലക്കാട്ടിനെ കപ്യാര്‍ വകവരുത്തിയത് വ്യക്തി വൈരാഗ്യം കൊണ്ട്

മൂന്ന് മാസത്തേക്കായിരുന്നു പുറത്താക്കിയതെങ്കിലും തിരിച്ചെടുക്കാന്‍ ഫാദര്‍ തയ്യാറായില്ല.

മലയാറ്റൂര്‍ പള്ളിയിലെ ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെ കപ്യാര്‍ ജോണി കുത്തിക്കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം കാരണം.മൂന്നുമാസം മുന്‍പ് സ്വഭാവ ദൂഷ്യം ആരോപിച്ച് കപ്യാര്‍ ജോണി വട്ടപ്പറമ്പിനെ പളളിയില്‍ നിന്ന് പുറത്താക്കിയിരുന്നു.മൂന്ന് മാസത്തേക്കായിരുന്നു പുറത്താക്കിയതെങ്കിലും തിരിച്ചെടുക്കാന്‍ ഫാദര്‍ തയ്യാറായില്ല.

ഇതിനെ തുടര്‍ന്ന് പള്ളിയിലെത്തിയ കപ്യാര്‍ ഫാദറുമായി വഴിക്കിടുകയായിരുന്നു. തുടര്‍ന്ന കൈയില്‍ സൂക്ഷിച്ച കത്തിയെടുത്ത് കുത്തുകയായിരുന്നു. വൈദികനെ ആക്രമിച്ചശേഷം കാട്ടിലേക്ക് രക്ഷപെട്ട മുന്‍ കപ്യാര്‍ വട്ടപ്പറമ്പില്‍ ജോണിക്കായി തിരച്ചില്‍ തുടരുകയാണ്. മലയാറ്റൂര്‍ പളളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക ചാനലിന് ഫാദര്‍ സേവ്യര്‍തേലക്കാട്ട് അഭിമുഖം നല്‍കിയിരുന്നു.അവിടെ നിന്ന് മടങ്ങി വരുന്ന സമയത്തായിരുന്നു സംഭവം.മലയാറ്റൂരിലെ ആറാം കുരിശിന് സമീപത്ത് വച്ചാണ് കപ്യാര്‍ ജോണി വട്ടപറമ്പന്‍ വികാരിയെ കുത്തിയത്. വാക്കുതര്‍ക്കത്തിനൊടുവില്‍ കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍വികാരിയെ കുത്തുകയായിരുന്നു.  ആശുപത്രിയിലെത്തുന്നതിനു മുന്‍പായി രക്തം വാര്‍ന്ന് മരണത്തിന് കീഴടങ്ങിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.