CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 32 Minutes 39 Seconds Ago
Breaking Now

ഒന്നരക്കോടി മോചനദ്രവ്യം നല്‍കാന്‍ ഭര്‍ത്താവ് തയ്യാറായില്ല; തട്ടിക്കൊണ്ടുപോയ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി തെരുവില്‍ ഉപേക്ഷിച്ചു

4 മില്ല്യണ്‍ മെക്‌സിക്കന്‍ തുകയാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്, ഏകദേശം ഒന്നരക്കോടി രൂപ.

'എന്നെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് മോചനദ്രവ്യം നല്‍കാതെ കറങ്ങി നടന്നതിനാല്‍', തട്ടിക്കൊണ്ടുപോയ ഒരു യുവതിയുടെ കഴുത്തറുത്ത് തെരുവില്‍ ഉപേക്ഷിച്ച ബാഗിലാണ് ഈ കുറിപ്പ് കണ്ടെത്തിയത്. ഒരാഴ്ച മുന്‍പ് സുഹൃത്തിന്റെ വീട്ടില്‍ നിന്നും കുട്ടികളെ കൊണ്ടുവരാന്‍ പോയ സൂസന്ന കരേറയെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. മെക്‌സിക്കന്‍ നഗരമായ വെറാക്രൂസിലാണ് സംഭവം നടന്നത്. 

സുഹൃത്തിന്റെ വീട്ടിലെത്തിയ സൂസന്ന ഡോര്‍ ബെല്‍ അടിച്ച് നില്‍ക്കവെയാണ് കുതിച്ചെത്തിയ ഒരു കാറില്‍ ഇവരെ തട്ടിക്കൊണ്ടുപോയത്. ഒരാഴ്ചയ്ക്ക് ശേഷം ഇവരുടെ മൃതദേഹമാണ് തെരുവില്‍ നിന്നും ലഭിച്ചത്. ഇതോടൊപ്പം തട്ടിക്കൊണ്ടുപോയ അക്രമികള്‍ ഈ കുറിപ്പും വെച്ചിരുന്നു. 4 മില്ല്യണ്‍ മെക്‌സിക്കന്‍ തുകയാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്, ഏകദേശം ഒന്നരക്കോടി രൂപ. 

എന്നാല്‍ ഈ തുക ഇവര്‍ക്ക് കൈമാറിയില്ല. അലുമിനിയം കമ്പനിയായ പെക്‌സ്അലുമിനോയുടെ ഉടമകളാണ് ദമ്പതികള്‍. ഈ വന്‍തുക കൈമാറാതെ വന്നതോടെയാണ് ഭര്‍ത്താവിന് പണം കൈമാറാന്‍ സമയം കിട്ടാത്തത് മൂലമാണ് എന്നെ കൊന്നതെന്ന കുറിപ്പോടെ മൃതദേഹം ഉപേക്ഷിച്ചത്. 

കോട്‌സാകോള്‍കോസ് നഗരത്തില്‍ തട്ടിക്കൊണ്ടുപോകല്‍ ഇപ്പോള്‍ ഒരു പതിവ് സംഭവമായി മാറിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

 

 




കൂടുതല്‍വാര്‍ത്തകള്‍.