കോട്ടയം : കാർഷിക മേഖലയിലെ വൻ സാമ്പത്തിക തകർച്ചയിൽ ജന ജീവിതം വഴി മുട്ടുമ്പോഴും അടിയന്തിര നടപടികൽക്കോ ഇടപെടലിനോ ശ്രമിക്കാതെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന സർക്കാരിനെതിരെ ജനവികാരം വരും നാളുകളിൽ രൂക്ഷമാകുമെന്ന് ഇൻഫാം.
തീരദേശത്തും ഇടനാട്ടിലും മലയോരങ്ങളിലുമുള്ള ലക്ഷോപലക്ഷം ജനങ്ങൾ അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് , റബർ വിലത്തകർച്ച മൂലമുണ്ടായിരിക്കുന്ന ദയനീയാവസ്ഥ തുടരുകയാണ് . മത്സ്യ തൊഴിലാളികളുടെ ജീവിതത്തിന് വെല്ലുവിളിയുയർത്തുന്നതാണ് കേന്ദ്ര സർക്കാരിന്റെ മത്സ്യ ബന്ധന നയം . അഴിമതി ആരോപണ പ്രത്യാരോപണങ്ങളിൽ മുഴുകി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ജനങ്ങളെ മറന്നിരിക്കുകയാണ് . കർഷക ജനങ്ങളുടെ ശക്തമായ പ്രക്ഷോഭത്തിന് ഇൻഫാം നേതൃത്വം കൊടുക്കുമെന്ന് ദേശീയ സമിതി ചൂണ്ടിക്കാട്ടി .
വിവിധ കർഷക പ്രസ്ഥാനങ്ങളുടെ ഐക്യ നിര സജീവമാക്കുമെന്നും സംസ്ഥാനത്തുടനീളമുള്ള ഒട്ടനവധി കർഷക പ്രസ്ഥാനങ്ങൾ ഈ കൂട്ടായ്മയിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുന്നുവെന്നും ഇൻഫാം സൂചിപ്പിച്ചു.
ദേശീയ ചെയറമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി സി സിറിയക്ക് . ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാൽ , ഷെവലിയർ അഡ്വ വി സി സെബാസ്റ്റ്യൻ , ദേശീയ ട്രസ്റ്റി ഡോ. എം സി ജോർജ്ജ്, അഡ്വ പി എസ് മൈക്കിൽ , കെ മൈയ് തീൻ ഹാജി , ജോയി തെങ്ങും കുടിയിൾ. ഫാ. ജോസ് മോനിപ്പള്ളി , ഫാ ജോർജ്ജ് പൊട്ടക്കൽ , ഫാ ജോസ് തറപ്പേൽ , ബേബി പെരുമാലിൽ, ജോസ് എടപ്പാട്, ടോമി ഇളംതോട്ടം, കെ എസ് മാത്യു മാമ്പറമ്പിൽ എന്നിവർ സംസാരിച്ചു .