ഈ വാര്‍ത്ത ഞെട്ടലോടെയാണ് യുകെ മലയാളികള്‍ കേട്ടത്. ഇന്ത്യന്‍ പെൺകുട്ടിക്ക് നേരിട്ട ദുരന്തം ആശങ്കയും വേദനയും സൃഷ്ടിയ്ക്കുകയാണ് ഏവരിലും. ബര്‍മിങ്ഹാമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ മരണ കാരണം മയക്കുമരുന്ന് കഴിച്ചുണ്ടായ ഹൃദയാഘാതം മൂലമെന്ന് റിപ്പോര്‍ട്ട്. മയക്കുമരുന്നിന് അടിമയായിരുന്ന പൂര്‍വി ഗിരി ബോയ് ഫ്രണ്ടുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന 19 കാരനെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ പിന്നീട് വിട്ടയച്ചു.
ഡോക്ടര്‍ ദമ്പതികളുടെ മകളായ 17 കാരി പൂര്‍വി ഗിരി ബര്‍മിങ്ഹാം കിംഗ് എഡ്വേര്‍ഡ് സ്കൂളില്‍ നിന്ന് ജിസിഎസ്ഇ എ പരീക്ഷയില്‍ പത്ത് എ സ്റ്റാര്‍ നേടിയിരുന്നു. എന്നാല്‍ മയക്കുമരുന്നിന് അടിമയായിരുന്നു ഇവള്. യൂണിവേഴ്സിറ്റി പഠനം തുടങ്ങാനിരിക്കേയാണ് പെണ്‍കുട്ടി മരണമടത്. സമ്മര്‍ ഹോളിഡേ ആയിരുന്നപ്പോഴാണ് 19 കാരനായ ബോയ്ഫ്രണ്ടുമായി പൂര്‍വി വീട്ടിലെത്തുന്നത്.പൂര്‍വിയുടെ അമ്മ വിഭാ ഗിരി ഗൈനക്കോളജിസ്റ്റാണ്.
ബോധം നഷ്ടപ്പെട്ട പൂര്‍വിയെ എമര്‍ജന്‍സി വിഭാഗമെത്തി ഗുഡ് ഹോപ്പ് ആശുപത്രിയിലെത്തിച്ചു. അവിടെ പൂര്‍വിയുടെ അച്ഛന് ഡോ സീതാറാം ഗിരി ഹിപ്പ് ആന്‍ഡ് നീ സര്‍ജനാണ്. രണ്ടാഴ്ചയോളം അബോധാവസ്ഥയില്‍ കഴിഞ്ഞ പൂര്‍വി ഒക്ടോബര്‍ 22 നാണ് മരിച്ചത്. കൊക്കെയ്ന്‍ അമിത അളവില്‍ ശരീരത്തിലെത്തിയതാണ് ഹൃദയാഘാതത്തിന് കാരണം.
രണ്ടാഴ്ച ആശുപത്രിയില്‍ മരണത്തോട് മല്ലിടുകയായിരുന്നു പെണ്‍കുട്ടി. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. പൂര്വിക്കൊപ്പം കണ്ടെത്തിയ 19 കാരനെ അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് നടപടികള്‍ സ്വീകരിക്കാതെ വിട്ടയച്ചു.
പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്നതിനാലാണ് മയക്കുമരുന്നിന് അടിമയായിട്ടും പെണ്‍കുട്ടിയെ അധികൃതര്‍ സ്കൂളില്‍ നിന്ന് പുറത്താക്കാതിരുന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മദ്യപിച്ച് സ്കൂളില്‍ എത്തിയിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു.
മയക്കുമരുന്നിന്റെ ഉപയോഗം ഏറെയായിരുന്നു. ആന്തരിക രക്തസ്രാവവും മരണ കാരണമായി.