ബ്രിട്ടനിലെ എല്ലാ യൂണിവേഴ്സിറ്റികള്‍ക്കും ബിരുദ കോഴ്സുകള്‍ക്ക് വര്‍ഷം 9250 പൗണ്ട് ഫീസ് ഈടാക്കുന്നതിന് നിയന്ത്രണം വരുന്നു. നിലവാരമില്ലാത്ത യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട പ്രയോജനം ലഭിക്കുന്നില്ലെന്ന പരാതി വന്നതോടെയാണ് ഈ പുന പരിശോധന. ഇതിന്റെ അടിസ്ഥാനത്തില്‍ റാങ്കിങ്ങിന് പിന്നിലുള്ള യൂണിവേഴ്സിറ്റികള്‍ക്ക് 7500 പൗണ്ടായി ഫീസ് കുറയ്ക്കേണ്ടിവരും. ബിരുദ കോഴ്സുകളെ കുറിച്ച് സാമ്പത്തിക വിദഗ്ധന്‍ ഫിലിപ്പ് ഓഗറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിന് ഒരുങ്ങുന്നത്.
നിലവിലെ നിയമം അനുസരിച്ച് എല്ലാ യൂണിവേഴ്സിറ്റികള്‍ക്കും ഒരേ നിരക്കിലുള്ള ഫീസ് ഈടാക്കാനാകും. പഠനത്തിന് ശേഷം ഈ സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തികമായി എത്രത്തോളം പ്രയോജനപ്പെടും എന്ന് പരിഗണിക്കാറില്ല. ഈ രീതിയ്ക്ക് മാറ്റം വരുത്തുകയാണെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്സ് പറഞ്ഞു.
വരുമാനം കൂടുകയെന്ന ലക്ഷം മാത്രം മുന്‍നിര്‍ത്തി ാെട്ടേറെ സര്‍വകലാശാലകള്‍ പലതരം ബിരുദ കോഴ്സ് നടത്താറുണ്ട്. കുട്ടികള്‍ക്ക് ഇത് ഗുണം ചെയ്യാറുമില്ല.
പലതരം ഡിഗ്രി കോഴ്സുകളും വിദ്യാര്‍ത്ഥികള്‍ക്ക് ഭാവിയില്‍ ജോലി ലഭിക്കാനുള്‍പ്പെടെ സഹായകമാകാറില്ല. പേരെടുത്ത സര്‍വകലാശാലയില്‍ നിന്ന് പാസായി വരുന്നവര്‍ക്കാണ് മികച്ച വേതനം കിട്ടുന്നത്. കോഴ്സുകള്‍ക്കെല്ലാം ഒരേ ഫീസ് ഈടാക്കുന്നത് അനീതിയാണെന്ന് ഫിലിപ് ഓഗറിന്റെ പഠനത്തില്‍ വ്യക്തമാകുകയായിരുന്നു.