CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 26 Minutes 37 Seconds Ago
Breaking Now

20 വര്‍ഷത്തിനിടെ ആദ്യമായി രാജ്യത്തെ പ്രത്യക്ഷ നികുതിവരുമാനം കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്

ഉപഭോഗം കുറഞ്ഞതിനാല്‍ കമ്പനികള്‍ നിക്ഷേപം വെട്ടിക്കുറച്ചതും തൊഴില്‍ കുറയ്ക്കുന്നതുമെല്ലാം നികുതിവരുമാനത്തെ ബാധിച്ചിട്ടുണ്ട്.

20 വര്‍ഷത്തിനിടെ ആദ്യമായി രാജ്യത്തെ പ്രത്യക്ഷ നികുതിവരുമാനം മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നതിനേക്കാള്‍ കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്.രാജ്യത്തെ സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതും കോര്‍പ്പറേറ്റ് ടാക്‌സ് വെട്ടികുറച്ചതുമാണ് നികുതിവരുമാനം കുറയുവാനുള്ള കാരണമെന്ന് പ്രത്യക്ഷനികുതിവകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

നടപ്പ് സാമ്പത്തികവര്‍ഷം 13.5 ലക്ഷം കോടി രൂപ പ്രത്യക്ഷനികുതി വരുമാനമായി ലഭിക്കുമെന്നായിരുന്നു സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നത്. കഴിഞ്ഞ വര്‍ഷം ലഭിച്ചതിനേക്കാള്‍ 17 ശതമാനം വളര്‍ച്ച നേടുമെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ച (ജി.ഡി.പി.) അഞ്ചുശതമാനത്തിനടുത്തേക്ക് ചുരുങ്ങിയതും അപ്രതീക്ഷിതമായി കോര്‍പ്പറേറ്റ് നികുതി സര്‍ക്കാര്‍ വെട്ടിക്കുറച്ചതും പ്രത്യക്ഷനികുതിവരുമാനത്തെ ദോഷകരമായി ബാധിച്ചതായാണ് സൂചന. രാജ്യത്തെ ആഭ്യന്തര ഉത്പാദന വളര്‍ച്ച കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണിപ്പോളുള്ളത്.

ഈ സാഹചര്യത്തില്‍ പ്രത്യക്ഷനികുതി വരുമാനം മുന്‍വര്‍ഷങ്ങളില്‍ നിന്നും പത്ത് ശതമാനം വരെ കുറഞ്ഞിരിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. ഉപഭോഗം കുറഞ്ഞതിനാല്‍ കമ്പനികള്‍ നിക്ഷേപം വെട്ടിക്കുറച്ചതും തൊഴില്‍ കുറയ്ക്കുന്നതുമെല്ലാം നികുതിവരുമാനത്തെ ബാധിച്ചിട്ടുണ്ട്.സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മൂന്നുമാസക്കാലത്ത് കമ്പനികളില്‍നിന്ന് മുന്‍കൂര്‍ നികുതിയായി വലിയതുക ലഭിക്കാറുണ്ട്. ആകെ വരുമാനത്തിന്റെ 3035 ശതമാനവും ഇത്തരത്തിലാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ ഫെബ്രുവരിമാര്‍ച്ച് മാസങ്ങളിലായി വരുമാനം ഉയര്‍ന്നേക്കാമെന്ന സൂചനയും അധികൃതര്‍ നല്‍കുന്നുണ്ട്. എങ്കില്‍ പോലും കഴിഞ്ഞവര്‍ഷം ലഭിച്ചതിന്റെ പത്തുശതമാനമെങ്കിലും കുറവായിരിക്കും ഇത്തവണത്തെ പ്രത്യക്ഷനികുതിവരുമാനമെന്നാണ് വിലയിരുത്തപെടുന്നത്.

രാജ്യത്തിന്റെ വരുമാനത്തില്‍ ഏകദേശം 80 ശതമാനവും വന്നുചേരുന്നത് പ്രത്യക്ഷനികുതി വരുമാനത്തില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ഇതിലുണ്ടാകുന്ന കുറവ് നികത്താന്‍ സര്‍ക്കാറിന് കൂടുതല്‍ തുക കടമെടുക്കേണ്ടതായി വരും.

 




കൂടുതല്‍വാര്‍ത്തകള്‍.