CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 2 Minutes 3 Seconds Ago
Breaking Now

ലണ്ടന്‍ അതിക്രമങ്ങള്‍ക്ക് 82-ാമത്തെ ഇര; 17 വയസ്സുകാരിയെ കാംബര്‍വെല്ലില്‍ പട്ടാപ്പകല്‍ കുത്തിക്കൊന്നു; ഫസ്റ്റ് എയിഡ് നല്‍കാന്‍ ഓടിയെത്തിയത് പ്രദേശവാസികള്‍; ഒരു മണിക്കൂറിന് ശേഷം മരിച്ചു

ഫ് ളാറ്റില്‍ ഒരു സുഹൃത്തിനെ കാണാന്‍ എത്തിയപ്പോഴായിരുന്നു അക്രമം

പട്ടാപ്പകല്‍ 17-കാരിയെ കുത്തിക്കൊന്ന് ലണ്ടനിലെ അക്രമപരമ്പര ദയാരഹിതമായി മുന്നേറുന്നു. തലസ്ഥാന നഗരത്തില്‍ കത്തിപ്പടരുന്ന കത്തി അക്രമണങ്ങളിലെ പുതിയ ഇര കാതറീന മകുനോവയാണ്. കാംബെര്‍വെല്ലിലെ ബ്രിസ്‌ബെയിന്‍ സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോര്‍ ലിഫ്റ്റിലാണ് പെണ്‍കുട്ടിയെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികളാണ് ഓടിയെത്തി ഫസ്റ്റ് എയിഡ് നല്‍കിയത്. പിന്നീട് പാരാമെഡിക്കുകളും സ്ഥലത്തെത്തി ചികിത്സിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷം മരണത്തിന് കീഴടങ്ങി.

ലണ്ടന്‍ തെരുവിലെ ഫ് ളാറ്റുകള്‍ക്ക് സമീപം കൊല്ലപ്പെട്ട കൗമാരക്കാരി സന്തോഷത്തോടെ ജീവിച്ചിരുന്ന വ്യക്തിയാണെന്ന് ഹൃദയം തകര്‍ന്ന കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. എല്ലാവരുടെയും മുഖത്ത് ചിരി പടര്‍ത്തിയിരുന്ന വ്യക്തിയാണ് കാതറീനയെന്ന് അവര്‍ പറയുന്നു. ഉച്ചയോടെയാണ് പെണ്‍കുട്ടിയെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. കാതറീനയുടെ മരണത്തോടെ ലണ്ടനില്‍ ഈ വര്‍ഷത്തെ 82-ാമത്തെ കൊലപാതക കേസില്‍ അന്വേഷണത്തിന് തുടക്കമായി.

സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഫോറസ്റ്റ് ഹില്ലില്‍ സഹോദരനൊപ്പമാണ് കാതറീന താമസിച്ചിരുന്നത്. ഫ് ളാറ്റില്‍ ഒരു സുഹൃത്തിനെ കാണാന്‍ എത്തിയപ്പോഴായിരുന്നു അക്രമം. ബ്യൂട്ടീഷ്യനായി മാറാന്‍ ആഗ്രഹിച്ചിരുന്ന സാധാരണക്കാരിയാണ് സഹോദരിയെന്ന് സഹോദരന്‍ ജൂലിയസ് മാകൂന വ്യക്തമാക്കി. ഹാംപ്ഷയറിലെ ഫാണ്‍ബറോയിലുള്ള അരോമ ഹെയര്‍ & ബ്യൂട്ടിയില്‍ ഇവര്‍ ജോലി ചെയ്തിരുന്നു. ചെക്ക് റിപബ്ലിക്കില്‍ നിന്നുമുള്ള കുടുംബത്തിലെ അംഗമായിരുന്നു കാതറീന.




കൂടുതല്‍വാര്‍ത്തകള്‍.