CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 28 Minutes 1 Seconds Ago
Breaking Now

കഴുത്തിന് പിടിച്ച് ലൈംഗിക ഗെയിം പണിയായി; തെരുവില്‍ വെച്ച് പരിചയപ്പെട്ട യുവതിയുമായി ലൈംഗിക ബന്ധത്തിനിടെ അബദ്ധം പിണഞ്ഞു; 20 വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊന്ന പ്രതി പോലീസ് സ്‌റ്റേഷനില്‍ സ്വയം ഹാജരായി

കഴുത്തിന് പിടിച്ചുള്ള ലൈംഗികത പ്രോത്സാഹിപ്പിച്ച് ഷോള്‍ സ്വന്തം മരണം ഏറ്റുവാങ്ങുകയായിരുന്നെന്ന് പ്രതിഭാഗം അഭിഭാഷകന്‍

അബെര്‍ദീനിലെ ബസ് സ്‌റ്റോപ്പില്‍ വെച്ചാണ് മാര്‍ക്ക് ബ്രൂസ് 20 വയസ്സുകാരി ഷോള്‍ മിയാസെകിനെ കണ്ടുമുട്ടുന്നത്. രണ്ട് പേരും രാത്രി രണ്ടെണ്ണം അടിക്കാന്‍ പുറത്തിറങ്ങിയതായിരുന്നു. ബസ് സ്റ്റോപ്പില്‍ വെച്ചുള്ള ആ പരിചയത്തിന്റെ പുറത്ത് ഇരുവരും ബ്രൂസിന്റെ ഫഌറ്റില്‍ ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ പോകുന്നത് വരെയെത്തി കാര്യങ്ങള്‍. പക്ഷെ പിന്നീട് നടന്ന സംഭവങ്ങള്‍ ഇരുവരുടെയും ജീവിതത്തില്‍ ട്വിസ്റ്റ് സമ്മാനിക്കുന്നതായിരുന്നു. വ്യത്യസ്തമായ ലൈംഗികബന്ധത്തിനിടെ ഷോളിനെ 32-കാരനായ മാര്‍ക്ക് ബ്രൂസ് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങളോളം ജയില്‍ശിക്ഷ ഏറ്റുവാങ്ങാന്‍ കാത്തുനില്‍ക്കുകയാണ് ബ്രൂസ്. 

കഴിഞ്ഞ വര്‍ഷം നവംബര്‍ മൂന്നിനായിരുന്നു ബ്രൂസ് ഷോളിനെ പരിചയപ്പെടുന്നത്. പുലര്‍ച്ചെയായിരുന്നു ഈ പരിചയപ്പെടല്‍. പിന്നീട് ബ്രൂസിന്റെ റോസ്മൗണ്ട് വയാഡക്ടിലുള്ള ഫഌറ്റിലേക്കായിരുന്നു ഇവരുടെ യാത്ര. അബെര്‍ദീന്‍ഷയര്‍ സ്വദേശിനി കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കവെ അടിച്ച് പൂസായതിന് നൈറ്റ്ക്ലബില്‍ നിന്നും പുറത്താക്കിയതോടെയാണ് ബസ് സ്‌റ്റോപ്പില്‍ എത്തിയത്. മറ്റൊരു പബ്ബില്‍ നിന്നും നന്നായി മദ്യപിച്ച് എത്തിയ ബ്രൂസുമായി സംസാരിച്ചതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ലൈംഗികതയ്ക്കിടെ കഴുത്തിന് പിടിക്കുന്ന 'ഇറോട്ടിക് ആസ്ഫിക്‌സിയേഷന്‍' എന്ന പരിപാടിയില്‍ ഇരുവര്‍ക്കും താല്‍പര്യം ഉണ്ടായിരുന്നതായി അബെര്‍ദീനിലെ ഹൈക്കോടതിയില്‍ വിശദീകരിക്കപ്പെട്ടു. 

എന്നാല്‍ ബ്രൂസിന്റെ കഴുത്തില്‍ പിടുത്തം ശരിപ്പെടാതെ വന്നതോടെ നിമിഷങ്ങള്‍ക്കകം ഷോള്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. പരിചയപ്പെട്ട് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഈ സംഭവം. ഫഌറ്റില്‍ നിന്നും പുറത്തിറങ്ങിയ ബ്രൂസ് ഒരു മണിക്കൂറോളം അടുത്തുളള തെരുവില്‍ തെക്കുവടക്ക് നടന്ന ശേഷമാണ് നേരെ റോസ്മൗണ്ട് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. ഒരു ഭയങ്കര സംഭവം നടന്നെന്നാണ് ബ്രൂസ് ഇന്റര്‍കോമില്‍ വ്യക്തമാക്കിയത്. പിന്നീടാണ് താന്‍ ഒരാളെ കൊന്നെന്നും, അവര്‍ വീട്ടിലെ കട്ടിലില്‍ കിടക്കുന്നതായും ഇയാള്‍ പറയുന്നത്. പരിശോധനകളില്‍ ലൈംഗികബന്ധത്തിന് ഇടെയാണ് അപകടം ഉണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 

കഴുത്തിന് പിടിച്ചുള്ള ലൈംഗികത പ്രോത്സാഹിപ്പിച്ച് ഷോള്‍ സ്വന്തം മരണം ഏറ്റുവാങ്ങുകയായിരുന്നെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. കൊല്ലാനുള്ള ഉദ്ദേശത്തോടെയല്ല ബ്രൂസിന്റെ നീക്കങ്ങളെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ കൊലപാതകക്കുറ്റം മനഃപ്പൂര്‍വമല്ലാത്ത നരഹത്യയാക്കി മാറ്റിയിട്ടുണ്ട്. എഡിന്‍ബര്‍ഗ് ഹൈക്കോടതി ഏപ്രില്‍ 5ന് ശിക്ഷ പ്രഖ്യാപിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.