CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 49 Minutes 12 Seconds Ago
Breaking Now

മദ്യപിച്ച് വഴക്കുണ്ടാക്കി; ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം ഭാര്യയും കാമുകനും ഫ്രിഡ്ജില്‍ സൂക്ഷിച്ചു

കേസില്‍ ജാംഷഡ്പൂര്‍ പോലീസ് ഭാര്യയെയും, കാമുകനെയും, ഇവരെ സഹായിച്ച വ്യക്തിയെയും പിടികൂടി.

അമിതമദ്യപാനത്തിന്റെ പേരിലുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. കേസില്‍ ജാംഷഡ്പൂര്‍ പോലീസ് ഭാര്യയെയും, കാമുകനെയും, ഇവരെ സഹായിച്ച വ്യക്തിയെയും പിടികൂടി. നഗരത്തിലെ വസ്തുവില്‍പ്പന ബ്രോക്കറായ തപന്‍ ദാസാണ് കൊല്ലപ്പെട്ടത്. വിവാഹേതര പ്രണയത്തിന്റെ പേരില്‍ ഇദ്ദേഹം ഭാര്യ ശ്വേതയുമായി തര്‍ക്കവും, വഴക്കും പതിവായിരുന്നു. 

ജനുവരി 12ന് കാണാതായ തപന്റെ മൃതദേഹം വ്യാഴാഴ്ച രാത്രിയാണ് കണ്ടെത്തുന്നത്. രണ്ട് ദിവസത്തെ അന്വേഷണത്തിലാണ് ഭാര്യ തന്നെയാണ് ഇതിന് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞത്. ശ്വേതയ്ക്ക് പുറമെ കാമുകന്‍ സുമിത് സിംഗ്, ഇയാളുടെ കൂട്ടാളി സോനു ലാല്‍ എന്നിവരെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചതായി ഇവര്‍ സമ്മതിച്ചു. 

കാണാതായെന്ന് പറയുന്ന ദിവസം മദ്യപിച്ച് ഫ്‌ളാറ്റിലെത്തിയ തപനും, ശ്വേതയും വഴക്കിടുകയും ഇതിന്റെ പേരില്‍ കാമുകനെ വിളിച്ച് വരുത്തുകയുമായിരുന്നു. ശ്വേതയ്‌ക്കൊപ്പം സുമിതും, സോനുവും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചു. പിന്നീട് ഫ്രിഡ്ജ് ഉള്‍പ്പെടെ എടുത്തുകൊണ്ടുപോയ ശേഷം ഉപേക്ഷിക്കുകയായിരുന്നു. 

മൂന്ന് മാസത്തിന് മുന്‍പാണ് ശ്വേത ഫേസ്ബുക്കിലൂടെ സുമിതിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഭര്‍ത്താവിന്റെ അമിത മദ്യപാനത്തിന്റെ പേരില്‍ ദമ്പതികള്‍ തമ്മില്‍ വഴക്ക് രൂക്ഷമായിരുന്നു.  

 




കൂടുതല്‍വാര്‍ത്തകള്‍.