CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 56 Minutes 5 Seconds Ago
Breaking Now

പിതാവ് തീവണ്ടിയില്‍ നിന്ന് വീണുമരിച്ചു ; വിവരം അറിയാതെ മകന്‍ നടന്നത് 13 കിലോമീറ്റര്‍

മുളിയാര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് കൗണ്‍സില്‍ അംഗവും കരാറുകാരനായ മുണ്ടക്കൈയിലെ നെടുവോട്ട് മഹമൂദയാണ് മരിച്ചത്.

മകന് ചായയുമായി തീവണ്ടിയില്‍ കയറുന്നതിനിടെ പിതാവ് വീണുമരിച്ചു. മുളിയാര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് കൗണ്‍സില്‍ അംഗവും കരാറുകാരനായ മുണ്ടക്കൈയിലെ നെടുവോട്ട് മഹമൂദയാണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.30 ഓടെ മംഗളൂരു റെയില്‍വേ സ്‌റ്റേഷനിലാണ് അപകടം. 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനും ഭിന്നശേഷിക്കാരനുമായ മകന്‍ ഹാരിസിനെ ആശുപത്രിയില്‍ കാണിച്ച് കാസര്‍കോട്ടേക്ക് മടങ്ങുകയായിരുന്നു. അപകട വിവരമറിയാതെ യാത്ര തുടര്‍ന്ന ഹാരിസ് തീവണ്ടിയില്‍ കാസര്‍കോട്ടിറങ്ങി. പിതാവിനെ കാണാത്തതിനാല്‍ 13 കിലോമീറ്റര്‍ നടന്ന് ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ വീട്ടിലെത്തി.

ശനിയാഴ്ച വൈകീട്ട് ഇരുവരും മംഗളൂരുവിലെത്തിയത്. ഡോക്ടറെ കണ്ടശേഷം തിരികെ നാട്ടിലേക്ക് വരാന്‍ തീവണ്ടിയില്‍ കയറി. മകനെ തീവണ്ടിയിലിരുത്തിയ മഹമൂദ് ചായ വാങ്ങാനിറങ്ങി. ഇരുകൈകളിലും ചായയുമായി വരുന്നതിനിടെ തീവണ്ടി നീങ്ങി. വണ്ടിയില്‍ ചാടികയറുന്നതിനിടെ പാളത്തിലേക്ക് വീഴുകയും ഇരു കാലുകളും അറ്റുപോകുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രണ്ടുവര്‍ഷമായി അര്‍ബുദ ബാധിതനായ മഹമൂദിന് സംസാരശേഷി കുറവായിരുന്നു. ഷര്‍ട്ടിന്റെ കീശയില്‍ ഉണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡിലെ ഫോണ്‍ നമ്പറില്‍ നിന്ന് ആശുപത്രി അധികൃതര്‍ രാത്രി 12 ഓടെ വീട്ടില്‍ വിളിച്ചറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ വീട്ടുകാര്‍ ഹാരിസിനെ തിരക്കുന്നതിനിടെ പുലര്‍ച്ചെ വീട്ടിലെത്തിയെന്ന് വിവരം കിട്ടി. മൃതദേഹം കബറടക്കി .




കൂടുതല്‍വാര്‍ത്തകള്‍.