CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 31 Minutes 11 Seconds Ago
Breaking Now

അഞ്ചാം ക്ലാസുകാരന് നേരെ തുടര്‍ച്ചയായ മര്‍ദ്ദനം ; അയല്‍വീട്ടില്‍ അഭയം തേടിയതോടെ അമ്മയ്ക്കും സുഹൃത്തായ ഡോക്ടര്‍ക്കുമെതിരെ കേസ്

മൊഴിയെടുത്ത ശേഷം പോക്‌സോ ജുവനൈല്‍ ആക്ട് പ്രകാരം കേസെടുത്തു.

അമ്മയുടെ സുഹൃത്തായ ഡോക്ടറുടെ മര്‍ദ്ദനം സഹിക്കാനാകാതെ അഞ്ചാംക്ലാസുകാരന്‍ വീട്ടില്‍ നിന്നിറങ്ങിയോടി അയല്‍വീട്ടില്‍ അഭയം തേടി. സംഭവം പുറത്തായതോടെ കുട്ടിയുടെ അമ്മയും കൂടെ താമസിച്ചിരുന്ന ഡോക്ടറും മുങ്ങി. കാക്കനാട് പടമുഗള്‍ പാലച്ചുവട് റോഡില്‍ സൂര്യ നഗറിലെ വീട്ടിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാത്രി വീട്ടില്‍ നിന്ന് അടുത്ത വീട്ടിലേക്ക് കൊട്ടി എത്തുകയായിരുന്നു. വീട്ടുകാര്‍ കാര്യമന്വേഷഇച്ചപ്പോള്‍ മാസങ്ങളായി തന്നെ നഗ്നനാക്കി തല്ലുന്നുവെന്ന് ഉള്‍പ്പെടെ കുട്ടി വെളിപ്പെടുത്തി. വീട്ടുകാര്‍ അറിയിച്ചതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി പോലീസിനെ വിവരം അറിയിച്ചു. 

കുട്ടിയുടെ അമ്മയും മൂന്നാനച്ഛനെന്ന് കുട്ടി പറയുന്ന എറണാകുളം ജനറല്‍ ആശുപത്രി ക്വാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറായ ഡോ ആദര്‍ശും മര്‍ദ്ദിച്ചെന്നാണ് പരാതി. മൊഴിയെടുത്ത ശേഷം പോക്‌സോ ജുവനൈല്‍ ആക്ട് പ്രകാരം കേസെടുത്തു. 

മര്‍ദ്ദനം സഹിക്കാതെ കുഞ്ഞ് കരയുമ്പോള്‍ വായില്‍ തുണി തിരുകി കയറ്റുമായിരുന്നു. കവിളിലും ശരീര ഭാഗങ്ങളിലും മര്‍ദ്ദിച്ചതിന്റെയും ചട്ടുകം പഴുപ്പിച്ച് വച്ചതിന്റെയും പാടുകള്‍ കണ്ടെത്തി. നീന്തല്‍ കുളത്തില്‍ കുട്ടിയെ നഗ്നനാക്കി ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചതായും കുട്ടി പറഞ്ഞു. നാലാം ക്ലാസ് മുതലാണ് അച്ഛന്‍ ഒപ്പം താമസിക്കുന്നതെന്നും ഡോക്ടര്‍ക്കൊപ്പം അമ്മയും മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും കുട്ടി മൊഴി നല്‍കി.

രണ്ടാമത്തെ വിവാഹ മോചന കേസ് നടക്കവേയാണ് ഇവര്‍ ഡോക്ടറുമായി അടുത്തത്. ഡോക്ടറും ആദ്യ ഭാര്യയെ ഉപേക്ഷിച്ചാണ് ഇവര്‍ക്കൊപ്പം താമസിക്കുന്നത്. മരടിലെ കാര്‍ ഡീലര്‍ ഷോപ്പിലെ ഉദ്യോഗസ്ഥയായ ഇവര്‍ ചികിത്സയ്‌ക്കെത്തിയാണ് ഡോക്ടറുമായി അടുത്തത്. 

കുട്ടിയുടെ സംരക്ഷണം പോലീസ് ചൈല്‍ഡ് ലൈന് കൈമാറി.




കൂടുതല്‍വാര്‍ത്തകള്‍.