കാലം ഏറെ മുന്നോട്ട് പോയിരിക്കുന്നു. ആണ്, പെണ്, ട്രാന്‍സ്ജെന്‍ഡര്‍ എന്ന ഭേദമില്ലാതെ സമൂഹം മുന്നോട്ട് സഞ്ചരിക്കുന്നു. എന്നാല്‍ ഈ സമയത്തും പിന്നോട്ട് വലിക്കാന്‍ ചിലര്‍ സമൂഹത്തില്‍ യത്നിക്കും. ബര്‍മിംഗ്ഹാമിലെ ഒരു സ്കൂളാണ് സമത്വം പഠിപ്പിച്ചതിന്റെ പേരില്‍ രക്ഷിതാക്കളുടെയും, കുട്ടികളുടെയും രോഷം ഏറ്റുവാങ്ങുന്നത്. പാര്ക്ഫീല്ഡ് കമ്മ്യൂണിറ്റി സ്കൂളില്‍ സ്വവര്‍ഗ്ഗപ്രേമവും, ലിംഗസമത്വവും സംബന്ധിച്ച ക്ലാസുകള്‍ എടുത്തതിന് എതിരെയാണ് മുന്നൂറോളം വരുന്ന മുസ്ലീം രക്ഷിതാക്കളും, വിദ്യാര്‍ത്ഥികളും പ്രതിഷേധം സംഘടിപ്പിച്ചത്.
ഈ സ്കൂളില്‍ സമത്വത്തിന്റെ ക്ലാസ് കേള്‍ക്കുന്നതിലും ഭേദം യുകെ തന്നെ ഉപേക്ഷിച്ച് പോകുന്നതാണെന്നാണ് ചില മുസ്ലീം പ്രതിഷേധക്കാരുടെ നിലപാട്. ഇതേത്തുടര്‍ന്ന് പ്രവൃത്തി ദിവസത്തിലെ ആദ്യ മണിക്കൂറില്‍ കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ കഴിഞ്ഞില്ല. ചില കുട്ടികള്‍ മുദ്രാവാക്യം വിളിക്കൊപ്പം ചേര്‍ന്നു. 'വിദ്യാഭ്യാസം മതി, സാരോപദേശം വേണ്ട', 'കുട്ടികള്‍ കുട്ടികളായി ഇരിക്കട്ടെ' എന്നുതുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഏന്തിയാണ് മുസ്ലീം രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പാര്ക്ഫീല്ഡ് കമ്മ്യൂണിറ്റി സ്കൂളിന് മുന്നില്‍ അണിനിരന്നത്.
സ്കൂളില്‍ സമത്വം പഠിപ്പിക്കുന്ന പാഠഭാഗങ്ങള്‍ സ്വവര്‍ഗ്ഗപ്രേമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം ഉയരുന്നത്. മുസ്ലീം ഭൂരിപക്ഷ പ്രദേശത്താണ് സ്കൂള്‍. പ്രതിഷേധങ്ങളില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്രിസ്ത്യന്‍ ഇവാഞ്ചലിസ്റ്റ് സംഘങ്ങളും ഒത്തുചേര്‍ന്നു. 'നോ ഔട്ട്സൈഡര്' എന്ന പാഠ്യപദ്ധതി തയ്യാറാക്കിയ സ്കൂളിലെ അസിസ്റ്റന്റ് ഹെഡ് ആന്‍ഡ്രൂ മോഫാറ്റിന് എതിരെയാണ് മാതാപിതാക്കളുടെ രോഷം. ഇക്വാളിറ്റി ആക്ടും, ബ്രിട്ടീഷ് മൂല്യങ്ങളും കുട്ടികളെ പഠിപ്പിക്കാനാണ് ഈ സ്കീം അദ്ദേഹം തയ്യാറാക്കിയത്. 2014-ല്‍ ആരംഭിച്ച ഈ സ്കീം വിജയകരമായതോടെ രാജ്യത്തെ വിവിധ സ്കൂളുകള്‍ ഇത് പഠിപ്പിക്കുന്നു.
ഓഫ്സ്റ്റെഡ് ഔട്ട്സ്റ്റാന്‍ഡിംഗ് റേറ്റിംഗ് നല്കിയ സ്കൂള്‍ കൂടിയാണിത്. ലോകത്തിലെ മികച്ച അധ്യാപകരുടെ പട്ടികയില്‍ ഇടംപിടിച്ച മോഫാറ്റിനോടാണ് 98% കുട്ടികളും ഇസ്ലാമിക് വിശ്വാസങ്ങളില്‍ നിന്ന് വരുന്ന സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കളുടെ പ്രതിഷേധം.