CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 57 Minutes 16 Seconds Ago
Breaking Now

കശ്മീരിലെ രക്ത ചൊരിച്ചിലിന് കാരണം ബിജെപിയും മോദിയും ; രൂക്ഷ വിമര്‍ശനവുമായി ശിവസേന

ഇന്ത്യയുടെ സുരക്ഷ സര്‍ക്കാരിന് തമാശയാണ്!

കശ്മീരിലെ രക്ത ചൊരിച്ചിലിന് കാരണം ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പിടിപ്പുകേടാണെന്ന് ശിവസേന. ഭടന്മാരും ജനങ്ങളും റൈസിങ് കശ്മീരിന്റെ പത്രാധിപര്‍ ഷുജാത് ബുഖാരിയും കൊല്ലപ്പെട്ടതിന് കാരണം റംസാന്‍ സമയത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപനമാണെന്ന് ശിവസേന മുഖപത്രം സാമ്‌നയില്‍ കുറ്റപ്പെടുത്തുന്നു. ഇന്ത്യയുടെ സുരക്ഷ സര്‍ക്കാരിന് തമാശയാണ്.

വെടി നിര്‍ത്തല്‍ പിന്‍വലിച്ച കാലത്ത് നമ്മുടെ രാജ്യത്തിന്റെ 18 സൈനീകരാണ് തീവ്രവാദികളുടെ വെടിയേറ്റഅ മരിച്ചത്.ഒരു സൈനീകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി വധിച്ചു. നാലു മാസത്തിനുള്ളില്‍ 200 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിപക്ഷവും അതിര്‍ത്തി സേനാംഗങ്ങളും. കസ്മമീരില്‍ സൈനീകര്‍ കൊല്ലപ്പെടുമ്പോള്‍ പ്രധാനമന്ത്രി വിദേശ യാത്രയിലാണ്. ആഭ്യന്തര മന്ത്രി പാര്‍ട്ടി കാര്യങ്ങളുടെ തിരക്കിലും.

പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ ഇന്ത്യയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ രണ്ടു ദിവസം മുമ്പ് കശ്മീരിനെ പറ്റി യുഎന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ പ്രതിച്ഛായയെല്ലാം തകര്‍ന്നെന്നും ശിവസേന കുറ്റപ്പെടുത്തി. കശ്മീരില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്നായിരുന്നു യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീണര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.




കൂടുതല്‍വാര്‍ത്തകള്‍.