CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 23 Minutes 7 Seconds Ago
Breaking Now

ജോളിയ്ക്കുണ്ടായിരുന്നത് നാലു ഫോണുകള്‍ ; എന്‍ഐടി ക്യാമ്പസിനോട് ചേര്‍ന്ന് ഫ്‌ളാറ്റുണ്ടെന്നും റിപ്പോര്‍ട്ട് ; കൂടുതല്‍ അന്വേഷണത്തിനൊരുങ്ങി പോലീസ്

എന്‍ഐടി കാമ്പസിന് സമീപത്തെ ബ്യൂട്ടി പാര്‍ലറിലും ജോളി നിത്യ സന്ദര്‍ശക ആയിരുന്നു.

ആറ് പേരെ കൊലപ്പെടത്തിയ കേസില്‍ പിടിയിലായ ജോളിയെ കുറിച്ച് ദുരൂഹതങ്ങള്‍ നീങ്ങിയിട്ടില്ല. 14 വര്‍ഷമാണ് നാട്ടുകാരെയും വീട്ടുകാരെയും എന്‍.ഐ.ടി പ്രൊഫസര്‍ എന്ന പേരുപറഞ്ഞ് ജോലി പറ്റിച്ചത്. എന്‍.ഐ.കാമ്പസിന് സമീപം ജോളിക്ക് ഒരു ഫ്‌ലാറ്റ് ളളതായി കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്താണ് ഇവിടെ നടന്നിരുന്നത് എന്ന വിവരവും ആര്‍ക്കും അറിയില്ല.ജോളി എന്‍ഐടിയില്‍ അദ്ധ്യാപികയല്ല എന്നതിനെക്കുറിച്ച് ഭര്‍ത്താവ് ഷാജുവിനടക്കം ആര്‍ക്കും സംശയം ഇല്ലായിരുന്നു. എന്‍.ഐ.ടിയില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന അധ്യാപികയാണ് എന്നായിരുന്നു ജോളി പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. അധ്യാപികയെന്ന തരത്തില്‍ ജോളി നടത്തിയ ഫോണ്‍വിളികള്‍ അടക്കമുളള കാര്യങ്ങള്‍ വീട്ടുകാരുടെ വിശ്വാസം നേടിയെടുത്തു.

എന്‍ഐടിയുടെ പേരിലുളള വ്യാജ ഐ.ഡി കാര്‍ഡും ജോളിക്കുണ്ടായിരുന്നു. ഈ കാര്‍ഡ് മിക്കപ്പോഴും കഴുത്തിലും കാണും. രാവിലെ കൃത്യസമയത്ത് കാറിലോ സ്‌കൂട്ടറിലോ കോളേജിലെക്കെന്ന പോലെ ജോളി ഐഡി കാര്‍ഡും ധരിച്ചിറങ്ങും. കോളേജ് വിടുന്ന സമയമാകുമ്പോള്‍ തിരികെ വീട്ടിലെത്തും. ഈ സമയമത്രയും ജോളി ദിവസവും എവിടെയാണ് ചെലവഴിച്ചിരുന്നത് എന്നത് ദുരൂഹമായി തുടരുന്നു.എന്‍.ഐ.ടി കാന്റീനില്‍ ജോളി സ്ഥിരം സന്ദര്‍ശകയായിരുന്നു എന്നാണ് വിവരം. അദ്ധ്യാപികയാണ് എന്നാണ് ഇവിടെയും പറഞ്ഞിരുന്നത്. എന്‍ഐടി കാമ്പസിന് സമീപത്തെ ബ്യൂട്ടി പാര്‍ലറിലും ജോളി നിത്യ സന്ദര്‍ശക ആയിരുന്നു.

ആദ്യ ഭര്‍ത്താവ് റോയിയുടെ അച്ഛന്‍ ടോം തോമസില്‍ നിന്ന് പണം വാങ്ങിയാണ് ജോളി ഈ ഫ്‌ലാറ്റ് വാങ്ങിയത് എന്നാണ് വിവരം. ട്യൂഷന്‍ സെന്ററിന് എന്ന പേരിലാണ് ഫ്‌ലാറ്റ് വാങ്ങിയത്. എന്‍.ഐ.ടിയിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങുന്ന ജോളി ഈ ഫ്‌ലാറ്റിലാണോ സമയം ചെലവഴിച്ചിരുന്നത് എന്ന് കണ്ടെത്തേണ്ടതുണ്ട്. ഇവിടേക്ക് ആരൊക്കെ വന്ന് പോയി എന്നതും പൊലീസ് അന്വേഷിക്കുന്നു.നാല് മൊബൈല്‍ ഫോണുകളാണ് ജോളി ഉപയോഗിച്ചിരുന്നത്. ഇതിലെ ചില നമ്പറുകളിലേക്ക് പൊലീസ് വിളിച്ചപ്പോള്‍ ജില്ലയ്ക്ക് അകത്തും പുറത്തുമുളള പുരുഷ സുഹൃത്തുക്കളുടേതാണ് എന്ന് മനസിലായിട്ടുണ്ട്. ജോളി കൂടുതല്‍ സമയവും ഫോണിലാണ് ചെലവഴിക്കാറുളളതെന്ന് ഭര്‍ത്താവ് ഷാജു നേരത്തെ വെളിപ്പെടുത്തിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.