മക്കള്‍ക്ക് ഒരു പ്രണയമുണ്ടെന്ന് കണ്ടാല്‍ നിങ്ങളിലെ മാതാപിതാക്കള്‍ എങ്ങിനെയാണ് പെരുമാറുക. പൊതുവെയുള്ള രീതി വെച്ച് അതിനെ നഖശിഖാന്തം എതിര്‍ക്കും. പണവും, ജാതിയും, മഹത്വവും അങ്ങിനെ നീണ്ട നിരയുള്ള യോഗ്യതാ ലിസ്റ്റ് വെച്ച് അളന്ന ശേഷമാകും ഇതില്‍ ഒത്തുതീര്‍പ്പിന് തയ്യാറാകുക. എന്തായാലും മകള്‍ക്ക് ഒരു കാമുകനുണ്ടെന്ന് മനസ്സിലാക്കിയ സൗത്ത് ലണ്ടനിലെ ഈ മാതാപിതാക്കള്‍ കാണിച്ച ക്രൂരത ലോകത്തില്‍ അധികം പേരൊന്നും ചെയ്തിരിക്കാന്‍ ഇടയില്ല. 18 വയസ്സുള്ള മകളെ കൂട്ടി ഡോക്ടറുടെ അരികിലെത്തി കന്യകാത്വ പരിശോധന നടത്തുകയാണ് ഇറാനിയന്‍ രക്ഷിതാക്കളായ മിത്ര എയ്ഡിയാനിയും, അലി സഫറെയിയും ചെയ്തത്.
മകളെ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കിയതിന് പുറമെ രഹസ്യ കാമുകനെ വിളിച്ച് ഭീഷണിപ്പെടുത്താനും അവര്‍ മറന്നില്ല. തങ്ങള്‍ മുസ്ലീങ്ങളാണെന്നും അപകടകാരികളാണെന്നുമാണ് ഇവര്‍ കാമുകനെ ഓര്‍മ്മിപ്പിച്ചത്. ആവശ്യമെങ്കില്‍ മകള്‍ സോഫിയയെയും, കാമുകനെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. 'ഞങ്ങളുടെ ആളുകള്‍ ലോകത്ത് ചെയ്യുന്നത് വാര്‍ത്തകളില്‍ വായിക്കാറില്ലേ', എന്നായിരുന്നു ഇവരുടെ ചോദ്യം. കിംഗ്‌സ്റ്റണ്‍ ക്രൗണ്‍ കോടതിയില്‍ എത്തിനില്‍ക്കുകയാണ് ഇവരുടെ ഈ ഭീഷണി പരിപാടി.
എന്നാല്‍ മകളുടെ കന്യകാത്വ പരിശോധനയ്ക്ക് എത്തിയ അമ്മയോട് ഇത് പറ്റില്ലെന്നാണ് ഡോ. ഹെലെന്‍ ലൂയിസ് മറുപടി നല്‍കിയത്. എന്നാല്‍ തങ്ങളുടെ സംസ്‌കാരത്തെക്കുറിച്ച് അറിയാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നാണ് മിത്ര നല്‍കിയ മറുപടി. 'സോഫിയയ്ക്ക് പരിശോധനയില്‍ ഇഷ്ടമില്ലായിരുന്നു. അവരുടെ അനുവാദമില്ലാതെ ശരീരത്തില്‍ തൊടാന്‍ പോലും കഴിയില്ലെന്ന് സോഫിയയോട് പറഞ്ഞു. അനുമതി നല്‍കിയില്ലെങ്കില്‍ പരിശോധിക്കില്ലെന്നും വ്യക്തമാക്കി. മിത്ര ഇതോടെ ഭര്‍ത്താവിനെ വിളിച്ചു. പരിശോധിക്കണമെന്ന് അയാള്‍ നിര്‍ബന്ധം പിടിച്ചു', ഡോക്ടര്‍ മൊഴി നല്‍കി.
യുകെയുടെ സംസ്‌കാരം പോലെയല്ല തങ്ങളുടേതെന്ന മട്ടിലായിരുന്നു ഇവരുടെ സംസാരമെന്ന് ഡോക്ടര്‍ പറയുന്നു. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മ മകളെ കടിച്ചും, പിതാവ് കറിക്കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയുമാണ് പ്രതികരിച്ചത്. ബന്ധുവിനെ കെട്ടിക്കാന്‍ ഇറാനിലേക്ക് തിരികെ അയയ്ക്കുമെന്നും സോഫിയയെ ഭീഷണിപ്പെടുത്തി. ജോലി ചെയ്തിരുന്ന സ്ഥലത്തെ സഹജീവനക്കാരന്‍ ബെയ്‌ലി മാര്‍ഷല്‍ ടെല്‍ഫറുമായി മകള്‍ പ്രണയത്തിലാണെന്ന് മനസ്സിലാക്കിയതോടെ ഈ രക്ഷിതാക്കളുടെ പരാക്രമം. കാമുകന്റെ ജോലിസ്ഥലത്തും വീട്ടിലുമെത്തി കൊല്ലുമെന്നും പറഞ്ഞു. മെയ് 18-നാണ് സോഫിയ സംഭവങ്ങള്‍ വിംബിള്‍ഡണ്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുന്നത്. എന്നാല്‍ കോടതിയിലെത്തിയതോടെ തങ്ങള്‍ ഒന്നും ചെയ്തില്ലെന്നാണ് മട്ടിലാണ് ഇവരുടെ നിലപാട്.