CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 38 Seconds Ago
Breaking Now

ഷിയാ മുസ്ലീമായതിന്റെ പേരില്‍ അമ്മയ്‌ക്കൊപ്പം മദീന സന്ദര്‍ശനത്തിന് ഇറങ്ങിയ 6 വയസ്സുകാരനെ ടാക്‌സി ഡ്രൈവര്‍ പൊട്ടിയ ഗ്ലാസ് ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു

മദീനയില്‍ പട്ടാപ്പകലാണ് സംഭവം നടന്നതെന്നാണ് ഇവരുടെ റിപ്പോര്‍ട്ട്.

മകന് നേരെ നടക്കുന്ന അക്രമം തടയാന്‍ ശ്രമിച്ച അമ്മയുടെ നിലവിളി കേള്‍ക്കാതെ ടാക്‌സി ഡ്രൈവര്‍ നടുറോഡില്‍ ആറ് വയസ്സുകാരന്റെ ജീവനെടുത്തു. സൗദി അറേബ്യയിലാണ് ഞെട്ടിക്കുന്ന സംഭവം. കുട്ടി ഷിയ വിഭാഗത്തില്‍ പെടുന്നതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പൊടുന്നനെയുള്ള അക്രമമെന്നാണ് ഷിയാ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കൊല്ലപ്പെട്ട കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ ടിഎംവി അവരുടെ വെബ്‌സൈറ്റില്‍ പങ്കുവെച്ചു. മദീനയില്‍ പട്ടാപ്പകലാണ് സംഭവം നടന്നതെന്നാണ് ഇവരുടെ റിപ്പോര്‍ട്ട്. എന്നാല്‍ ടാക്‌സി ഡ്രൈവര്‍ക്ക് മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നാണ് സൗദി അറേബ്യ അധികൃതര്‍ അറിയിക്കുന്നത്. അതേസമയം ഷിയാ മുസ്ലീം വിഭാഗത്തില്‍ പെടുന്നതാണെന്ന് തിരിച്ചറിഞ്ഞതാണ് അക്രമത്തിന് കാരണമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. 

സകറിയ അല്‍ ജാബര്‍ അമ്മയ്‌ക്കൊപ്പമാണ് പ്രവാചകന്റെ മദീനയിലെ പുണ്യസ്ഥലം സന്ദര്‍ശിക്കാന്‍ ടാക്‌സിയിലെത്തിയത്. സ്ഥലത്ത് എത്തിയതിന് പിന്നാവെയാണ് ഡ്രൈവര്‍ അമ്മയോട് ഷിയാ ആണോയെന്ന് അന്വേഷിച്ചത്. അതെയെന്ന് മറുപടി നല്‍കിയതിന് പിന്നാലെയാണ് അക്രമം നടന്നതെന്ന് ടിഎംവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

കാറില്‍ നിന്നും പിടിച്ചിറക്കി അടുത്തുള്ള കടയില്‍ നിന്നും കുപ്പിയെടുത്ത് പൊട്ടിച്ച ശേഷമാണ് കഴുത്ത് അറുത്തത്. അക്രമം തടയാന്‍ ശ്രമിച്ച അമ്മ കാഴ്ച കണ്ട് കുഴഞ്ഞുവീണു. ഷിയാ വിഭാഗങ്ങള്‍ സംരക്ഷണം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന സൗദി അധികൃതരുടെ നിലപാടാണ് ഇതിന് ഇടയാക്കിയതെന്ന് ഷിയാ റൈറ്റ്‌സ് വാച്ച് പ്രതികരിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.