ദയാഹര്‍ജി തള്ളിയ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ തീരുമാനത്തിനെതിരെ നിര്‍ഭയക്കേസിലെ കുറ്റവാളി മുകേഷ് കുമാര്‍ സിംഗ് (32) നല്കിയ ഹര്‍ജി സുപ്രീം കോടതിയില്‍ വാദം തുടങ്ങി. പ്രതികള്‍ ജയിലില്‍ ക്രൂരപീഡനം നേരിട്ടെന്ന് മുകേഷ് സിങ്ങിന്റെ അഭിഭാഷക കോടതിയില്‍ പറഞ്ഞു. മുകേഷ് സിങ്ങിനെ അക്ഷയ് സിങ്ങുമായി ലൈംഗിക പീഡനത്തിന് നിര്‍ബന്ധിച്ചു.
കേസില്‍ നാളെ രാവിലെ 10.30 ന് കോടതി വിധി പറയും.ദയാഹര്‍ജി തള്ളിയത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് മുകേഷ് സിംഗിന്റെ അഭിഭാഷക കോടതിയില്‍ പറഞ്ഞു. എന്നാല്‍ രാഷ്ട്രപതിയുടെ തീരുമാനം പരിശോധിക്കാന്‍ കോടതിക്ക് പരിമിതമായ അധികാരമേ ഉള്ളൂവെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി. നടപടിക്രമം പാലിച്ചോ എന്ന് മാത്രമേ പരിശോധിക്കൂവെന്നും അവര്‍ പറഞ്ഞു.
ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് പുതിയ ആരോപണം പ്രതികളുടെ അഭിഭാഷക ഉന്നയിച്ചത്. മുകേഷ് സിംഗും സഹോദരന് രാംസിഗും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് അഭിഭാഷക പറഞ്ഞു. എന്നാല്‍ മുകേഷ് സിംഗ് ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്നും അതിനുള്ള ചികിത്സ ജയിലില്‍ നടന്നുവെന്നതും ദയാഹര്‍ജിക്ക് കാരണമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ഹര്‍ജികള്‍ നല്‍കുന്നത് ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനല്ലെന്ന് മുകേഷ് സിംഗിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക അഞ്ജന പ്രകാശ് വിശദീകരിച്ചു. പ്രോസിക്യൂഷന് വേണ്ടി തുഷാര്‍ മേത്തയാണ് വാദിച്ചത്. രാഷ്ട്രപതി പരിശോധിച്ച ശേഖകളുടെ വിശദാംശങ്ങള്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ നല്കി.
മുകേഷ് സിംഗ് ലൈംഗികമായി ആക്രമിക്കപ്പെട്ടെന്ന പരാതികള്‍ ഉണ്ടെങ്കില്‍ അത് ഉന്നയിക്കേണ്ട സ്ഥലങ്ങളില്‍ ഉന്നയിക്കണമെന്ന് മേത്ത പറഞ്ഞു. മുകേഷ് സിംഗിന്റെ സഹോദരന് രാംസിംഗിന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും നിര്‍ഭയ പ്രതികളെ പരസ്പരം ലൈംഗിക ബന്ധത്തിന് തിഹാര്‍ അധികൃതര്‍ പ്രേരിപ്പിച്ചെന്നും അഭിഭാഷക കുറ്റപ്പെടുത്തി.