CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 42 Seconds Ago
Breaking Now

സെക്‌സിന് വിസമ്മതിച്ച 29കാരി ഭാര്യയെ തല്ലിക്കൊന്ന 51കാരന്‍ ബ്രിട്ടീഷ് ഭര്‍ത്താവ് തായ്‌ലാന്‍ഡിലെ കുപ്രശസ്ത ജയിലില്‍ കൊല്ലപ്പെട്ടു; കൊലപാതകം വിചാരണ നേരിടാന്‍ കാത്തിരിക്കവെ; സ്ഥിരീകരിച്ച് ഫോറിന്‍ ഓഫീസ്

അറസ്റ്റിലായ സ്മിതാം കസ്റ്റഡിയില്‍ ഇരിക്കവെയാണ് കൊല്ലപ്പെടുന്നത്. ജയില്‍വളപ്പില്‍ തന്നെയുള്ള കെട്ടിടത്തില്‍ പാര്‍പ്പിച്ചിരുന്ന ഇയാള്‍ ഗുരുതരമായ പരുക്കേറ്റാണ് മരണപ്പെട്ടത്.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച ഭാര്യയെ ശ്വാസംമുട്ടിച്ചും, അടിച്ചും കൊന്ന ഭര്‍ത്താവ് തായ്‌ലാന്‍ഡ് ജയിലില്‍ ദുരബഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ബ്രിട്ടീഷുകാരനായ കെവിന്‍ സ്മിതാം തായ് ഉബോണ്‍ രാച്ചതാനി സെന്‍ഡ്രല്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഫോറിന്‍ & കോമണ്‍വെല്‍ത്ത് ഓഫീസ് സ്ഥിരീകരിച്ചു. നോട്ടിംഗ്ഹാം സ്വദേശിയാണ് 51കാരനായ സ്മിതാം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 15നാണ് ഇയാളുടെ ഭാര്യ 29കാരി കാന്ത്ര സ്മിതാം കൊല്ലപ്പെട്ടത്. ഈ കേസില്‍ വിചാരണ കാത്ത് കഴിയവെയാണ് കെവിന്‍ സ്മിതാം മരിച്ചത്. 

ഈ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഉബോണിലെ കാന്ത്രയുടെ രക്ഷിതാക്കള്‍ക്കൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. സോംഗ്ക്രാന്‍ ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് എത്തിയപ്പോഴാണ് സംഭവം. ഏപ്രില്‍ 16ന് അയല്‍ക്കാരാണ് ബ്ലാങ്കെറ്റ് ഇട്ടുമൂടിയ നിലയില്‍ യുവതിയുടെ മൃതശരീരം കണ്ടെത്തിയത്. ഭാര്യയെ അക്രമിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് മൃതദേഹം ബ്ലാങ്കറ്റ് ഉപയോഗിച്ച് മറച്ച ശേഷം തിരികെ പോയി കിടന്നുറങ്ങിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 

അറസ്റ്റിലായ സ്മിതാം കസ്റ്റഡിയില്‍ ഇരിക്കവെയാണ് കൊല്ലപ്പെടുന്നത്. ജയില്‍വളപ്പില്‍ തന്നെയുള്ള കെട്ടിടത്തില്‍ പാര്‍പ്പിച്ചിരുന്ന ഇയാള്‍ ഗുരുതരമായ പരുക്കേറ്റാണ് മരണപ്പെട്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എങ്ങിനെയാണ് പരുക്കേറ്റതെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല. ഈ ആഴ്ചയാണ് ഫോറിന്‍ ഓഫീസ് ബ്രിട്ടീഷുകാരന്റെ മരണം സ്ഥിരീകരിച്ചത്. പ്രാദേശിക അധികൃതരുമായി സംഭവത്തില്‍ ബന്ധപ്പെട്ട് വരികയാണെന്ന് വക്താവ് അറിയിച്ചു. 

പട്ടായയിലെ ബീച്ച് റിപ്പോര്‍ട്ടിലാണ് സ്മിതാമും ഭാര്യയും താമസിച്ചിരുന്നക്. ഫിറ്റ്‌നസ് വിദഗ്ധയായ കാന്ത്രക്ക് ഫേസ്ബുക്കില്‍ വന്‍തോതില്‍ ഫോളോവേഴ്‌സുണ്ട്. നഗ്‌നമാക്കപ്പെട്ട നിലയിലാണ് കാന്ത്രയുടെ മൃതദേഹം കിടന്നിരുന്നതെന്ന് പോലീസ് ഡെപ്യൂട്ടി ചീഫ് വെളിപ്പെടുത്തി. കൊലപാതകം നടത്തിയെന്ന് ഭര്‍ത്താവ് കുറ്റസമ്മതവും നടത്തി. എന്നാല്‍ മരിക്കുമെന്ന് കരുതി ചെയ്തതല്ല സംഭവം. ഭര്‍ത്താവിന്റെ അടിയേറ്റ് വീടിന് പുറത്തേക്ക് ഓടിയ കാന്ത്ര വീഴുകയായും പരുക്കേറ്റ് കിടന്ന ഭാര്യയെ സഹായിക്കാന്‍ നില്‍ക്കാതെ രോഷം പൂണ്ട സ്മിതാം ബ്ലാങ്കറ്റ് ഉപയോഗിച്ച് ശരീരം മൂടിയ ശേഷം തിരികെ പോകുകയുമായിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.