CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 57 Minutes 48 Seconds Ago
Breaking Now

ഡോക്ടറാണെന്ന് പറഞ്ഞ് വഞ്ചിച്ചു ; പരാതി നല്‍കിയ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ഏറ്റുമുട്ടലിനു ശേഷമാണ് ഇയാളെ പൊലീസ് കീഴടക്കിയത്.

ഡല്‍ഹിയിലെ ക്ലിനിക്കില്‍ ഡോക്ടറെ കൊല്ലാനെത്തിയ ഭര്‍ത്താവ് പിടിയിലായി. മനീശ് കൗള്‍ എന്ന വരുണ്‍ കൗളാണ് പൊലീസ് കസ്റ്റഡിയിലായത്. ഭാര്യ തനിക്കെതിരെ നല്‍കിയ പരാതിയാണ് പ്രകോപനത്തിന് കാരണം. രോഷാകുലനായ വരുണ്‍ കൗള്‍ ഭാര്യയെ കൊല്ലാനായി വെള്ളിയാഴ്ചയാണ് പശ്ചിമ ഡല്‍ഹിയിലെ മാനസരോവറിലുള്ള ക്ലിനിക്കിലെത്തിയത്. ഈ സമയം കൗളിന്റെ ഭാര്യ അവിടെ ഇല്ലായിരുന്നു. തുടര്‍ന്ന് കൗള്‍ തന്റെ കൈത്തോക്ക് നീട്ടി ഭാര്യയുടെ സഹപ്രവര്‍ത്തകരിലൊരാളെ ഭീഷണിപ്പെടുത്തി. പൊലീസെത്തിയപ്പോള്‍ ഇയാള്‍ നിറയൊഴിക്കാന്‍ ശ്രമിച്ചെങ്കിലും തോക്കിന്റെ തകരാറു കാരണം തിര കുരുങ്ങിക്കിടന്നതിനാല്‍ അപകടമുണ്ടായില്ല. ഏറ്റുമുട്ടലിനു ശേഷമാണ് ഇയാളെ പൊലീസ് കീഴടക്കിയത്.

ഇയാളുടെ പേരില്‍ ഡല്‍ഹി, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ വഞ്ചന കേസ് നിലനില്‍ക്കുന്നുണ്ട്. ഒരുപാട് വ്യാജപേരുകള്‍ ഇയാള്‍ക്കുണ്ട്. കൂടാതെ ഫന്റാസ്റ്റിക് ഫോര്‍ എന്ന കവര്‍ച്ച സംഘത്തിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വരുണ്‍ കൗളിനെ താന്‍ ഒരു വൈവാഹിക വെബ്‌സൈറ്റിലൂടെയാണ് പരിചയപ്പെട്ടതെന്നും അതില്‍ കൗള്‍ ഒരു എംബിബിഎസ് ഡോക്ടറാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതായും കാട്ടിയാണ് ഭാര്യ പൊലീസിന് പരാതി നല്‍കിയിരുന്നത്. ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്നതായും പരാതിയില്‍ പറയുന്നു. മാത്രമല്ല ഭര്‍തൃപിതാവ് വ്യോമസേനയില്‍ നിന്ന് വിരമിച്ചതാണെന്നും കള്ളം പറഞ്ഞു. തന്നെ രണ്ടുവട്ടം അയാള്‍ പീഡനത്തിനിരയാക്കിയെന്നും യുവതിയുടെ പരാതിയിലുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.