CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 8 Minutes 3 Seconds Ago
Breaking Now

ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം വേശ്യക്കൊപ്പം ഹോട്ടല്‍ മുറിയില്‍; ഇരച്ചുകയറിയ രണ്ടംഗ സംഘം 5 ലക്ഷം പൗണ്ട് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി; കാറിന്റെ താക്കോല്‍ പോലും എടുക്കാതെ വിവാഹിതനായ താരം ജനല്‍വഴി രക്ഷപ്പെട്ടു?

പരാതിയില്‍ ഒരു സ്ത്രീയും പുരുഷനും അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ടുകള്‍

ഒരു എസ്‌കോര്‍ട്ടിനൊപ്പം ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ ഇറങ്ങിത്തിരിച്ച ഇംഗ്ലീഷ് ഫുട്‌ബോള്‍ താരത്തിന് എട്ടിന്റെ പണി. ഹോട്ടല്‍ മുറിയിലേക്ക് ഇരച്ചുകയറിയ രണ്ടംഗ സംഘം താരത്തെ ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 5 ലക്ഷം പൗണ്ട് കൊടുത്തില്ലെങ്കില്‍ വിവാഹിതനായ താരത്തിന്റെ കുടുംബത്തെ കാര്യങ്ങള്‍ അറിയിക്കുമെന്നായിരുന്നു ഭീഷണി. സ്ത്രീയുമായി സെക്‌സില്‍ ഏര്‍പ്പെട്ടിരിക്കവെയാണ് സ്‌പോര്‍ട്‌സ് താരത്തിന്റെ മുറിയിലേക്ക് രണ്ട് പുരുഷന്‍മാര്‍ കടന്നുകയറിയതെന്ന് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാദത്തില്‍ പെട്ട ഇംഗ്ലീഷ് താരം ആരെന്നാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്. 

പ്രണയബന്ധത്തെക്കുറിച്ച് ദീര്‍ഘകാലമായുള്ള പങ്കാളിയോട് വെളിപ്പെടുത്തുമെന്ന് പറഞ്ഞായിരുന്നു പണം ആവശ്യപ്പെട്ടത്. എന്നാല്‍ പേര് വെളിപ്പെടുത്താത്ത താരം ബെഡ്‌റൂമിന്റെ ജനല്‍ വഴി രക്ഷപ്പെടുകയായിരുന്നു. ഇതിന് ശേഷം പോലീസില്‍ വിവരം അറിയിച്ചു. അതേസമയം വേശ്യാവൃത്തിക്കെത്തിയ സ്ത്രീ കൂടി പണം തട്ടാനുള്ള ശ്രമത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് സംശയം ഉയരുന്നത്. യുവതി ഹോട്ടലില്‍ എത്തുമ്പോള്‍ റിസപ്ഷനില്‍ നിന്നും കീ കാര്‍ഡ് വാങ്ങി മുറിയില്‍ കടക്കാനായിരുന്നു നിര്‍ദ്ദേശം. 

ഇതിന് വിരുദ്ധമായി യുവതി ഈ കാര്‍ഡ് വാങ്ങാതെ വാതിലില്‍ മുട്ടി താരത്തെ കൊണ്ട് വാതില്‍ തുറപ്പിച്ചാണ് മുറിയില്‍ കടന്നത്. സെക്‌സിലേക്ക് കടന്ന ഘട്ടത്തിലാണ് രണ്ട് പുരുഷന്‍മാര്‍ എത്തി റിസപ്ഷനില്‍ നിന്നും കാര്‍ഡ് വാങ്ങി മുറിയിലേക്ക് അനുവാദമില്ലാതെ കടന്നെത്തിയത്. ഇവര്‍ താരത്തോട് രോഷത്തോടെ പെരുമാറുകയും ഭീഷണി മുഴക്കുകയുമായിരുന്നു. ഹോട്ടലിന്റെ ജനലിലൂടെ രക്ഷപ്പെടുമ്പോള്‍ മൊബൈല്‍ ഫോണ്‍ മുതല്‍ കാറിന്റെ താക്കോലും, മറ്റ് വസ്തുക്കളും വരെ മുറിയില്‍ വെച്ചിട്ടാണ് പോയത്. 

ടീമിന്റെ ഔദ്യോഗിക ഹോട്ടലില്‍ വെച്ചാണ് സംഭവങ്ങള്‍. സംഗതി നാണക്കേടാകുമെന്ന് ഭയന്ന് തനിക്ക് നേരിട്ട അനുഭവങ്ങള്‍ മറച്ചുവെയ്ക്കാന്‍ താരം തയ്യാറല്ല. ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമങ്ങളെ നിയമപരമായി നേരിടാനാണ് നീക്കം. പരാതിയില്‍ ഒരു സ്ത്രീയും പുരുഷനും അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് ഇതേക്കുറിച്ച് സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.