CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 33 Seconds Ago
Breaking Now

കൊലപ്പെടുത്തിയ ശേഷം കിടന്നുറങ്ങി ; മൃതദേഹം കാറിലിരുത്തി തോളില്‍ കൈയ്യിട്ട് ഇരുന്നു ; ഉദയംപേരൂര്‍ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സ്‌കൂള്‍ റീയൂണിയന്‍ പരിപാടിക്കിടെ കണ്ടുമുട്ടിയ മുന്‍കാമുകിയായ സുനിതയെ സ്വന്തമാക്കാന്‍ വേണ്ടിയായിരുന്ന കൊലപാതകം നടത്തിയത്.

കഴിഞ്ഞ ദിവസമാണ് മൂന്നുമാസം മുന്‍പ് കാണാതായ ചേര്‍ത്തല സ്വദേശി വിദ്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പ്രേംകുമാറും കാമുകി സുനിതയും അറസ്റ്റിലായത്. സ്‌കൂള്‍ റീയൂണിയന്‍ പരിപാടിക്കിടെ കണ്ടുമുട്ടിയ മുന്‍കാമുകിയായ സുനിതയെ സ്വന്തമാക്കാന്‍ വേണ്ടിയായിരുന്ന കൊലപാതകം നടത്തിയത്.

പ്രതികളുടെ അറസ്റ്റിന് തൊട്ടുപിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ സെപ്തംബര്‍ 20 ന് ഉച്ചയ്ക്ക് ഒരു മണിയോടെ വിദ്യയുമായി പ്രേംകുമാര്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു. കഴുത്തിലെ വേദനയ്ക്ക് ആയുര്‍വേദ ചികിത്സ നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു യാത്ര.തിരുവനന്തപുരം പേയാട് ഗ്രാന്റ് ടെക് വില്ലയില്‍ വച്ച് അന്ന് രാത്രി പ്രേംകുമാര്‍ സ്‌നേഹം നടിച്ച് വിദ്യയ്ക്ക് മദ്യം ഒഴിച്ചു നല്‍കി. സംശയമില്ലാതെ വിദ്യ അത് കുടിക്കുകയും ചെയ്തു. ശേഷം മദ്യ ലഹരിയിലായ യുവതിയെ പ്രംകുമാര്‍ കഴുത്തില്‍ കയര്‍ ചുറ്റി കൊലപ്പെടുത്തുകയായിരുന്നു.ശേഷം മുകളിലത്തെ നിലയില്‍ ഉണ്ടായിരുന്ന കാമുകി സുനിതയെ മരണം ഉറപ്പാക്കാന്‍ താഴേക്ക് കൂട്ടിക്കൊണ്ടുവന്നു. നഴ്‌സിംഗ് സൂപ്രണ്ടായ സുനിത ഹൃദയമിടിപ്പ് നോക്കി മരണം സ്ഥിരീകരിച്ചു. കൊലപാതകം മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്ന് സുനിത പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.പിന്നിലെ സീറ്റില്‍ ഉറങ്ങുന്ന നിലയില്‍ വിദ്യയെ ഇരുത്താന്‍ സുനിതയും സഹായിച്ചു. ആളൊഴിഞ്ഞ വില്ലയായതിനാല്‍ ഇതൊന്നും ആരുടെയും കണ്ണില്‍പ്പെട്ടില്ല. സംശയം തോന്നാതിരിക്കാന്‍ സുനിത തോളില്‍ കൈയിട്ടിരുന്നു. ഉറക്കം നടിച്ചു. തിരുനെല്‍വേലിയിലേക്ക് കാറോടിച്ചത് പ്രേംകുമാറാണ്. അവിടെ മൃതദേഹം ഉപേക്ഷിക്കാന്‍ ഉപദേശിച്ചത് സ്‌കൂള്‍ ഒത്തുചേരലില്‍ പങ്കെടുത്ത ഒരാളാണെന്ന് പ്രേംകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം,സുനിതയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വന്നതോടെ അവളെയും വകവരുത്താന്‍ പ്രേംകുമാര്‍ ശ്രമിച്ചു. പ്രേംകുമാര്‍ ഉപദ്രവിക്കുന്നെന്നും കഴുത്ത് മുറുക്കി കൊല്ലാന്‍ ശ്രമിച്ചെന്നും അടുത്തിടെ സുനിത വീട്ടുകാരോട് പറഞ്ഞിരുന്നു. പൊലീസില്‍ പരാതിപ്പെടാന്‍ ചില ബന്ധുക്കള്‍ പറഞ്ഞിട്ടും സുനിത കേട്ടില്ല. പ്രേംകുമാറുമായി തെറ്റിയെന്ന് പറഞ്ഞ്, ബന്ധുവിന്റെ ആട്ടോറിക്ഷയില്‍ തന്റെ വസ്ത്രങ്ങളും സാധനങ്ങളും സുനിത വീട്ടിലെത്തിച്ചു. പ്രേംകുമാറിന്റെ ഭാര്യ സ്ഥലത്തെത്തിയിട്ടുണ്ടെന്നും സാധനങ്ങളുമായി പൊയ്‌ക്കൊള്ളാന്‍ പ്രേംകുമാര്‍ പറഞ്ഞെന്നുമായിരുന്നു സുനിത വീട്ടുകാരെ അറിയിച്ചിരുന്നത്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.