CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 30 Seconds Ago
Breaking Now

തെരുവില്‍ നിന്നും കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസത്തോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഹെല്‍മെറ്റ് ധരിപ്പിച്ച് മൃതശരീരം ഉപേക്ഷിച്ച നിലയില്‍

പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

22കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്ത അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി. വിയറ്റ്‌നാം പ്രവിശ്യയായ ഡീന്‍ ബീനിലാണ് സംഭവം. കാവോ ജീ മൈ ഡ്യുയെന്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. അര്‍ദ്ധനഗ്‌നയായ നിലയില്‍ ഹെല്‍മെറ്റ് ധരിപ്പിച്ചാണ് യുവതിയുടെ മൃതദേഹം അക്രമികള്‍ ഉപേക്ഷിച്ചത്. 

പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഷോപ്പ് നടത്തുന്ന അമ്മയെ സഹായിച്ചിരുന്ന ഡ്യുയെന്‍ ഒരു കസ്റ്റമറിന് ചിക്കന്‍ എത്തിച്ച് നല്‍കിയതാണ് അവസാനമായി കാണുന്നത്. ഇതിന് ശേഷം കാണാതായ യുവതിയെ മൂന്ന് ദിവസത്തിന് ശേഷം മരിച്ച നിലയിലാണ് കണ്ടെത്തിയത്. 

ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലാണ് മൃതദേഹം ഉപേക്ഷിച്ചത്. മേല്‍ക്കൂരയിലാണ് മൃതദേഹം കിടന്നിരുന്നത്. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് വിയറ്റ്‌നാമീസ് പോലീസ് സ്ഥിരീകരിച്ചു. പിടിയിലായ പ്രതികള്‍ കുറ്റസമ്മതം നടത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 

അവസാനമായി ചിക്കന്‍ എത്തിച്ച് നല്‍കാന്‍ ആവശ്യപ്പെട്ട ഉപഭോക്താവും പിടിയിലായവരുടെ കൂട്ടത്തിലുണ്ടെന്നാണ് വിവരം. വിദ്യാര്‍ത്ഥിനി നേരിട്ട് ചിക്കന്‍ എത്തിച്ചതിന് സാക്ഷികളുമുണ്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.