CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 59 Seconds Ago
Breaking Now

മകനെ അക്രമിക്കുമെന്ന് ഭയപ്പെടുത്തി മോഷ്ടിക്കാന്‍ എത്തിയ കള്ളന്‍മാര്‍ക്ക് തെറ്റി; വാതില്‍ തകര്‍ത്ത് കടന്ന മോഷ്ടാക്കളെ തറപറ്റിച്ച് മുന്‍ തായ് ബോക്‌സര്‍ മുത്തശ്ശി; കോടാലിയുമായി എത്തിയ കള്ളനെ വെടിവെച്ചു; കവര്‍ച്ചക്കാര്‍ ജീവനും കൊണ്ടോടി!

മുത്തശ്ശിക്കെതിരെ യാതൊരു കേസും എടുത്തിട്ടില്ല

മക്കളെ ഉപദ്രവിക്കുമെന്ന് പറഞ്ഞാല്‍ ഏത് മാതാപിതാക്കളും ഒന്ന് വിരളും. ഈ തക്കത്തിന് വീട്ടിലുള്ളതെല്ലാം മോഷ്ടിച്ച് കടക്കാമെന്നായിരുന്നു ആ വിരുതന്‍മാരുടെ മനസ്സിലിരുപ്പ്. എന്നാല്‍ കാഴ്ചയില്‍ മുത്തശ്ശിയെന്ന് തോന്നാത്ത ആ 49-കാരി ഒരു മുന്‍ തായ് ബോക്‌സറാണെന്ന് അടുത്ത നിമിഷങ്ങളില്‍ കള്ളന്‍മാര്‍ തിരിച്ചറിഞ്ഞു. ഒടുവില്‍ വയറില്‍ തുളഞ്ഞ് കയറിയ ബുള്ളറ്റുമായി തിരിഞ്ഞ് ഓടുമ്പോള്‍ തള്ളയെ ശപിക്കാന്‍ മാത്രമാണ് ആ മോഷ്ടാക്കള്‍ക്ക് ശേഷിയുണ്ടായിരുന്നത്. 

ബെഡ്‌ഫോര്‍ഡ്ഷയറിലെ ഡണ്‍സ്‌റ്റേബിളില്‍ താമസിക്കുന്ന ആന്‍ജി റൈസിന്റെ വീട്ടിലാണ് മോഷ്ടാക്കള്‍ അതിക്രമിച്ച് കയറിയത്. കോടാലികളുമായാണ് സംഘം എത്തിയത്. ആരും ഒന്ന് ഭയപ്പെട്ട് പോകുന്ന അവസ്ഥ. പക്ഷെ ക്രോസ്‌ബോ ഉപയോഗിച്ച് ഒരുത്തനെ ഷൂട്ട് ചെയ്യുകയാണ് റൈസ് ചെയ്തത്. കള്ളന്‍മാര്‍ വീടുമാറി കയറിയതാണെന്നാണ് വിവരം. ഇന്നലെയായിരുന്നു സംഭവങ്ങള്‍. ഈ സമയത്ത് റൈസാകട്ടെ ടിവി കാണുകയായിരുന്നു. ഇതോടെയാണ് ആയുധവുമായി മുന്‍ തായ് ബോക്‌സര്‍ ആക്ഷന്‍ ആരംഭിച്ചത്. 

'ഒരുത്തന്‍ എന്നെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. അവന്റെ വയറ്റിലാണ് വെടിവെച്ചത്. ഇതോടെ അവന്‍മാര്‍ ഓടി. ക്ലോസ് റേഞ്ചിലായിരുന്നു പരിപാടി. നീയെന്നെ വെടിവെച്ചല്ലേ എന്ന് തെറിയോടൊപ്പം വിളിച്ച് കൊണ്ടാണ് അവര്‍ ഓടിയത്', റൈസ് പറയുന്നു. വാതില്‍ തകര്‍ത്ത ശബ്ദം കേട്ട് വീട്ടില്‍ സ്‌ഫോടനം നടന്നെന്ന് കരുതിയതായി ഇവര്‍ പറയുന്നു. ഓടിയെത്തുമ്പോള്‍ ആറടിയിലധികം ഉയരുമുള്ള ഒരുത്തന്‍ ചുറ്റികയുമായി നില്‍ക്കുന്നു. മുഖം മറച്ചിരുന്നു. സംഘം ഇവരെ ഓടിച്ചിട്ട് പിടിക്കാന്‍ ശ്രമിച്ചു. ഈ സമയം കൊണ്ട് ആയുധം കൈയിലെടുത്ത് പ്രയോഗിച്ചത്. 

മകന്‍ ഡില്ലോണിനെ അടിച്ച് താഴെയിട്ട ശേഷമാണ് കള്ളന്‍മാര്‍ രക്ഷപ്പെട്ടത്. എന്നാല്‍ മുത്തശ്ശിക്കെതിരെ യാതൊരു കേസും എടുത്തിട്ടില്ല. കാരണം പരുക്കേറ്റ വിവരം ഏതെങ്കിലും കള്ളന്‍മാര്‍ പുറത്ത് മിണ്ടുമോ! തലയ്ക്കരികില്‍ കത്തിയും, മറ്റ് ആയുധങ്ങളും സൂക്ഷിക്കുന്ന റൈസിനോട് പകരം വീട്ടാന്‍ ഇനി ആരും ഇറങ്ങാന്‍ വഴിയില്ല. 




കൂടുതല്‍വാര്‍ത്തകള്‍.