CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 20 Seconds Ago
Breaking Now

14 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായത് 16-കാരന്‍; പെണ്‍കുട്ടിയുടെ മൃതദേഹത്തെ പോലും വെറുതെവിട്ടില്ല; ജീവനറ്റ ശരീരത്തിലും ലൈംഗികബന്ധം; മൃതദേഹം കണ്ടെത്തിയത് വോള്‍വര്‍ഹാംപ്ടണിലെ പാര്‍ക്കില്‍

തനിക്കെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും പ്രതി നിഷേധിക്കുകയാണ്

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിലും ലൈംഗിക അതിക്രമം നടത്തി. 14 വയസ്സുള്ള പെണ്‍കുട്ടി ലൈംഗിക അക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. വോള്‍വര്‍ഹാംപ്ടണിലെ വെസ്റ്റ് പാര്‍ക്കിലാണ് വിക്ടോറിയ സൊകൊലോവയുടെ മൃതദേഹം കണ്ടെത്തുന്നത്. പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്നതിന് ഏതാനും യാര്‍ഡ് അകലെയായിരുന്നു മൃതശരീരം കണ്ടെത്തിയത്. ഈ വര്‍ഷം ഏപ്രിലിലാണ് രാജ്യത്തെ ഞെട്ടിച്ച അക്രമം അരങ്ങേറിയത്. 

16 വയസ്സുള്ള കൗമാരക്കാരനാണ് കേസില്‍ പിടിയിലായത്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പുറമെ കൊലപ്പെടുത്തയുകയും, ജീവനറ്റ ശരീരത്തിലും ലൈംഗിക അക്രമം നടത്തിയെന്നുമാണ് ആരോപണം. പ്രതിയുടെ പേരുവിവരങ്ങള്‍ നിയപ്രകാരം പുറത്തുവിട്ടിട്ടില്ല. വോള്‍വര്‍ഹാംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ജഡ്ജ് മുന്‍പാകെ വിശദീകരിക്കപ്പെട്ടത്. തനിക്കെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും പ്രതി നിഷേധിക്കുകയാണ്. ഏപ്രില്‍ 13-നാണ് ഒരു വഴിപോക്കന്‍ വിക്ടോറിയയുടെ മൃതദേഹം കണ്ടെത്തുന്നത്. ഇതോടെയാണ് പരിസരവാസികളെ ഞെട്ടിച്ച് കൊലപാതകത്തില്‍ അന്വേഷണം ആരംഭിക്കുന്നത്. 

തങ്ങളുടെ മാലാഖയാണ് മരിച്ചതെന്ന് ദുഃഖാര്‍ത്തരായ കുടുംബം പ്രതികരിച്ചിരുന്നു. കുടുംബത്തെ സഹായിക്കാന്‍ സുഹൃത്തുക്കള്‍ ടോറി ഫൗണ്ടേഷനും രൂപം നല്‍കിയിരുന്നു. നാല് പുരുഷന്‍മാരും, എട്ട് സ്ത്രീകളും ഉള്‍പ്പെടുന്ന ജൂറിയാണ് കേസ് കേള്‍ക്കുന്നത്. പ്രോസിക്യൂട്ടര്‍ ജോന്നാഥന്‍ റീസ് ക്യുസി കേസ് ബുധനാഴ്ച ആരംഭിക്കും. കേസില്‍ ഡിഎന്‍എ തെളിവുകള്‍ക്ക് പുറമെ ഇരയുടെ അമ്മയുടെയും, രണ്ടാനച്ഛന്റെയും സ്റ്റേറ്റ്‌മെന്റുകളും ഉള്‍പ്പെടുമെന്ന് ജോന്നാഥന്‍ വ്യക്തമാക്കി. ലിത്വാനിയയില്‍ നിന്നുമുള്ള പെണ്‍കുട്ടി വെസ്റ്റ് പാര്‍ക്കില്‍ ഏപ്രില്‍ 11, 12 തീയതികളിലാണ് അക്രമത്തിന് ഇരയായതെന്ന് പ്രതിഭാഗം ജൂറിക്ക് മുന്നില്‍ വിശദീകരിച്ചു. 

താന്‍ കുറ്റം ചെയ്തില്ലെന്ന് പറയുക മാത്രമാണ് പ്രതി സംസാരിച്ചത്. ഇയാളെ യൂത്ത് കസ്റ്റഡിയില്‍ അയച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ കേസ് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.