CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 38 Minutes 23 Seconds Ago
Breaking Now

ഓര്‍ത്തോപീഡിക് സര്‍ജനും കാമുകിയും സ്ത്രീകളെ മയക്കുമരുന്ന് നല്‍കി പീഡനത്തിന് ഇരയാക്കി; ഫോണില്‍ നിന്നും കണ്ടെത്തിയത് ഉപദ്രവിക്കുന്ന നൂറോളം വീഡിയോകള്‍

തങ്ങളുടെ മുഖസൗന്ദര്യം വിനിയോഗിച്ചാണ് സര്‍ജനും കാമുകിയും ഇരകളെ കണ്ടെത്തിയതെന്നാണ് കരുതുന്നത്

ചാനല്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ഓര്‍ത്തോപീഡിക് സര്‍ജനും, കാമുകിയും സ്ത്രീകളെ മയക്കുമരുന്ന് നല്‍കി വലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റില്‍. രണ്ട് സ്ത്രീകള്‍ക്ക് എതിരെ നടന്ന അക്രമത്തില്‍ ഇവര്‍ക്കെതിരെ കുറ്റം ചുമത്തി. എന്നാല്‍ നൂറിലേറെ സ്ത്രീകള്‍ ഇവരുടെ ഇരയായിട്ടുള്ളതായാണ് പ്രോസിക്യൂട്ടര്‍മാര്‍ സംശയിക്കുന്നത്.

ഇവരുടെ അക്രമത്തിന് ഇരയായവര്‍ മുന്നോട്ട് വരുമെന്ന പ്രതീക്ഷയില്‍ നടത്തിയ പത്രസമ്മേളനത്തിന് പിന്നാലെ നിരവധി പേര്‍ അന്വേഷണത്തിന് തെളിവ് നല്‍കാന്‍ രംഗത്തെത്തിയെന്ന് അധികൃതര്‍ വ്യക്തമാക്കി. അന്വേഷണ ഉദ്യോദസ്ഥരുടെ ഫോണ്‍ നിലയ്ക്കാതെ ബെല്ലടിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ആളുകള്‍ ബന്ധപ്പെടുന്നു, ഓറഞ്ച് കൗണ്ടി പ്രോസിക്യൂട്ടേഴ്‌സ് വക്താവ് മിഷേല്‍ വാന്‍ ഡെര്‍ ലിന്‍ഡന്‍ വ്യക്തമാക്കി.

38-കാരനായ ഗ്രാന്റ് വില്ല്യം റോബിചോക്‌സ്, കാമുകി 31-കാരി സെറിസാ ലോറ റിലി എന്നിവര്‍ക്കെതിരെ പീഡനത്തിനും, മയക്കുമരുന്ന്, ആയുധങ്ങള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ക്ക് രണ്ട് അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വില്ല്യമിന്റെ ഫോണില്‍ നിന്നും നൂറുകണക്കിന് വീഡിയോകള്‍ കണ്ടെടുത്തിട്ടുണ്ട്. സ്ത്രീകളെ വിവിധ അവസ്ഥകളില്‍ വിവസ്ത്രരാക്കി പീഡിപ്പിക്കുന്നതാണ് ദൃശ്യങ്ങള്‍.

തങ്ങളുടെ മുഖസൗന്ദര്യം വിനിയോഗിച്ചാണ് സര്‍ജനും കാമുകിയും ഇരകളെ കണ്ടെത്തിയതെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണ് ഇവരെന്ന് പ്രോസിക്യൂട്ടര്‍ വാദിക്കുന്നു. ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന വില്ല്യമിന്റെ രോഗികളൊന്നും ഇതില്‍ പെട്ടിട്ടില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ശിക്ഷിക്കപ്പെട്ടാല്‍ ഡോക്ടര്‍ 40 വര്‍ഷവും, കാമുകി 30 കൊല്ലവും അകത്ത് കിടക്കും.




കൂടുതല്‍വാര്‍ത്തകള്‍.