CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 22 Minutes 38 Seconds Ago
Breaking Now

മക്കളെ കൊന്നത് അമ്മയെ കൊന്നത് എന്തിനെന്ന് ചോദിക്കാതിരിക്കാനെന്ന് പാലക്കാട് കുടുംബത്തെ കൊലപ്പെടുത്തിയ ഗൃഹനാഥന്റെ മൊഴി

രാവിലെ ഏഴു മണിയോടെ സ്‌റ്റേഷനിലെത്തി ഭാര്യയേയും മകളേയും കൊലപ്പെടുത്തിയെന്ന വിവരം അറിയിച്ചു.

പാലക്കാട് ചിറ്റൂരില്‍ നിന്ന് മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതക വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഭാര്യയേയും രണ്ടു മക്കളേയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങി. സംഭവത്തില്‍ പ്രതി നല്‍കിയ മൊഴിയിങ്ങനെ

മക്കള്‍ വലുതാകുമ്പോ അമ്മയെ കൊന്നത് എന്തിനാണെന്ന് ചോദിക്കാതിരിക്കാനാണ് അവരേയും കൊന്നത്, ക്രൂര കൊലപാതകം നടത്തിയ മാണിക്യന്‍ പോലീസിനോട് പറഞ്ഞു. ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഭാര്യയും മക്കളും ഉറങ്ങിയെങ്കിലും മാണിക്യന്‍ രാത്രി 12 വരെ ഉച്ചത്തില്‍ വച്ച് പാട്ടു കേട്ടുകൊണ്ടിരുന്നു. തുടര്‍ന്ന് 12 നും 3 നും ഇടയിലാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്.

മൂന്നു പേരും നല്ല ഉറക്കത്തിലായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് ഇവരെ വെട്ടിയത്. തൊട്ടടുത്ത് തന്നെ വാടകയ്ക്ക് താമസിക്കുന്നവര്‍ പോലും സംഭവം അറിഞ്ഞില്ല. മൂന്നു പേരുടേയും കഴുത്തിനാണ് വെട്ടിയത്. തടയാന്‍ മകന്‍ ശ്രമിച്ചതോടെ മകന്റെ കൈകളിലും വെട്ടേറ്റിട്ടുണ്ട്. കൊലപാതക ശേഷം വീട്ടില്‍ നിന്നു പോയി ചന്ദനപ്പുറത്തുള്ള ചെറിയമ്മയുടെ വീട്ടിലെത്തി തിരിച്ചറിയല്‍ രേഖകളും 25000 രൂപയും എല്‍പ്പിച്ചെന്നും പോലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് ചിറ്റൂരിലെത്തി കടയില്‍ കയറി ചായയും കുടിച്ചു. രാവിലെ ഏഴു മണിയോടെ സ്‌റ്റേഷനിലെത്തി ഭാര്യയേയും മകളേയും കൊലപ്പെടുത്തിയെന്ന വിവരം അറിയിച്ചു.

മാണിക്യന്‍ ഒറ്റയ്ക്കല്ല കൊലപാതകം നടത്തിയതെന്ന് ഭാര്യയുടെ ബന്ധുക്കള്‍ ആരോപിച്ചെങ്കിലും പോലീസില്‍ പരാതി നല്‍കിയിട്ടില്ല .




കൂടുതല്‍വാര്‍ത്തകള്‍.