CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 25 Minutes 46 Seconds Ago
Breaking Now

അഗസ്റ്റ ഇടപാടില്‍ ക്രിസ്റ്റ്യന്‍ മൈക്കിളിനെ വിട്ടുകിട്ടാന്‍ ഇന്ത്യ കൈമാറിയത് ദുബായ് രാജകുമാരിയെ; ഭരണകൂടത്തെ ഭയന്നോടിയ രാജകുമാരിയെ ഇന്ത്യന്‍ നാവികസേന പിടികൂടി

രാഷ്ട്രീയനേതാക്കള്‍ക്കുള്ള ഹെലികോപ്ടറുകള്‍ വാങ്ങാനാണ് മൈക്കിള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും, സൈനിക നേതൃത്വത്തിനും, ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയത്.

ബ്രിട്ടീഷ് ആയുധ ഇടനിലക്കാരനെ വിട്ടുകിട്ടാന്‍ ഇന്ത്യ കൈമാറിയത് ദുബായില്‍ നിന്നും ഒളിച്ചോടിയ രാജകുമാരിയെ. അഗസ്റ്റാവെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതിയിലെ പ്രധാന ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മൈക്കിളിനെ വിട്ടുകിട്ടാനാണ് ഇന്ത്യയുടെ പക്കലുണ്ടായിരുന്ന രാജകുമാരി ലാതിഫ ബിന്‍ത് മുഹമ്മദ് അല്‍ മക്തൂമിനെ കൈമാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

രാഷ്ട്രീയനേതാക്കള്‍ക്കുള്ള ഹെലികോപ്ടറുകള്‍ വാങ്ങാനാണ് മൈക്കിള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും, സൈനിക നേതൃത്വത്തിനും, ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയത്. ഈ കേസ് സിബിഐ അന്വേഷണത്തിലാണ്. കഴിഞ്ഞ മാസമാണ് മൈക്കിളിനെ യുഎഇയില്‍ നിന്നും നാടുകടത്തിയത്. ഇതിന് പകരമാണ് ഇന്ത്യ രാജകുമാരിയെ തിരിച്ചയച്ചത്. 

കഴിഞ്ഞ വര്‍ഷമാണ് രാജകുമാരി നൗകയില്‍ രാജ്യം വിട്ടത്. എന്നാല്‍ ഇന്ത്യന്‍ നേവി ഇവരെ പിടികൂടി. 33 വയസ്സുകാരി ഭരണകൂടത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. ഇവരെയും സഹോദരിമാരെയും വന്‍തോതില്‍ മയക്കുമരുന്നുകള്‍ നല്‍കുകയും, മാനസിക ആരോഗ്യത്തിന് പ്രശ്‌നങ്ങളുണ്ടെന്ന് വിധിക്കുകയും ചെയ്‌തെന്നാണ് ആരോപണം. 

മൈക്കിളിനെ നാടുകടത്താന്‍ ജീവന്‍ കൈയില്‍ പിടിച്ച് രക്ഷപ്പെട്ട ഒരു രാജകുമാരിയെ കൈമാറിയെന്ന വിവരം ആദ്യമായാണ് പുറത്തുവരുന്നത്. മൈക്കിളിന്റെ സ്വകാര്യ ഡയറി പ്രകാരം ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് 5.4 മില്ല്യണ്‍ പൗണ്ട്, ഉദ്യോഗസ്ഥര്‍ക്ക് 7.5 മില്ല്യണ്‍ വരെ, ഒരു രാഷ്ട്രീയ കുടുംബത്തിന് 14 മില്ല്യണ്‍ പൗണ്ട് എന്നിങ്ങനെയാണ് കൈക്കൂലി നല്‍കിയത്. 

 




കൂടുതല്‍വാര്‍ത്തകള്‍.