CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 53 Seconds Ago
Breaking Now

ലോകം കാണാനിറങ്ങിയ ബ്രിട്ടീഷുകാരിയെ ന്യൂസിലാന്‍ഡില്‍ കൊലപ്പെടുത്തിയത് ഓണ്‍ലൈന്‍ കാമുകന്‍; ലൈംഗികബന്ധത്തിനിടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; കൊലയ്ക്ക് ശേഷം നീലച്ചിത്രം കണ്ട പ്രതി 22-കാരി ഗ്രേസിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങളെടുത്തു

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഇടെ അബദ്ധത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രതിഭാഗം വാദിക്കുന്നത്

ബ്രിട്ടീഷ് ബാക്ക്പാക്കര്‍ ഗ്രേസ് മില്ലേനിനെ കൊലപ്പെടുത്തിയത് ടിന്‍ഡറില്‍ കണ്ടുമുട്ടിയ കാമുകനെന്ന് ന്യൂസിലാന്‍ഡ് കോടതിയിലെ വിചാരണയില്‍ വെളിപ്പെടുത്തല്‍. 22-കാരിയായ ഗ്രേസിനെ കൊലപ്പെടുത്തിയ പ്രതി ഇവരുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ എടുത്ത ശേഷം മറ്റൊരു ഡേറ്റിംഗിന് പോയെന്നും പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചു. 

ലോകം കാണാനിറങ്ങിയ ഗ്രേസ് തന്റെ 22-ാം പിറന്നാള്‍ ആഘോഷത്തിന്റെ പുലര്‍ച്ചെയുള്ള മണിക്കൂറുകളിലാണ് അപ്രത്യക്ഷമായത്. യുവതിയെ 27-കാരനായ പ്രതി മൂക്കില്‍ ചോര ഒഴുകുന്നത് വരെ ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഒരു മണിക്കൂറോളം മൃതദേഹം എങ്ങിനെ ഒളിപ്പിക്കുമെന്ന് ഗവേഷണം നടത്തിയ കൊലയാളി നീലച്ചിത്രവും കണ്ട ശേഷമാണ് മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. 

തന്റെ ഫ് ളാറ്റിലാണ് ഗ്രേസ് മരിച്ചതെന്ന് പ്രതി സമ്മതിക്കുന്നുണ്ടെങ്കിലും താനല്ല കൊല നടത്തിയതെന്നാണ് ഇയാളുടെ വാദം. എന്നാല്‍ മൃതദേഹം സ്യൂട്ട്‌കേസില്‍ ഇട്ട് മരക്കൂട്ടങ്ങള്‍ക്കിടയില്‍ മറച്ചതായി പ്രതി സമ്മതിക്കുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഇടെ അബദ്ധത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രതിഭാഗം വാദിക്കുന്നത്. ലൈംഗികതയ്ക്കിടെ കഴുത്തില്‍ മുറുക്കിപ്പിടിക്കാന്‍ യുവതി ആവശ്യപ്പെട്ടെന്നും അഭിഭാഷകന്‍ വാദിച്ചു. 

മരണത്തിന് ശേഷം പ്രതി ചെയ്ത കാര്യങ്ങള്‍ ജൂറിക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയില്ലെങ്കിലും ഇതുമൂലം യുവാവിനെ കൊലപാതകി ആക്കാന്‍ പറ്റില്ലെന്നും പ്രതിഭാഗം വാദിക്കുന്നു. ഡിസംബര്‍ 2ന് ഇവര്‍ താമസിച്ച ഹോട്ടലില്‍ ഒടുവില്‍ കണ്ട ശേഷം ഓക്‌ലാന്‍ഡിന് സമീപമുള്ള മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഗ്രേസിന്റെ മൃതദേഹം കണ്ടെത്തിയത്. എസെക്‌സ് വിക്ക്‌ഫോര്‍ഡ് സ്വദേശിനിയാണ് 22-കാരിയായി ഗ്രേസ്. 




കൂടുതല്‍വാര്‍ത്തകള്‍.