CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 26 Minutes 21 Seconds Ago
Breaking Now

സ്വന്തം കുഞ്ഞിനെ വേണ്ട; കരയുന്ന നവജാതശിശുവിനെ ബാഗിലാക്കി ജീവനോടെ കുഴിച്ചുമൂടി; അമ്മ പിടിയില്‍

നിര്‍ത്താതെ കരഞ്ഞ ചോരക്കുഞ്ഞുമായി വീടിന്റെ പിന്നിലേക്ക് പോയ ഇവര്‍ ഒരു കുഴിയെടുത്ത് കുഞ്ഞിനെ ജീവനോടെ അതിലിട്ട് മൂടുകയായിരുന്നു.

പിറന്നുവീണതിന് തൊട്ടുപിന്നാലെ നവജാതശിശുവിനെ ജീവനോടെ കുഴിച്ചുമൂടിയ അമ്മ അറസ്റ്റിലായി. സൗത്ത് ഉക്രെയിനിലെ ലിപ്പെറ്റ്‌സ്‌കോ ഗ്രാമത്തിലാണ് 24കാരി വീടിന്റെ പിന്‍ഭാഗത്ത് കുഞ്ഞിനെ കുഴിച്ചുമൂടിയത്. വീട്ടില്‍ വെച്ചാണ് യുവതി പ്രസവിച്ചതെന്ന് പോലീല് പറഞ്ഞു. എന്നാല്‍ പ്രസവത്തിന് പിന്നാലെ കരയുന്ന കുഞ്ഞിന്റെ മുഖം പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ചു പൊതിഞ്ഞു. 

ഇതിന് ശേഷം പൊക്കിള്‍കൊടി സ്വയം മുറിച്ച യുവതി കുഞ്ഞിനെ മറ്റൊരു ബാഗിലാക്കി. നിര്‍ത്താതെ കരഞ്ഞ ചോരക്കുഞ്ഞുമായി വീടിന്റെ പിന്നിലേക്ക് പോയ ഇവര്‍ ഒരു കുഴിയെടുത്ത് കുഞ്ഞിനെ ജീവനോടെ അതിലിട്ട് മൂടുകയായിരുന്നു. വീടിനുള്ളിലേക്ക് മടങ്ങിയ യുവതി ക്ഷീണം തോന്നിയത് കാരണം കിടന്ന് ഉറങ്ങുകയും ചെയ്തു. 

അയല്‍വീട്ടില്‍ താമസിച്ചിരുന്ന സഹോദരി കുറച്ച് സമയത്തിന് ശേഷം ഇവിടെയെത്തുമ്പോള്‍ യുവതിക്ക് നല്ല പനിയും, കടുത്ത വയറുവേദനയുമുള്ളതായി കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രസവിച്ച വിവരം യുവതി മറച്ചുവെച്ചു. താന്‍ ആറ് മാസം ഗര്‍ഭിണി ആയിരിക്കവെ അലസിപ്പോയെന്നായിരുന്നു ഇവര്‍ ഡോക്ടര്‍മാരെ അറിയിച്ചത്. എന്നാല്‍ ഈ കഥയില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ ഡോക്ടര്‍മാരെ വിവരം അറിയിച്ചു. 

പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കുഴിച്ചിട്ടതായി ഇവര്‍ വെളിപ്പെടുത്തിയത്. അപ്പോഴും പൂര്‍ണ്ണ ഗര്‍ഭം ധരിച്ചെന്ന് സമ്മതിച്ചില്ല. കുട്ടിയുടെ മൃതശരീരം കണ്ടെത്തിയതോടെയാണ് ഇവര്‍ കുറ്റസമ്മതം നടത്തിയത്. 

 




കൂടുതല്‍വാര്‍ത്തകള്‍.