ബ്രിട്ടന് റഷ്യ പ്രശ്നം വഷളാകുന്നു. ബ്രിട്ടന് അഭയം കൊടുത്ത മുന്‍ റഷ്യന്‍ ചാരന് സെര്‍ഗെയ് സ്ക്രീപലിനെ അപായപ്പെടുത്താനുള്ള വിഷ രാസവസ്തു മോസ്കോയില്‍ നിന്ന് കയറ്റിവിടുകയായിരുന്നുവെന്ന് ടെലിഗ്രാഫ് പത്രം. ബ്രിട്ടനിലെ സോള്‍സ്ബ്രിയില്‍ താമസിക്കുന്ന സ്ക്രീപലിനെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞ മൂന്നിന് മോസ്കോയില്‍ നിന്ന് പുറപ്പെട്ട മകള്‍ യൂലിയുടെ പെട്ടില് ' നോവിചോക്' എന്ന മാരക രാസ വിഷം വിദഗ്ധമായി ഒളിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.
വസ്ത്രത്തിലോ സൗന്ദര്യ സംരക്ഷണ വസ്തുവിലോ ഇതു പുരട്ടിയിരിക്കാമെന്നാണ് വാദം. പിതാവിന്റെ സാന്നിധ്യത്തില്‍ തുറക്കാനിടയുള്ള സമ്മാന പൊതിയില്‍ വിഷം ഒളിപ്പിച്ചെന്ന വാദവുമുണ്ട്. സോവിയറ്റ് കാലത്ത് രാസായുധമായി സൈന്യം വികസിപ്പിച്ചെടുത്ത നോവിചോക് റഷ്യയുടെ ശേഖരത്തില്‍ നിന്നാണ് സോള്സ്ബ്രിയിലെത്തിയതെന്ന് ബ്രിട്ടന് വാദിക്കുന്നു. എന്നാല്‍ തങ്ങളുടെ പക്കലുള്ള അവസാന രാസായുധങ്ങളും നശിപ്പിച്ചതിന്റെ പേരില്‍ നവംബറില്‍ റഷ്യ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചത് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
40000 ടണ്‍ രാസവസ്തുക്കള്‍ റഷ്യ നശിപ്പിച്ചതായി രാസായുധ ആക്രമണങ്ങള്‍ക്കെതിരെയുള്ള സ്വതന്ത്ര രാജ്യാന്തര സംഘടയായ ഒപിസിഡബ്ലു സ്ഥിരീകരിച്ചു. നോവിചോക്കിന്റെ രാസ സമവാക്യം ബ്രിട്ടനും അറിയാമെന്ന് വാദമുണ്ട് . ഏതായാലും രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്യന്‍ മണ്ണില്‍ രാസായുധമിത് ആദ്യമാണ്. ഷോപ്പിങ് സെന്ററിന് മുന്നില്‍ ബോധം നഷ്ടമായി കണ്ടെത്തിയ സ്ക്രീപനും യൂലിയയ്ക്കും ബോധം തിരിച്ചുകിട്ടിയിട്ടില്ല. നില ഗുരുതരമാണ്.