എനിക്ക് ഈ വിവാഹത്തിന് സമ്മതമില്ല, എനിക്ക് ഇനിയും പഠിക്കണം,പക്ഷേ എന്റെ അച്ഛന് വിവാഹം നടത്തും''. സ്കൂള്‍ യൂണിഫോമില്‍ പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാന്‍സിലെ ജിവന്ദലയിലെ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതിപ്പെടുമ്പോള്‍ പതിമൂന്നുകാരിയായ അവള് പൊട്ടിക്കരയുകയായിരുന്നു. ആറാം ക്ലാസുകാരിയായ മകള്‍ക്ക് വീട്ടുകാര്‍ വിവാഹം തീരുമാനിച്ചതോടെയാണ് പതിമൂന്നുകാരി പൊലീസിനെ സഹായത്തിനായി സമീപിച്ചത്. വീട്ടുകാരോട് വിവാഹത്തിന് താല്പര്യമില്ലെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളാന്‍ പോലും തയ്യാറായില്ലെന്ന് കുട്ടി ആരോപിക്കുന്നു. പരാതി കേട്ട് പൊലീസ് ഉടന്‍ തന്നെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ജിവന്ദല പൊലീസ് സ്റ്റേഷന് മേധാവി സുഭാഷ് ചന്ദ്രഘോഷും ചൈല്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥരും പെണ്‍കുട്ടിയുടെ പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ വിവാഹം നടത്തരുതെന്ന് വീട്ടുകാര്‍ക്ക് താക്കീത് നല്കി.
ആറ് മാസമായി തന്റെ അച്ഛന് വിവാഹാലോചനകള്‍ നടത്തുകയാണെന്നും താത്പര്യമില്ലെന്ന് പറഞ്ഞിട്ടും പിതാവ് അത് കൂട്ടാക്കുന്നില്ലെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ശനിയാഴ്ച്ച ചന്ദനേശ്വറിലുള്ള ഒരു യുവാവിന്റെ വീട്ടില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പോകുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി പരാതിയുമായി പൊലീസിന് മുമ്പില്‍ എത്തിയത്. സ്കൂളില്‍ നിന്നും വരുന്ന വഴിക്ക് കൂട്ടുകാരിയോട് തന്നോടൊപ്പം പൊലീസ് സ്റ്റേഷന് വരെ കൂട്ടുവരാന്‍ ചോദിച്ചെങ്കിലും പേടിയായതിനാല്‍ ആറാം ക്ലാസുകാരി ഒറ്റക്ക് പോകുകയായിരുന്നു.
അദ്യം വിവാഹത്തില്‍ നിന്ന് പിന്മാറില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന് പറഞ്ഞെങ്കിലും പിന്നീട് നിയമ വശങ്ങള് പറഞ്ഞ് മനസ്സിലാക്കിയപ്പോള്‍ വിവാഹം നടത്തില്ലെന്ന് അദ്ദേഹം എഴുതി നല്‍കുകയും ചെയ്തു.