CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 40 Minutes Ago
Breaking Now

മുഖം മറിച്ച് രാത്രിയിലെത്തുന്ന ആയാള്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നു ; ബാഗ്ദാദിയെ കുറിച്ച് യസീദി പെണ്‍കുട്ടി

എല്ലായിപ്പോഴും സ്‌ഫോടക വസ്തുക്കള്‍ ചേര്‍ത്തു കെട്ടിയ ഒരു ബെല്‍റ്റ് സൂക്ഷിച്ചിരുന്നു.

അമേരിക്കന്‍ സേന ഐഎസ് തലവന്‍  അല്‍ ബാഗ്ദാദിയെ വധിച്ചിരുന്നു. ബാഗ്ദാദിയുടെ മരണശേഷം ഭീകരന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായെത്തിയിരിക്കുകയാണ് 19കാരിയായ യസീദി പെണ്‍കുട്ടി. ഇറാഖ് സിറിയ അതിര്‍ത്തിയില്‍ താമസിച്ചിരുന്ന ആയിരക്കണക്കിന് യസീദി പെണ്‍കുട്ടികളെയാണ് ഐഎസ് അടിമകളാക്കി ലൈഗിക താത്പര്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. ഐഎസ് ഭീകരന്‍മാരുടെ തലവനായ ബാഗ്ദാദിയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍  തത്പരനായിരുന്നു എന്ന വിവരമാണ് യസീദി പെണ്‍കുട്ടി  അഭിമുഖത്തിലൂടെ വെളിപ്പെടുന്നത്. കഴിഞ്ഞ മേയ് മാസത്തില്‍ അമേരിക്കന്‍ സൈന്യം ഐഎസ് രഹസ്യ താവളത്തില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനായത്.

യസീദി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ അവസാന നാളുകളില്‍ കടുത്ത ഭയത്തോടെയാണ് ബാഗ്ദാദി കഴിഞ്ഞിരുന്നത്. എന്നാല്‍ ഭാര്യയ്‌ക്കൊപ്പം പാര്‍പ്പിച്ചിരുന്ന തന്നെ ക്രൂരമായ ലൈംഗിക പ്രവര്‍ത്തികള്‍ക്ക് നിരന്തരം ബാഗ്ദാദി ഉപയോഗിക്കുമായിരുന്നു. തന്റെ ചോദ്യങ്ങള്‍ക്കൊന്നും ഒരക്ഷരം പോലും മറുപടി നല്‍കുമായിരുന്നില്ല. സുരക്ഷ കാരണങ്ങളാല്‍ ഇടയ്ക്കിടെ താവളങ്ങള്‍ മാറ്റുമ്പോള്‍ തന്നെയും ബാഗ്ദാദി കൂടെ കൂട്ടിയിരുന്നു. മലകളും മരുഭൂമികളും താണ്ടിയുള്ള യാത്രകളില്‍ ലൈംഗിക പീഡനത്തിലുള്‍പ്പടെ ഏറ്റ മുറിവുകള്‍ തന്നെ ബാധിച്ചിരുന്നുവെന്നും പെണ്‍കുട്ടി വിവരിക്കുന്നു. രാത്രി കാലങ്ങളില്‍ മൂന്നോളം വാഹനങ്ങളുടെ അകമ്പടിയിലാണ് ഒരു താവളത്തില്‍ നിന്നും മറ്റൊന്നിലേക്ക് ബാഗ്ദാദിയും സംഘവും യാത്ര ചെയ്തിരുന്നത്. ആട്ടിടയന്റെ വേഷമണിഞ്ഞാണ് അവസാന നാളുകളില്‍ ബാഗ്ദാദി പുറത്തേയ്ക്ക് സഞ്ചരിച്ചിരുന്നത്. ഇതിനായി വിലകുറഞ്ഞ ചെരുപ്പും വേഷവും ഇയാള്‍ ശീലമാക്കിയിരുന്നു.

സുരക്ഷാ കാരണങ്ങളാല്‍ ബാഗ്ദാദി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല, അതേ സമയം എല്ലായിപ്പോഴും സ്‌ഫോടക വസ്തുക്കള്‍ ചേര്‍ത്തു കെട്ടിയ ഒരു ബെല്‍റ്റ് സൂക്ഷിച്ചിരുന്നു. ഉറങ്ങുമ്പോള്‍ പോലും ഈ ബെല്‍റ്റ് അടുത്ത് ഊരി വയ്ക്കുമായിരുന്നു. പ്രമേഹമുള്‍പ്പടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളും ബാഗ്ദാദിക്കുണ്ടായിരുന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തുന്നു. പലപ്പോഴും ഇന്‍സുലില്‍ ഉപയോഗിച്ചിരുന്നു.2017ല്‍ പതിനേഴ് വയസ് പ്രായമുള്ളപ്പോള്‍ ബാഗ്ദാദി തന്നെയും കൂട്ടി സംഘത്തോടൊപ്പം താവളം മാറുവാന്‍ ശ്രമിച്ച സംഭവവും ഭീതിയോടെ പെണ്‍കുട്ടിയോര്‍ക്കുന്നുണ്ട്. മൂന്ന് വാഹനങ്ങളുടെ അകമ്പടിയില്‍ അന്ന് ചെയ്ത യാത്രയ്ക്കിടെ ഭീതിയുണര്‍ത്തുന്ന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ആ യാത്രയ്ക്ക് ശേഷം ബാഗ്ദാദിയുടെ അമ്മാവന്റെ താവളത്തിലാണ് നാല് മാസത്തോളം പെണ്‍കുട്ടിയെ പാര്‍പ്പിച്ചത്. ഇവിടെ വച്ച് നിരന്തരം പീഡനത്തിനിരയാക്കി. 2018ലാണ് യസീദി പെണ്‍കുട്ടിയെ ബാഗ്ദാദി മറ്റൊരാള്‍ക്ക് കൈമാറി. ഇതിനു ശേഷം ബാഗ്ദാദിയുടെ പേരില്‍ ഒരു ആഭരണം തനിക്ക് ലഭിച്ചുവെന്നും അതല്ലാതെ പിന്നീട് ബാഗ്ദാദിയെ കുറിച്ച് വിവരമൊന്നും അറിയില്ലായിരുന്നുവെന്നും യസീദി പെണ്‍കുട്ടി വെളിപ്പെടുത്തുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.