സ്വന്തം മൂക്ക് കടിച്ച് പറിച്ചെടുത്ത കാമുകനെ ജയില്‍ശിക്ഷയില്‍ നിന്നും രക്ഷിക്കാന്‍ ജഡ്ജിയുടെ കാലുപിടിച്ച കാമുകിയ്ക്ക് അയാള്‍ കാത്തുവെച്ചത്. ജഡ്ജിനോട് ഈ അപേക്ഷ വെച്ച് മാസങ്ങള്‍ക്ക് പിന്നാലെയാണ് കാമുകന്‍ യുവതിയെ കത്തിയും, ചുറ്റികയും, ബില്ല്യാഡ്‌സ് സ്റ്റിക്കും ഉപയോഗിച്ച് കൊലപ്പെടുത്തിയത്. 20-കാരനായ ഒലേഗ് മൈഷാഡേവാണ് മദ്യപിച്ച് ലക്കുകെട്ട് കാമുകി അലക്‌സാന്‍ഡ്ര ഷാപോഷ്‌നികോവയെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയത്.
റഷ്യയിലെ സരാന്‍സ്‌ക് നഗരത്തിലെ ഫ് ളാറ്റില്‍ രണ്ട് ദിവസത്തോളം അംഗഭംഗം വരുത്തിയ മൃതദേഹത്തോടൊപ്പം കഴിച്ചുകൂട്ടിയ ശേഷമാണ് കൊലപാതകി പോലീസില്‍ വിവരം അറിയിച്ചത്. 20-കാരിയുടെ മൃതദേഹത്തില്‍ ചുറ്റികയും, കത്തിയും ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവുകളും, പിന്‍ഭാഗത്ത് ബില്ല്യാഡ് സ്റ്റിക് ഉപയോഗിച്ച് തുളക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തി.
തലയ്‌ക്കേറ്റ കനത്ത മുറിവുകള്‍ മൂലം യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഫ് ളാറ്റില്‍ ബാത്ത്‌റൂമിലാണ് മൃതദേഹം സൂക്ഷിച്ചത്. ചുറ്റിക, കത്തി, ഒടിഞ്ഞ സ്റ്റിക്ക് എന്നിവയും സംഭവസ്ഥലത്ത് നിന്നും ലഭിച്ചു. അഞ്ച് വോഡ്ക കുപ്പികളും ഇവിടെ കണ്ടെടുത്തു. മറ്റൊരു വനിതാ സുഹൃത്തിനൊപ്പം കൊലപാതകം നടന്ന രാത്രിയില്‍ ഇവിടെ കഴിച്ചുകൂട്ടിയെങ്കിലും മൃതദേഹം അവിടെയുള്ള വിവരം ഈ സുഹൃത്ത് അറിഞ്ഞില്ല.
2017-ലാണ് വോഡ്ക അടിച്ച് ലക്കുകെട്ട് പാര്‍ട്ടിക്കിടെയുണ്ടായ തര്‍ക്കത്തിനൊടുവില്‍ കാമുകിയുടെ മൂക്ക് ഇയാള്‍ കടിച്ചെടുത്തത്. കുറ്റം ചെയ്തതായി കണ്ടെത്തിയെങ്കിലും അലക്‌സാന്‍ഡ്രയുടെ അപേക്ഷ പരിഗണിച്ച് കോടതി ഇയാളുടെ 18 മാസത്തെ ശിക്ഷ സസ്‌പെന്‍ഡ് ചെയ്ത് നല്‍കി.