CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 18 Minutes 52 Seconds Ago
Breaking Now

ഒന്നാം പിറന്നാള്‍ ആഘോഷത്തിനിടെ തര്‍ക്കം; നാല് പേരെ വെടിവെച്ച് കൊന്നു; ഒരാള്‍ക്ക് പരുക്ക് ; സംഭവം ടെക്‌സാസില്‍

എന്തിന്റെ പേരിലാണ് തര്‍ക്കം നടന്നതെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

പിറന്നാള്‍ ആഘോഷങ്ങള്‍ എന്നും സന്തോഷത്തിന്റെ നിമിഷങ്ങളാണ്. കുഞ്ഞുങ്ങളുടെ പിറന്നാള്‍ ആഘോഷമാണെങ്കില്‍ പ്രത്യേകിച്ചും. എന്നാല്‍ ഒന്നാം പിറന്നാള്‍ ആഘോഷത്തിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ച വാര്‍ത്ത പുറത്തുവന്നതോടെ അമേരിക്കയാണ് ഞെട്ടിയത്. സൗത്ത് ടെക്‌സാസില്‍ നടന്ന ഒന്നാം പിറന്നാള്‍ പാര്‍ട്ടിയ്ക്കിടെ ഉണ്ടായ തര്‍ക്കത്തിനൊടുവിലുണ്ടായ വെടിവെപ്പില്‍ നാല് പുരുഷന്‍മാര്‍ കൊല്ലപ്പെട്ടു, മറ്റൊള്‍ക്ക് പരുക്കേറ്റു. 

താഫ്ത് എന്ന പ്രദേശത്താണ് പിറന്നാള്‍ പാര്‍ട്ടിയും വെടിവെപ്പും നടന്നതെന്ന് ടെക്‌സാസ് പബ്ലിക് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ അകന്ന ബന്ധുക്കളാണെന്ന് സര്‍ജന്റ് നതാന്‍ ബ്രാണ്ട്‌ലി പറയുന്നു. എന്തിന്റെ പേരിലാണ് തര്‍ക്കം നടന്നതെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഒരു വീടിന്റെ പൂന്തോട്ടത്തിലാണ് അക്രമം അരങ്ങേറിയത്. 

20 വയസ്സുള്ള ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതായി ബ്രാണ്ട്‌ലി അറിയിച്ചു. ഇയാളുടെ 37 വയസ്സുള്ള പിതാവും പ്രതിയെന്ന് സംശയിക്കപ്പെടുന്നുണ്ടെങ്കിലും ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. 62-കാരനായ ജുവാന്‍ എസ്പിനോസ സീനിയര്‍, 20 വയസ്സുള്ള ജുവാന്‍ സാന്‍ഡോവല്‍, 22-കാരന്ഡ ജെറെമി സാന്‍ഡോവല്‍, 25 വയസ്സുള്ള നിക്കി സാന്‍ഡോവല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 

ജുവാന്റെ എസ്പിനോസയുടെ പേരക്കുട്ടികളാണ് മരിച്ചവരില്‍ മൂന്ന് യുവാക്കള്‍. 43 വയസ്സുള്ള ജുവാന്‍ എസ്പിനോസയ്ക്ക് വെടിവെപ്പില്‍ പരുക്കേറ്റെങ്കിലും രക്ഷപ്പെടുമെന്നാണ് പ്രതീക്ഷ. 

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.