CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 2 Seconds Ago
Breaking Now

27 മിനിറ്റ് നേരത്തേക്ക് മരിച്ച സ്ത്രീ സ്വര്‍ഗ്ഗം കണ്ടു; കാര്‍ഡിയാക് അറസ്റ്റ് നേരിട്ട സമയത്ത് താന്‍ സ്വര്‍ഗ്ഗത്തിലായിരുന്നുവെന്ന് കുറിപ്പെഴുതി അവര്‍ ബന്ധുക്കളെ ഞെട്ടിച്ചു; മരണത്തിന്റെ വക്കോളമെത്തിയ തിരിച്ചുവരവ്

ആശുപത്രിക്ക് പുറത്ത് പൊടുന്നനെ കാര്‍ഡിയാക് അറസ്റ്റ് നേരിടുന്ന 90 ശതമാനം പേരും മരിക്കുകയാണ് ചെയ്യുക

'അത് യഥാര്‍ത്ഥമാണ്', വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ള കൈയക്ഷരത്തില്‍ ടിനാ ഹൈന്‍സ് പുസ്തകത്താളില്‍ കുറിച്ചിട്ടു. മരണത്തില്‍ നിന്നുമുള്ള തിരിച്ചുവരവിലാണ് ബന്ധുക്കള്‍ക്ക് ആ ഞെട്ടിക്കുന്ന സന്ദേശം അവര്‍ നല്‍കിയത്. ആരോഗ്യത്തോടെ ജീവിച്ച ടിന ഭര്‍ത്താവിനൊപ്പം അരിസോണയിലെ ഫീനിക്‌സിലാണ് താമസിക്കുന്നത്. ഇവരുടെ വീടിന് സമീപത്ത് ഹൈക്കിംഗ് നടത്താന്‍ ഇറങ്ങിത്തിരിച്ചപ്പോഴാണ് ടിന കുഴഞ്ഞുവീണത്. 

ഭര്‍ത്താവ് ബ്രയാന്‍ ഭാര്യയെ സഹായിക്കാന്‍ എത്തി. സിപിആര്‍ നല്‍കി നാല് മക്കളുടെ അമ്മയായ ടിനയെ ഉണര്‍ത്തിക്കൊണ്ടിരുന്നു. ഈ സമയം കൊണ്ട് പാരാമെഡിക്കുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. ആംബുലന്‍സ് യാത്രയിലും, ആശുപത്രിയിലും പല തവണ അവര്‍ക്ക് ആ അമ്മയെ നഷ്ടമായി. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് ആറ് തവണയാണ് ടിനയെ പുനരുജ്ജീവിപ്പിക്കേണ്ടി വന്നത്. 

27 മിനിറ്റ് നേരത്തേക്ക് ടിന മരിച്ചിരുന്നു. ഇതിന് ശേഷം ആശുപത്രിയില്‍ തൊണ്ടയില്‍ ട്യൂബുമായി അവര്‍ മയക്കം വിട്ടുണര്‍ന്നപ്പോഴാണ് എഴുതാന്‍ എന്തെങ്കിലും തരാന്‍ അവര്‍ ആംഗ്യം കാണിച്ചത്. ഇതിലാണ് സ്വര്‍ഗ്ഗം സത്യമാണെന്ന് കുറിച്ചത്. നിറങ്ങളുള്ള ഒരിടം എന്നാണ് ടിന അതേക്കുറിച്ച് പറയുന്നത്. കറുത്ത ഗേറ്റുകള്‍ക്ക് മുന്നില്‍ നിന്നിരുന്നത് യേശുവാണെന്നും ഇവര്‍ പറയുന്നു. ഈ കഥ പറയാന്‍ ടിന ഇന്ന് ജീവനോടെയുണ്ടെന്നതാണ് ആശ്വാസകരം. 

ആശുപത്രിക്ക് പുറത്ത് പൊടുന്നനെ കാര്‍ഡിയാക് അറസ്റ്റ് നേരിടുന്ന 90 ശതമാനം പേരും മരിക്കുകയാണ് ചെയ്യുക. എന്നാല്‍ ഭര്‍ത്താവ് സിപിആര്‍ നല്‍കിയത് വഴിത്തിരിവായി. 




കൂടുതല്‍വാര്‍ത്തകള്‍.