CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 45 Minutes 56 Seconds Ago
Breaking Now

റോമില്‍ ട്രെയിന്‍ യാത്രക്കിടെ ബ്രിട്ടീഷ് പുരോഹിതന്റെ പരാക്രമം; സ്ത്രീകളുടെ ശരീരത്തില്‍ കൈപ്രയോഗം നടത്തിയതിന് പിടിക്കപ്പെട്ടു; അറസ്റ്റ് ചെയ്യാനെത്തിയ രണ്ട് പോലീസുകാരെ ഇടിച്ച് ആശുപത്രിയിലാക്കി 72-കാരന്‍; ഗ്ലോസ്റ്ററിലെ ഫാ. പീറ്ററിന് രണ്ട് വര്‍ഷവും എട്ട് മാസവും വീട്ടുതടങ്കല്‍ വിധിച്ച് കോടതി

ഫാ. പീറ്ററിന്റെ പരാക്രമം ഒരൊറ്റ ദിവസം പിന്നിട്ടപ്പോഴേക്കും കോടതി ശിക്ഷയും വിധിച്ച് കഴിഞ്ഞു

ലോകമെമ്പാടുമുള്ള വിശ്വാസികളെ ഞെട്ടിച്ച് കൊണ്ടാണ് പുരോഹിതര്‍ ലൈംഗിക പീഡനങ്ങളിലും, ചൂഷണങ്ങളിലും വേട്ടക്കാരുടെ റോള്‍ ഏറ്റെടുക്കുന്നത്. വത്തിക്കാന്‍ പോലും ഈ വിഷയത്തില്‍ വിഷമാവസ്ഥയിലാണ്. ഇതിനിടെയാണ് ട്രെയിനില്‍ സ്ത്രീകളെ കയറിപ്പിടിച്ച ബ്രിട്ടീഷ് പുരോഹിതന് രണ്ട് വര്‍ഷവും എട്ട് മാസവും ശിക്ഷ വിധിച്ച വാര്‍ത്ത പുറത്തുവരുന്നത്. തിങ്കളാഴ്ച റോമിലൂടെയുള്ള ട്രെയിന്‍ യാത്രക്കിടെയാണ് 72-കാരനായ കത്തോലിക്കാ പുരോഹിതന്‍ രണ്ട് സ്ത്രീകളെ ലൈംഗികമായ രീതിയില്‍ കയറിപ്പിടിച്ചത്. സംഭവത്തില്‍ അറസ്റ്റ് ചെയ്യാനെത്തിയ രണ്ട് ഇറ്റാലിയന്‍ പോലീസുകാരെ ഇടിച്ച് ഫാ. പീറ്റള്‍ സ്ലോകോംബ് ആശുപത്രിയിലാക്കിയതിനും കൂടിയാണ് ശിക്ഷ. 

ഗ്ലോസ്റ്റര്‍ സ്വദേശിയായ ഫാ. പീറ്റര്‍ റോമിലെ അണ്ടര്‍ഗ്രൗണ്ട് ട്രെയിനില്‍ യാത്ര ചെയ്യവെ സ്ത്രീകളെ കയറിപ്പിടിച്ചതിനും, അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ അക്രമിച്ചതിനുമാണ് ഇന്നലെ ശിക്ഷിക്കപ്പെട്ടത്. അടച്ചിട്ട കോടതിയില്‍ നടത്തിയ വിചാരണയും വിധിപ്രസ്താവനയും പ്രകാരം റോമിലെ വത്തിക്കാന്‍ ട്രെയിനിംഗ് കോളേജില്‍ 2 വര്‍ഷവും, 8 മാസവും വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാനാണ് വിധിച്ചത്. ഓരോ ഓഫീസര്‍ക്കും 5000 യൂറോ വീതം പിഴയും നല്‍കണം. 40-കളില്‍ പ്രായമുള്ള രണ്ട് സ്ത്രീകള്‍ക്ക് നേരെ നടത്തിയ കൈയേറ്റത്തിന് ശേഷം ഫാദര്‍ ഓടിക്കളഞ്ഞു. 

അപമാനത്തിന് ഇരയായ സ്ത്രീകള്‍ ഉടന്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയതോടെ ഓഫീസര്‍മാര്‍ പീറ്ററിനെ പിന്തുടര്‍ന്നു. പോലീസ് വരുന്നത് കണ്ട് 72-ാം വയസ്സിലും ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. അടുത്തെത്തിയ രണ്ട് പോലീസുകാര്‍ക്ക് നേരെയാണ് പീറ്റര്‍ അക്രമം നടത്തിയത്. ഒരു ഓഫീസറുടെ മൂക്കിടിച്ച് തകര്‍ക്കുകയും, മറ്റൊരാള്‍ക്ക് മുറിവുകള്‍ സമ്മാനിക്കുകയുമായിരുന്നു. ളോഹ അണിയാത്തതിനാല്‍ ഒരു പുരോഹിതനാണ് ഇതെല്ലാം ചെയ്യുന്നതെന്ന് ആരും തിരിച്ചറിഞ്ഞില്ല. ഒരു ഭ്രാന്തനെ പോലെ ഓഫീസര്‍മാരെ ഇടിക്കുകയും, തൊഴിക്കുകയുമായിരുന്നെന്ന് പോലീസ് വക്താവ് പറഞ്ഞു. താന്‍ നിരപരാധിയാണെന്ന് ഇയാള്‍ പറഞ്ഞെങ്കിലും സ്ത്രീകളെ മോശമായി സ്പര്‍ശിച്ചത് കണ്ട സാക്ഷികളുണ്ടായിരുന്നു. 

എന്തായാലും ഫാ. പീറ്ററിന്റെ പരാക്രമം ഒരൊറ്റ ദിവസം പിന്നിട്ടപ്പോഴേക്കും കോടതി ശിക്ഷയും വിധിച്ച് കഴിഞ്ഞു. കേരളത്തില്‍ ഇതിലും ക്രൂരമായ സംഭവങ്ങള്‍ നടന്നിട്ട് കാര്യങ്ങള്‍ എവിടെ എത്തിയെന്ന് ചിന്തിക്കുന്നത് ഈ അവസരത്തില്‍ നന്നായിരിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.