CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 18 Minutes 58 Seconds Ago
Breaking Now

ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസ് ; പ്രതികളെ സഹായിച്ചവര്‍ക്കായി അന്വേഷണം

കൊല്ലപ്പെട്ട വിദ്യയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള നടപടികളും ഉദയംപേരൂര്‍ പോലീസ് തുടങ്ങി.

എറണാകുളം ഉദയംപേരൂരില്‍ ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ സഹായിച്ചവര്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. പ്രതികളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൊല്ലപ്പെട്ട വിദ്യയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള നടപടികളും ഉദയംപേരൂര്‍ പോലീസ് തുടങ്ങി.

അതേസമയം, പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി പൊലീസ് ഇന്ന് അപേക്ഷ സമര്‍പ്പിച്ചേക്കും. പ്രതികളായ പ്രേംകുമാറിന്റെ സുനിത ബേബിയുടെയും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രേംകുമാറിനും സുനിത ബേബിക്കും സുഹൃത്തുക്കളില്‍ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ കൊലപാതകത്തില്‍ തങ്ങള്‍ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് ഇരുവരും ആവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാക്കാനാണ് പ്രതികളെ കസ്റ്റഡയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങിയത്. ഇരുവരുടെയും മൊബൈല്‍ ഫോണിന്റെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

കൊലപാതകം നടന്ന ദിവസവും അതിനടുത്ത ദിവസങ്ങളിലും കൂടുതല്‍ സമയം ഇവര്‍ ബന്ധപ്പെട്ടിരുന്ന ചില നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുള്ളത്. ഇയാളാണ് മൃതദേഹം കാറില്‍ കയറ്റി കൊണ്ടുപോകാന്‍ സഹായിച്ചതെന്നാണ് വിവരം.

കൂടാതെ മൃതദേഹം കൊണ്ട് പോകുന്നതിനായി വാഹനം ഏര്‍പ്പാടാക്കിയതും ഇയാളാണെന്നാണ് സൂചന. ഈ വാഹനവും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.