CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 17 Minutes 43 Seconds Ago
Breaking Now

സിസേറിയനാണ് ഈസി; നാലിലൊന്ന് പ്രസവങ്ങളും എമര്‍ജന്‍സി സിസേറിയന്‍ വഴി നടത്തി ഇംഗ്ലണ്ട്; പ്രായമേറിയ അമ്മമാരുടെ പ്രസവങ്ങളും, അമിതവണ്ണവും പ്രധാന തലവേദന

ഓരോ പ്രസവത്തിനും സുരക്ഷിതമായ രീതി തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട്

ഇംഗ്ലണ്ടില്‍ നടക്കുന്ന നാലിലൊന്ന് പ്രസവങ്ങളും എമര്‍ജന്‍സി ഓപ്പറേഷന്‍ വഴിയാണ് നടത്തുന്നതെന്ന് കണക്കുകള്‍. അമ്മമാര്‍ക്ക് പ്രായമേറുന്നതും, അമിതവണ്ണവും, മറ്റേണിറ്റി കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളും ചേര്‍ന്നാണ് ഈ അവസ്ഥ സമ്മാനിക്കുന്നതെന്നാണ് കുറ്റപ്പെടുത്തല്‍. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടത്തുന്ന എമര്‍ജന്‍സി സിസേറിയന്‍ ഓപ്പറേഷനുകളുടെ നിരക്ക് ഉയര്‍ന്നതായി എന്‍എച്ച്എസ് ഡാറ്റ വ്യക്തമാക്കുന്നു. പ്ലാന്‍ ചെയ്യാത്ത സര്‍ജറികളുടെ എണ്ണത്തില്‍ എട്ട് ശതമാനം പോയിന്റ് വര്‍ദ്ധനവുണ്ട്. ഇലക്ടീവ് സിസേറിയന്റെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. 

42 രാജ്യങ്ങളിലെ സിസേറിയന്‍ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2020-ല്‍ ഇംഗ്ലണ്ട് 14-ാം സ്ഥാനത്തായിരുന്നു. എന്നാല്‍ 2025 ആകുമ്പോള്‍ 9-ാം സ്ഥാനത്തായി. ഓരോ പ്രസവത്തിനും സുരക്ഷിതമായ രീതി തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറയുന്നു.

ഏറ്റവും അടിയന്തരമായി വേണ്ടിവരുന്നതാണ് എമര്‍ജന്‍സി സി-സെക്ഷനുകള്‍. കുഞ്ഞിന്റെയോ, അമ്മയുടേയോ ജീവന് ഭീഷണി നേരിടുമ്പോഴാണ് ഇത് വേണ്ടിവരുന്നത്. പ്രായം കൂടിയ സ്ത്രീകള്‍ പ്രസവിക്കുമ്പോള്‍ നിരവധി സങ്കീര്‍ണ്ണതകള്‍ നേരിടേണ്ടി വരുന്നുണ്ട്. 

ഇതാണ് ഇവര്‍ക്ക് സി-സെക്ഷന്‍ നിര്‍ദ്ദേശിക്കുന്നതിലേക്ക് നയിക്കുന്നത്. അതേസമയം ഈ വിധത്തില്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ അമിതവണ്ണം, അലര്‍ജികള്‍, ആസ്ത്മ എന്നിവ രൂപപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.