CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 25 Seconds Ago
Breaking Now

ഒരു ഫോണിന്റെ വിലയോ മനുഷ്യജീവന്! കുഞ്ഞുമകനെ ബഗ്ഗിയില്‍ തള്ളിക്കൊണ്ട് നടക്കവെ ഫോണ്‍ പിടിച്ചുപറിക്കാന്‍ മോഷ്ടാവ്; കൈമാറാന്‍ വിസമ്മതിച്ച മൂന്ന് മക്കളുടെ അമ്മയുടെ കാലില്‍ കത്തി കുത്തിയിറക്കി; പുറത്തിറങ്ങാന്‍ പോലും ഭയപ്പെട്ട് നഴ്‌സറി ടീച്ചര്‍

പ്രധാന ആര്‍ട്ടറിയില്‍ കൊള്ളാതെ കത്തി കടന്നുപോയത് ഭാഗ്യം കൊണ്ടാണെന്ന് ഡോക്ടര്‍മാര്‍

ബ്രിട്ടീഷ് തെരുവുകളിലെ അവസ്ഥ ഒരു പുരോഗമിച്ചതെന്ന് അവകാശപ്പെടുന്ന രാജ്യത്തിന് എത്രത്തോളം ചേരുന്നതാണെന്ന് ചോദിച്ചാല്‍ ആരും ഒന്ന് സംശയിക്കും. തെരുവില്‍ ഇറങ്ങിയാല്‍ എപ്പോള്‍ കൊള്ളയടിക്കപ്പെടുമെന്ന് ഉറപ്പില്ല. അക്രമത്തിന് ഇരയായാല്‍ തന്നെ അന്വേഷിക്കാനും പ്രതികളെ പൊക്കാനും പോലീസിന് സമയവുമില്ല! കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആകുമ്പോള്‍ കള്ളന്‍മാരും, പിടിച്ചുപറിക്കാരും, കൊലപാതകികളും തെരുവില്‍ വിലസും, നിരപരാധികളുടെ ജീവന്‍ പൊലിയും. ഉറങ്ങുകയായിരുന്ന മകനെ പ്രാമില്‍ കിടത്തി തെരുവിലൂടെ നടക്കവെയാണ് ഫോണ്‍ കൈമാറാന്‍ വിസമ്മതിച്ച അമ്മയെ കൗമാരക്കാരനായ മോഷ്ടാവ് കാലില്‍ കുത്തിപ്പരുക്കേല്‍പ്പിച്ചത്. 

നോര്‍ത്ത് ലണ്ടന്‍ ഐലിംഗ്ടണിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു നഴ്‌സറി ടീച്ചറായ 36-കാരി ക്രിസ്‌റ്റെല്‍ സ്‌റ്റെയിന്‍ഫീല്‍ഡ് ബ്രൂസ്. വഴിചോദിക്കാനെന്ന വ്യാജേന അരികിലെത്തിയ അക്രമി പിന്നീട് ഇവരുടെ ഫോണ്‍ കൈക്കലാക്കാന്‍ ശ്രമിച്ചു. ഫോണ്‍ കൈമാറാന്‍ വിസമ്മതിച്ച മൂന് മക്കളുടെ അമ്മയുടെ പിന്‍കാലിലാണ് അക്രമി കത്തിക്ക് കുത്തിയത്. ആര്‍ട്ടറിയില്‍ നിന്നും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ കുത്ത് മാറിപ്പോയതിനാല്‍ ജീവന് അപകടമില്ലാതെ രക്ഷപ്പെട്ടു. 

ആഴത്തിലുള്ള മുറിവില്‍ നിന്നും ചോര വാര്‍ന്നുപോകാതെ ശ്രദ്ധിക്കുന്നതോടൊപ്പം സ്വയം ആംബുലന്‍സ് വിളിച്ചുവരുത്തേണ്ട ഗതികേടും ഇവര്‍ക്ക് നേരിട്ടു. ചെറിയ കുഞ്ഞ് പ്രാമില്‍ കിടക്കുമ്പോഴാണ് ഈ അവസ്ഥയിലൂടെ ക്രിസ്‌റ്റെല്‍ കടന്നുപോയത്. ആശുപത്രിയില്‍ ചികിത്സ തേടിയ ടീച്ചര്‍ ഇപ്പോള്‍ വീട്ടില്‍ സുഖംപ്രാപിച്ച് വരികയാണ്. എന്നാല്‍ താന്‍ നേരിട്ട അതിക്രമത്തില്‍ ഭയന്നുപോയ ക്രിസ്‌റ്റെലിന് ഇപ്പോള്‍ വീടുവിട്ടിറങ്ങാന്‍ ഭയമാണ്. 

ഭാര്യ കൊല്ലപ്പെടാതെ പോയത് ഭാഗ്യം കൊണ്ടാണെന്ന് ഭര്‍ത്താവ് ക്വിന്‍ സ്‌റ്റെയിന്‍ഫീല്‍ഡ് ബ്രൂസ് പറഞ്ഞു. പ്രധാന ആര്‍ട്ടറിയില്‍ കൊള്ളാതെ കത്തി കടന്നുപോയത് ഭാഗ്യം കൊണ്ടാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടികളുമായി പോകുന്ന അമ്മാര്‍ക്ക് വരെ പട്ടാപ്പകല്‍ കുത്തേല്‍ക്കുന്ന അവസ്ഥയാണെങ്കില്‍ ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഭര്‍ത്താവ് ചോദിക്കുന്നു. 14-16 വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.