CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 7 Minutes 40 Seconds Ago
Breaking Now

30 പേരെ ഭക്ഷണമാക്കിയ സ്ത്രീയുടെ മാനസിക നില കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ ; മനുഷ്യ തീറ്റയുടെ മൊബൈല്‍ ചിത്രങ്ങളാണ് ദമ്പതികളെ കുടുക്കിയത്

വീട്ടിലെ കുപ്പികളില്‍ മനുഷ്യ ശരീരഭാഗങ്ങള്‍ മുറിച്ച് അച്ചാര്‍ ഇട്ടിരുന്നു. മനുഷ്യന്റെ ഇറച്ചി ഉണക്കിവെച്ചിരുന്നു.

മോസ്‌കോ: ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് 30 പേരെ ഭക്ഷണമാക്കിയ സ്ത്രീയുടെ ബുദ്ധിസ്ഥിരത തികച്ചും സ്വാഭാവികമാണെന്ന് മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചു. കുപ്രശസ്തയായ 42കാരി നതാലി ബക്ഷീവ, ഭര്‍ത്താവ് 35കാരനായ ദിമിത്രി ബക്ഷീവ് എന്നിവരാണ് 30ഓളം സ്ത്രീകളെ കൊന്നതായി കുറ്റസമ്മതം നടത്തിയത്. റഷ്യയിലെ ക്രാസ്‌നോഡര്‍ ക്രായ് പ്രദേശത്ത് നിന്നുമാണ് ദമ്പതികള്‍ 2017 ഒക്ടോബറില്‍ പിടിയിലാകുന്നത്. ഇത്രയും പേരെ കൊന്ന് തിന്നുന്ന ഇവരുടെ മാനസിക നിലയില്‍ സംശയം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നാഷണല്‍ മെഡിക്കല്‍ റിസേര്‍ച്ച് സെന്ററിലെ സൈക്യാട്രി & അഡിക്ഷന്‍ വിഭാഗം ഇവരെ പരിശോധിച്ചത്.

അബദ്ധത്തിലാണ് ഈ ദമ്പതികളുടെ മനുഷ്യശരീര തീറ്റ പുറത്തുവരുന്നത്. കണ്‍സ്ട്രക്ഷന്‍ ജോലികള്‍ക്കിടെ കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണില്‍ വെട്ടിയെടുത്ത കൈ തിന്നുന്ന ദിമിത്രിയുടെ ചിത്രം കണ്ടതോടെയാണ് ഇവര്‍ കുടുങ്ങുന്നത്. ഇത് പിന്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തുവന്നു.

വീട്ടിലെ കുപ്പികളില്‍ മനുഷ്യ ശരീരഭാഗങ്ങള്‍ മുറിച്ച് അച്ചാര്‍ ഇട്ടിരുന്നു. മനുഷ്യന്റെ ഇറച്ചി ഉണക്കിവെച്ചിരുന്നു. എത്ര പേര്‍ ഇവരുടെ പ്ലെയിറ്റില്‍ എത്തിയെന്ന് ഇപ്പോഴും വ്യക്തമല്ല.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.